Showing posts with label prithviraj. Show all posts
Showing posts with label prithviraj. Show all posts

Tuesday, June 14, 2011

മേയ് മാസപ്പൂക്കളുമായി പൃഥ്വിരാജ്



മാണിക്യക്കല്ലിലൂടെ തന്‍റെ ഇമേജ് മാറ്റിപ്പണിയുകയായിരുന്നു ബിഗ്സ്റ്റാര്‍ പൃഥ്വിരാജ്. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം തിളങ്ങുന്നു എന്ന പേരുദോഷമാണ് മാണിക്യക്കല്ലിലൂടെ പൃഥ്വി മാറ്റിത്തീര്‍ത്തത്. സത്യന്‍ അന്തിക്കാട് ലൈനിലുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത തിരിച്ചറിഞ്ഞാകണം ഇനി കുറച്ച് ‘ലൈറ്റ്’ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാമെന്നാണ് പൃഥ്വിരാജ് തീരുമാനിച്ചിരിക്കുന്നത്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ അല്‍പ്പം കട്ടിയുള്ള വിഷയങ്ങള്‍ സിനിമയാക്കണമെന്ന അഭിപ്രായക്കാരനാണ്. അര്‍ജുനന്‍ സാക്ഷി പരാജയമായെങ്കിലും തന്‍റെ അടുത്ത ചിത്രത്തിലും പൃഥ്വിയെ നായകനാക്കണമെന്നാണ് രഞ്ജിത് ശങ്കര്‍ ആഗ്രഹിച്ചത്. പൃഥ്വിയെ സമീപിച്ചപ്പോള്‍ അല്‍പ്പം ലളിതമായ സബ്ജക്ടുമായി വരാനുള്ള നിര്‍ദ്ദേശം കൊടുത്തതായാണ് വിവരം. എന്തായാലും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു - ‘മേയ് ഫ്ലവര്‍’.

ലളിതമായ ഒരു ലവ് സ്റ്റോറിയാണ് മേയ് ഫ്ലവര്‍. പൃഥ്വിയുടെ നായികയായി ഒരു പുതുമുഖത്തെയാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. രഞ്ജിത് ശങ്കര്‍ തന്നെ രചന നിര്‍വഹിക്കുന്നു.

അതേസമയം, ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന കസിന്‍സ്, അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയുടെ ചര്‍ച്ചകള്‍ പൃഥ്വിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. കസിന്‍സില്‍ പൃഥ്വിക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അമല്‍ നീരദ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നു. അമല്‍ നീരദ് ചിത്രം നിര്‍മ്മിക്കുന്നതും പൃഥ്വിരാജാണ്.

‘ഇന്ത്യന്‍ റുപ്പീ’ ജൂലൈയില്‍, അമലാ പോള്‍ നായിക



രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ റുപ്പീ’യില്‍ അമലാ പോള്‍ നായിക. തമിഴകത്തെ ഈ ‘മൈന’പ്പെണ്ണ് മലയാളത്തില്‍ നായികയാകുന്ന ആദ്യ ചിത്രമാണ് ഇന്ത്യന്‍ റുപ്പീ. പൃഥ്വിരാജാണ് നായകന്‍. സുരേഷ്ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ജൂലൈ 15ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം, പൃഥ്വിരാജിന്‍റെ 'ഓഗസ്‌റ്റ്‌ സിനിമ’യും രഞ്ജിത്തിന്‍റെ കാപിറ്റോള്‍ തീയേറ്ററും ചേര്‍ന്ന്‌ നിര്‍മ്മിക്കും.

മെയിന്‍‌സ്ട്രീം സിനിമയിലേക്ക് മഹാനടന്‍ തിലകന്‍റെ തിരിച്ചുവരവും ഈ ചിത്രത്തിലൂടെ ഉണ്ടാകും. നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങിയവരും അഭിനയിക്കുന്നു. ഷഹബാസ് അമനാണ് സംഗീതം. കോഴിക്കോടാണ് പ്രധാന ലൊക്കേഷന്‍.

വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇന്ത്യന്‍ റുപ്പീയുടേത്. ഇന്നത്തെ യുവത്വത്തിന്‍റെ കഥയാണിത്. ‘ജെ പി’ എന്ന ജയപ്രകാശിനെയാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ പ്രതീകം. പുതിയ തലമുറയുടെ കഥയെന്നു പറയുമ്പോള്‍ ആട്ടവും പാട്ടും ബൈക്കും റൊമാന്‍സും കോളജുമൊക്കെ ചേര്‍ത്തൊരു മസാല ഒനുമല്ല ഉദ്ദേശിക്കുന്നത്. അതിനപ്പുറത്ത്, പണത്തിനോട് അത്യാര്‍ത്തി പൂണ്ട് നടക്കുന്ന യുവത്വത്തിന്‍റെ കഥയാണിത്.

ജെ പിയുടെ മുത്തച്ഛന്‍ ഗാന്ധിയനായ ഒരു കള്ളുചെത്തുകാരനായിരുന്നു. ഒരു തുള്ളി കള്ള് പോലും കഴിക്കാത്ത കള്ളുചെത്തുകാരന്‍. മഹാത്മാഗാന്ധിയോടുള്ള ആദരവ് കാരണം അയാള്‍ മകന് ഗാന്ധി എന്ന് പേരിട്ടു. മുഴുക്കുടിയനായിരുന്നു ഗാന്ധി. ഗാന്ധിയാകട്ടെ മകന് ജയപ്രകാശ് എന്ന് പേരിട്ടു. ഒരുദിവസം കൊണ്ട് എങ്ങനെ പണക്കാരനാകാം എന്നായിരുന്നു അവന്‍റെ ചിന്ത. എല്ലാ പണക്കാരും അവന്‍റെ ദൈവങ്ങളായി. പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യന്‍ റുപ്പീയിലെ ജെ പി.

Tuesday, May 17, 2011

കഥപറയുന്ന മാണിക്യക്കല്ല്‌



പഠിക്കാന്‍ മടികാട്ടുന്ന കുട്ടികളും പഠിപ്പിക്കാന്‍ മെനക്കെടാത്ത അധ്യാപകരും സമംചേരുമ്പോള്‍ അത് വണ്ണാമല ഗവ. ഹൈസ്‌കൂളാകും. ഓരോ ക്ലാസ്സിലും ഒന്നില്‍ക്കൂടുതല്‍ വര്‍ഷം പഠിക്കുന്ന 'ഇരുത്തം വന്ന' വിദ്യാര്‍ഥികളുടെ സ്‌കൂള്‍. സമ്പൂര്‍ണ പരാജയത്തിന്റെ വട്ടപ്പൂജ്യവും തലയില്‍വെച്ചാണ് ഓരോ വര്‍ഷവും അവിടെനിന്ന് കുട്ടികള്‍ പടിയിറങ്ങുന്നത്. പാഠം പഠിക്കാതെയും പഠിപ്പിക്കാതെയും പരാജയങ്ങളില്‍നിന്ന് പരാജയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുകൊണ്ടേയിരിക്കുമ്പോഴും സ്‌കൂളിലെ അധ്യാപകരും കുട്ടികളും മാത്രം ഒരു പാഠവും പഠിച്ചില്ല. അവിടേക്കാണ് വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ വരുന്നത്.

അയാള്‍ സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല പരിഷ്‌കാരങ്ങളെയും തുഗ്ലക്ക് മോഡല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് അധികൃതരും സഹപ്രവര്‍ത്തകരും, എന്തിന് കുട്ടികള്‍ പോലും. പക്ഷേ, പതുക്കെ പതുക്കെ അയാള്‍ എല്ലാവരെയും തന്റെ വഴിയിലേക്കെത്തിക്കുന്നു. വട്ടപ്പൂജ്യത്തിന്റെ നാണക്കേടില്‍നിന്ന് നൂറ് ശതമാനത്തിന്റെ തിളക്കത്തിലേക്ക് വണ്ണാമല സ്‌കൂളിനെ കൈപിടിച്ചുയര്‍ത്താനുള്ള വിനയചന്ദ്രന്‍ മാഷിന്റെ യാത്ര അവിടെ തുടങ്ങുകയാണ്. ആ കഥയാണ് എം.മോഹനന്‍ സംവിധാനം ചെയ്ത 'മാണിക്യക്കല്ല്' പറയുന്നത്.

പൃഥ്വിരാജാണ് വിനയചന്ദ്രന്‍ മാഷായി എത്തുന്നത്. സംവൃത സുനിലാണ് നായിക. ചാന്ദ്‌നി എന്ന കായികാധ്യാപികയുടെ വേഷമാണ് സംവൃതയ്ക്ക്. നെടുമുടി വേണു, സലീംകുമാര്‍, സായികുമാര്‍, ജഗദീഷ്, കോട്ടയം നസീര്‍, അനില്‍ മുരളി, കെ.പി.എ.സി. ലളിത, മാസ്റ്റര്‍ നവനീത് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനും ഗാനരചയിതാവ് അനില്‍ പനച്ചൂരാനും അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

നിര്‍മാണം: എ.എസ്. ഗിരീഷ്‌ലാല്‍, ഛായാഗ്രഹണം: പി. സുകുമാര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍, കലാസംവിധാനം: സന്തോഷ് രാമന്‍.കൂത്തുപറമ്പ് പാട്യം സ്വദേശിയായ എം.മോഹനന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് സിനിമാരംഗത്തേക്ക് വരുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കഥപറയുമ്പോളിലൂടെ മോഹനന്‍ സ്വതന്ത്ര സംവിധായകനായി. ആദ്യപടം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകരെ സംബന്ധിച്ച് രണ്ടാമത്തെ ചിത്രം ഒരു വെല്ലുവിളിയാണ്.

യാദൃച്ഛികമായി സംഭവിച്ചതല്ല ആദ്യജയമെന്ന് തെളിയിക്കേണ്ടത് അവരുടെ ബാധ്യതയാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യും. മോഹനനെ സംബന്ധിച്ച് അത് മാത്രമായിരുന്നില്ല വെല്ലുവിളി. ആദ്യ ചിത്രം വിജയിച്ചത് ശ്രീനിവാസന്‍ എന്ന രചയിതാവിന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ എന്ന ലേബലുള്ളതുകൊണ്ടും ആണെന്ന വാദങ്ങളെക്കൂടി മറികടക്കണമായിരുന്നു.

വിജയവഴിയില്‍ മാണിക്യക്കല്ല് മുന്നേറുമ്പോള്‍ മോഹനന്‍ അത്തരം മിഥ്യാ വാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. കഥപറയുമ്പോള്‍ സൗഹൃദത്തിന്റെ കഥയായിരുന്നെങ്കില്‍ മാണിക്യക്കല്ല് ഗുരുശിഷ്യ ബന്ധത്തിന്റെ കഥയാണ്. കഥപറയുമ്പോളില്‍നിന്ന് മാണിക്യക്കല്ലിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നു എന്ന കഥ പറയുന്നു ഇവിടെ എം.മോഹനന്‍.

വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം സങ്കല്പമല്ല


വട്ടപ്പൂജ്യം തോല്‍വിയില്‍നിന്ന് നൂറ് ശതമാനം വിജയത്തിലേക്ക് വന്‍ കുതിപ്പ് നടത്തുന്ന വണ്ണാമല ഗവ. ഹൈസ്‌കൂള്‍ കേവലം ഭാവനാസൃഷ്ടിയില്ല. അത് യാഥാര്‍ഥ്യമാണ്. തലശ്ശേരിയില്‍ ഇതുപോലെ ഒരു സ്‌കൂള്‍ ഉണ്ടായിരുന്നു. എല്ലാ കുട്ടികളും തോല്‍ക്കുന്ന, യാതൊരു സൗകര്യവും ഇല്ലാത്ത ഒരു സ്‌കൂള്‍. എന്നാല്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം സ്‌കൂളിനെ വര്‍ഷങ്ങള്‍ക്കുശേഷം നൂറ് ശതമാനം വിജയത്തിലെത്തിച്ചു. ആ കഥയില്‍നിന്നാണ് മാണിക്യക്കല്ല് എന്ന സിനിമ ഉണ്ടാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മധുരച്ചൂരല്‍, ചോക്കുപൊടി എന്നീ പംക്തികളും സിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

മാണിക്യക്കല്ല് എന്ന പേര്


എപ്പോഴും തിളങ്ങിക്കൊണ്ടേയിരിക്കുന്നതാണ് മാണിക്യക്കല്ല്. അതുപോലെയായിരിക്കണം അധ്യാപകരും. ചുറ്റുമുള്ളവരിലേക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് അവര്‍ തിളങ്ങിക്കൊണ്ടേയിരിക്കണം. അതില്‍നിന്നാണ് ആ പേര് വന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഗൈഡ് ചെയ്യപ്പെടുന്നത് അധ്യാപകരാലാണ്.
അതുകൊണ്ടുതന്നെ അവരുടെ ഉത്തരവാദിത്വവും കൂടുതലാണ്.അധ്യാപകര്‍ പ്രകാശം വിതറുന്ന മാണിക്യക്കല്ലുകളായാല്‍ തിളങ്ങുന്നത് ഒരു തലമുറയാണ്. ഈ സന്ദേശമാണ് ചിത്രം നല്‍കുന്നത്.

നാലുവര്‍ഷം എന്ന ഗ്യാപ്പ് ഫീല്‍ ചെയ്തതേയില്ല


ആദ്യ ചിത്രത്തിനുശേഷം നാല് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ടായല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്ക് ആ ഗ്യാപ്പ് ഫീല്‍ ചെയ്തിട്ടേയില്ല. കാരണം ബസ്സിനുവേണ്ടി കാത്തിരിക്കുമ്പോള്‍ അഞ്ച് മിനിറ്റുപോലും നമുക്ക് വലിയ ഗ്യാപ്പായി തോന്നും. എന്നാല്‍, ബസ്സില്‍ കയറിക്കഴിഞ്ഞാലോ? സമയം പോകുന്നതേ അറിയില്ല. അതേപോലെയാണ് ഈ സിനിമയുടെ കാര്യവും. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ഇതിന്റെ കൂടെയാണ്. പിന്നെങ്ങനെ ഗ്യാപ്പ് ഫീല്‍ ചെയ്യും?

ഹീറോയിസമില്ലാത്ത നായകന്‍


വലിയ ഹീറോയിസമൊന്നുമില്ലാത്ത നായകനായി പൃഥ്വിരാജിനെ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ, കഥ കേട്ട് ത്രില്ലടിച്ച പൃഥ്വിക്ക് പടം സ്വീകരിക്കപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. വിനയചന്ദ്രന്‍ മാഷിന്റെ രൂപത്തിലേക്ക് മാറുന്നതിനായി പൃഥ്വി ജിമ്മില്‍ പോകുന്നതുപോലും കുറച്ചുനാളത്തേക്ക് നിര്‍ത്തിവെച്ചു. സംവൃതയുടെയും വ്യത്യസ്തമായ അപ്പിയറന്‍സാണ്. മിക്ക സിനിമകളിലും സംവൃതയുടേത് വളരെ പതുങ്ങിയ സ്വഭാവത്തോടുകൂടിയ കഥാപാത്രങ്ങളാണ്. എന്നാല്‍, ഇതില്‍ തന്റേടിയായ, വായാടിയായ കഥാപാത്രമായാണ് സംവൃത എത്തുന്നത്.

ജയചന്ദ്രനും പനച്ചൂരാനും


എം. ജയചന്ദ്രനെ അഭിനയിപ്പിക്കുന്ന കാര്യം കഥ എഴുതുമ്പോള്‍ത്തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഇക്കാര്യം ഷൂട്ടിങ്ങിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് പറഞ്ഞത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും എന്റെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. അനില്‍ പനച്ചൂരാന്‍ വന്നത് വളരെ യാദൃച്ഛികമായാണ്. ഇങ്ങനെയൊരു റോള്‍ ചെയ്താലോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

ആദ്യ പടം നല്‍കിയ ബലം


ശ്രീനിവാസനെപ്പോലുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് തന്നെ ഒരു വലിയ അനുഭവമാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സ്‌ക്രിപ്റ്റ് വര്‍ക്കിന് ഇരിക്കുക കൂടി ചെയ്താലോ? കഥപറയുമ്പോള്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ആ നേട്ടം ഈ പടത്തിന് ഏറെ ഉപകരിച്ചു.

ലൊക്കേഷന്‍ പാലക്കാടും പൊള്ളാച്ചിയും


സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് പാലക്കാട്ടാണ്. പാട്ടുകള്‍ പൊള്ളാച്ചിയിലും ഊട്ടിയിലുമായി ചിത്രീകരിച്ചു. മറ്റു സിനിമകളില്‍ കണ്ടുപരിചയിച്ച പൊള്ളാച്ചിയല്ല മാണിക്യക്കല്ലില്‍ കാണുന്നത് എന്ന പ്രത്യേകതയുണ്ട്.

എം.ടി.യുടെ വാക്കുകള്‍ തന്ന ഐശ്വര്യം


''അധ്യാപകര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളാണ്. ജീവിതമെന്ന മഹാസംഘര്‍ഷത്തിന് നടുവില്‍ ജീവിക്കുമ്പോഴും സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്‌യ്ത്തയ്ത്ത എം.ടി. വാസുദേവന്‍ നായരുടെ ഈ വാക്കുകള്‍ എഴുതിക്കാണിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇത് കിട്ടുന്നതും വളരെ യാദൃച്ഛികമായിട്ടാണ്. അദ്ദേഹം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. അതിലാണ് ഈ വരികള്‍ കണ്ടത്.

ഇങ്ങനെയൊരു സന്ദേശവാക്യം സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ചേര്‍ക്കണമെന്ന് വിചാരിച്ചിരുന്ന സമയത്താണ് അത് കാണുന്നത്. ഉടന്‍തന്നെ വി.ആര്‍. സുധീഷ് മുഖേന എം.ടി. സാറിന്റെ അനുമതി വാങ്ങുകയായിരുന്നു. ആ വാക്കുകള്‍ തന്ന ഐശ്വര്യവും സിനിമയ്ക്ക് ഗുണമായിട്ടുണ്ടെന്നാണ്
വിശ്വാസം.

അടുത്ത ചിത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു


ഒരു സിനിമ കഴിഞ്ഞ് ഉടനെതന്നെ അടുത്തത് ചെയ്യണമെന്നൊന്നുമില്ല. ഈ പടത്തിന്റെ തിരക്കുകള്‍ ഒന്ന് ഒഴിയട്ടെ. അതിനുശേഷം ഭാര്യ ഷീനയ്ക്കും മകള്‍ ഭവ്യതാരയ്ക്കുമൊപ്പം കുറച്ചുനാള്‍, കുടുംബനാഥന്റെ റോളില്‍. പുതിയ സിനിമ മനസ്സില്‍ രൂപപ്പെട്ടുവരുന്നു. ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

ഇനിയും 50 കൊല്ലം നായകനായി തുടരാം-പൃഥ്വിരാജ്



മലയാള സിനിമയിലെ പ്രവണത വെച്ചുനോക്കിയാല്‍ തനിക്കിനിയും അന്‍പതുവര്‍ഷമെങ്കിലും നായകനായി തുടരാനാകുമെന്ന് പൃഥ്വിരാജ്. വിവാഹം കഴിഞ്ഞതുകൊണ്ട് തന്റെ വിപണിമൂല്യത്തിന് ഇടിവൊന്നും പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'മാണിക്യക്കല്ലി'ന്റെ പ്രചാരണാര്‍ത്ഥം നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

17-ാം വയസില്‍ നായകനായി സിനിമയില്‍ എത്തിയതാണ് താന്‍. മലയാള സിനിമയുടെ ഇന്നത്തെ പ്രവണതവെച്ച് ഇനിയും കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും തുടരാനുമാകും. ആക്ഷന്‍ ചിത്രങ്ങള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്ന പ്രചാരണം ശരിയല്ല. 'ഉറുമി' ഒരു ആക്ഷന്‍ ചിത്രമല്ല. 'വീട്ടിലേക്കുള്ള വഴി' ഉള്‍പ്പെടെയുള്ള സിനിമകള്‍ തിയേറ്ററില്‍ എത്തിയിരുന്നെങ്കില്‍ ഇത്തരം ഇമേജുകള്‍ മാറിയേനെ.

'മാണിക്യക്കല്ലി'ന്റെ ക്ലൈമാക്‌സിന് 'കഥപറയുമ്പോള്‍' സിനിമയുടെ ക്ലൈമാക്‌സുമായി സാമ്യം ഉണ്ടെന്നുള്ള വിമര്‍ശനം യാദൃച്ഛികം മാത്രമാണ്. തന്റെ വിവാഹം ഒരു 'മീഡിയാ ഇവന്‍റാക്കി' മാറ്റാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മാധ്യമങ്ങളില്‍നിന്ന് അക്കാര്യത്തില്‍ അകലം പാലിച്ചത്. വിവാഹം തികച്ചും സ്വകാര്യമായി നടത്തണമെന്നായിരുന്നു ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു. മാണിക്യക്കല്ലിന്റെ സംവിധായകന്‍ മോഹന്‍, നടി സംവൃതാ സുനില്‍, നിര്‍മാതാവ് ഗിരീഷ് ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, May 4, 2011

പ്രതീക്ഷകളുടെ മാണിക്യക്കല്ല്



കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാണിക്യക്കല്ല്. ഗുരുശിഷ്യ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം കണ്ടുമടുത്ത മലയാള ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൃഥ്വിരാജ്, സംവൃതാ സുനില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്..

വണ്ണമല എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌ക്കൂളിലേക്ക് സ്ഥലംമാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ സ്‌ക്കൂളിലെ കായിക അധ്യാപികയുടെ റോളില്‍ സംവൃത സുനിലുമുണ്ട്.

ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് വണ്ണമലയിലെ സ്‌ക്കൂള്‍. ഒരുകാലത്ത് അടുത്തുള്ള പഞ്ചായത്തുകളില്‍ നിന്നുപോലും കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുമായിരുന്നു. ഏകദേശം മൂവായിരത്തോലം കുട്ടികള്‍ പഠിച്ചിരുന്ന സ്‌ക്കൂള്‍. ഇന്ന് ഇത് വണ്ണാമല ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌ക്കൂളാണ്. ഓരോ ക്ലാസിലും വിരലിലെണ്ണാവുന്ന കുട്ടികള്‍. വൃത്തിയും അച്ചടക്കവുമില്ലാത്ത വിദ്യാലയം. ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന സ്‌ക്കൂള്‍ കെട്ടിടം. അവിടെ പഠിപ്പിക്കാന്‍ അധ്യാപകരില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇങ്ങനെയൊരു സ്‌ക്കൂള്‍ ഉണ്ടെന്ന വിചാരം പോലും ബന്ധപ്പെട്ട അധികൃതര്‍ക്കില്ല. അവിടെയുള്ള അധ്യാപകര്‍ക്ക് മറ്റ് ബിസിനസുകളിലാണ് താല്‍പര്യം.

ഈ സ്‌ക്കൂളിലേക്കാണ് വിനയചന്ദ്രന്‍ മാസ്റ്റര്‍ എത്തുന്നത്. ലക്ഷ്യബോധവും ഉത്തരവാദിത്വവുമുള്ള ചെറുപ്പക്കാരനാണിയാള്‍. വെറും തൊഴില്‍ എന്ന നിലയിലല്ല മറിച്ച് ഒരു അധ്യാപകനാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാണ് വിനയചന്ദ്രന്‍ ഈ ജോലി നേടിയത്.

പൃഥ്വിരാജ് സ്‌ക്കൂളിലേക്ക് എത്തിയത് എല്ലാവരേയും ഞെട്ടിച്ചു. പുതിയൊരാള്‍ എത്തുന്നു എന്ന് കേട്ടെങ്കിലും അതൊരു തമാശയായിട്ടാണ് കരുതിയത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഇതുവരെ ആരും പുതുതായി ഈ സ്‌ക്കൂളില്‍ നിയമിക്കപ്പെട്ടിട്ടില്ല. പിരിഞ്ഞു പോയവര്‍ക്കും സ്ഥലം മാറിപ്പോയവര്‍ക്കും പകരക്കാരായി ഇതുവരെ ആരുമെത്തിയിട്ടില്ല. ആകെയെത്തിയത് കായികാധ്യാപിക ചാന്ദിനിയാണ്. ചാന്ദിനിയുടെ പ്രധാന തൊഴില്‍ കോഴിവളര്‍ത്തലും മറ്റുമാണ്. കരുണാകരക്കുറുപ്പും മോശമല്ല. വളം മൊത്തക്കച്ചവടക്കാരനാണ് ഈ ഹെഡ്മാസ്റ്റര്‍ .

ഈ സ്‌ക്കൂളിലെത്തുന്ന വിനയചന്ദ്രന്‍ സ്‌ക്കൂളിലും ആ നാട്ടിലും സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് മാണിക്യക്കല്ല് എന്ന ചിത്രത്തില്‍ എം.മോഹനന്‍ ദൃശ്യവത്കരിക്കുന്നത്. നന്മയും സ്‌നേഹവുമുള്ള അധ്യാപകന്‍ സമൂഹത്തിലും കുട്ടികളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മാണിക്യക്കല്ല്.

ഗൗരീ മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ്‌ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു.

ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടിവേണു, മണിയന്‍പിള്ള രാജു, ദേവന്‍, പി. ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, മണികണ്ഠന്‍, മന്‍രാജ്, ജോബി, ശശി കലിംഗ, മുന്‍ഷി വേണു, ബാലു ജെയിംസ്, മുത്തുമണി, കെ.പി.എ.സി. ലളിത, ദീപിക, ജാനറ്റ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഒപ്പം ഗാനരചയിതാവായ അനില്‍ പനച്ചൂരാനും സംഗീതസംവിധായകനായ എം. ജയചന്ദ്രനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനില്‍ പനച്ചൂരാന്‍, രമേശ് കാവില്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്.

Monday, May 2, 2011

prithviraj wedding reception @ kochin part 2

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-115.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-103.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-049.jpg


Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-064.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-076.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-093.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-117.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-069.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-058.jpg







prithviraj wedding reception @ kochin part 1

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-078.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-132.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-081.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-100.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-065.jpg


Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-073.jpg


Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-109.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-114.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-050.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-079.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-052.jpg


Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-116.jpg

Prithviraj-Supriya-Menon-Wedding-Reception prithviraj-marriage-reception-stills-105.jpg



ഇന്ത്യന്‍ റുപ്പീയില്‍ പങ്കാളിയാകാന്‍ ഓഗസ്‌റ്റ്‌ സിനിമയും



ആദ്യചിത്രമായ ഉറുമിയിലൂടെ തന്നെ മലയാളത്തിലെ പ്രമുഖ സിനിമാ ബാനറായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌ ഓഗസ്‌റ്റ്‌ സിനിമ. പണമെത്ര മുടക്കിയാലും സിനിമ മികച്ചതാകണമെന്ന ആഗ്രഹത്തോടെ ഒന്നിച്ച പൃഥ്വിരാജ്‌, സന്തോഷ്‌ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ഓഗസ്‌റ്റ്‌ സിനിമയുടെ സാരഥികള്‍.

അതുകൊണ്ടുതന്നെ തന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ റുപ്പീയുടെ നിര്‍മ്മാണത്തില്‍ പങ്കാ‍ളിയാകാന്‍ രഞ്ജിത് ഓഗസ്റ്റ് സിനിമാ ബാനറിനെയും ക്ഷണിച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം രഞ്‌ജിത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോള്‍ തിയറ്റര്‍ നിര്‍മ്മിക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓഗസ്‌റ്റ്‌ സിനിമയെ കൂടി സഹകരിപ്പിച്ച്‌ കൂടുതല്‍ മികവോടെ ചിത്രം ചെയ്യാനുള്ള പദ്ധതിയിലാണ്‌ രഞ്‌ജിത്ത്‌.

മലയാളികളുടെ ധനവിനിയോഗത്തെ വിഷയമാക്കിയിട്ടാണ് ഇന്ത്യന്‍ റുപ്പീ ഒരുക്കുന്നത്. റിമ കല്ലിംഗലാണ്‌ ചിത്രത്തില്‍ നായികയായി എത്തുന്നത്‌. തിലകന്‍, നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. ഗസല്‍ ഗാനങ്ങളുടെ പശ്ചാത്തലം ഇന്ത്യന്‍ റുപ്പീയുടെ പ്രത്യേകതയായിരിക്കും.

Friday, April 8, 2011

കസിന്‍സ് ഉപേക്ഷിച്ചിട്ടില്ല :നിര്‍മ്മാതാവ്



മോഹന്‍ലാലിനെയും പ്രിഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യാനിരുന്ന 'കസിന്‍സ്' എന്ന ചിത്രം ഉപേക്ഷിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കസിന്‍സിന്റെ നിര്‍മ്മാതാവായ ഭാഗ്യചിത്ര കംമ്പയിന്‍സ് .ചിത്രത്തിലെ നായകന്മാരായ ലാലിന്റെയും പ്രിഥ്വിരാജിന്റെയും ഡേറ്റുകള്‍ ഒരുമിച്ച് ലഭിക്കാന്‍ സാധിക്കാത്തതിനാല്‍ കസിന്‍സ് ഉപേക്ഷിച്ചതായാണ് ഈയിടെ റിപ്പോര്‍ട്ടുകള്‍ വന്നത് .എന്നാല്‍ ഈക്കാര്യമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് നിഷേധിച്ചിരിക്കുന്നത് .ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയുന്ന ചിത്രത്തിന് ശേഷം കസിന്‍സിന്റെ ചിത്രീകരണം ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് . തൃശൂര്‍ , പൊള്ളാച്ചി , ശിവകാശി എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ മാസത്തില്‍ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു .അറബിക്കഥ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ഇക്ബാല്‍ കുറ്റിപ്പുറം ആണ് കസിന്‍സിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .

'സിറ്റി ഓഫ് ഗോഡ്' ഈ മാസം 23 ന് പ്രദര്‍ശനത്തിന് എത്തും



പ്രിഥ്വിരാജ്,ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന 'സിറ്റി ഓഫ് ഗോഡ്' ഏപ്രില്‍ 23 ന് പ്രദര്‍ശനത്തിന് എത്തും .ഈ ചിത്രം മാര്‍ച്ച് 9ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിത്രം അന്ന് ഇറങ്ങിയില്ല.ചിത്രം മാര്‍ച്ച് 11ന് എത്തുമെന്നായിരുന്നു പിന്നീടുള്ള വാര്‍ത്തകള്‍ .എന്നാല്‍ ചിത്രം അന്നും റിലീസ് ആയില്ല.എന്നാല്‍ ഇപ്പോള്‍ ചിത്രം ഏപ്രില്‍ 23ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രിഥ്വിരാജ് ,ഇന്ദ്രജിത്ത് എന്നിവരെ കൂടാതെ ജഗതി ശ്രീകുമാര്‍ ,ലാലു അലക്സ്,‌ റിമ കല്ലിങ്ങല്‍ ,പാര്‍വ്വതി മേനോന്‍ ,ശ്വേത മേനോന്‍,രോഹിണി ,തുടങ്ങിയവരും വേഷമിടുന്നുണ്ട് .ഫാസിലിന്റെ മകനായ ഷാനുവും ചിത്രത്തില്‍ അതിഥി താരമായി വേഷമിടുന്നുണ്ട് .ബാബു ജനാര്‍ദ്ധനന്‍ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അനില്‍ മാത്യു ആണ്.

Thursday, February 10, 2011

ശശികുമാര്‍ മലയാളത്തില്‍



സുബ്രഹ്മണ്യപുരത്തിലൂടെ തമിഴില്‍ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകന്‍ ശശികുമാര്‍ മലയാള സിനിമയില്‍ മുഖം കാണിയ്ക്കാനൊരുങ്ങുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്‌സിലൂടെയാണ് ശശികുമാറിന്റെ മോളിവുഡിലെ അരങ്ങേറ്റം . പൃഥ്വിയുടെ സഹപാഠിയുടെ വേഷമാണ് ശശികുമാര്‍ അഭിനയിക്കുന്നത്.

കോളെജ് പഠനത്തിന് ശേഷം രണ്ട് സുഹൃത്തുക്കള്‍ വ്യത്യസ്ത വഴികളിലേക്ക് തിരിയുന്നതും പിന്നീട് അവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിയ്ക്കുന്നതുമാണ് മാസ്‌റ്റേഴ്‌സിന്റെ പ്രമേയം. പുതുമയേറിയ പ്രമേയമാണ് തന്നെ ആകര്‍ഷിച്ചതെന്ന് ശശികുമാര്‍ പറയുന്നു.

ഉറ്റസുഹൃത്തും നടനും സംവിധായകനുമായ സമുദ്രക്കനി മലയാളത്തില്‍ അഭിനയച്ചതിന് പിന്നാലെയാണ് ശശികുമാറും ഇവിടെയെത്തുന്നത്. ശിക്കാറില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സമുദ്രക്കനി 'വീണ്ടും കണ്ണൂര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണിപ്പോള്‍.

Thursday, February 3, 2011

Review: Arjunan Sakshi



രഞ്‌ജിത് ശങ്കര്‍ എഴുതി സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷിയുടെ പശ്ചാത്തലം കൊച്ചിയാണ്; പിന്നെ കൊച്ചിയുടെ തനതുകലയെന്ന മട്ടില്‍ നമ്മുടെ സിനിമക്കാര്‍ തലങ്ങും വിലങ്ങും എടുത്തുപെരുമാറുന്ന ക്വട്ടേഷന്‍- ലാന്‍‌ഡ് മാഫിയ ഇടപാടുകളും. പത്രപ്രവര്‍ത്തകയാ‍യ അഞ്‌ജലി മേനോന്‍ (ആന്‍ അഗസ്‌റ്റിന്‍) ഒരു കുരുക്കില്‍ പെടുന്നു. എറണാകുളം കളക്‍ടറായിരുന്ന ഫിറോസ് മൂപ്പന്റെ (മുകേഷ്) കൊലപാതകത്തിന് സാക്ഷിയാണെന്നു പറഞ്ഞ് അര്‍ജുനന്‍ എന്ന പേരില്‍ ഒരാളെഴുതിയ കത്ത് അഞ്‌ജലി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഒറ്റ നോട്ടത്തില്‍ നിരുപദ്രവം എന്നു തോന്നാവുന്ന ഇത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളിലേക്കാണ് അഞ്‌ജലിയെ നയിക്കുന്നത്. ഇതേസമയത്ത് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ ആര്‍ക്കിടെക്‍റ്റായി ജോലിക്കു ചേര്‍ന്ന റോയ് മാത്യുവും (പൃഥ്വിരാജ്) ഇതേ പ്രശ്‌നത്തില്‍ കുരുങ്ങുന്നു; തികച്ചും അപ്രതീക്ഷിതമായി.

ഫിറോസ് മൂപ്പന്റെ ഘാതകര്‍ റോയിയെ ഉന്നമിടുന്നതോടെ പുതിയ കളികളും പുതിയ കളിക്കാരും ഇരുവരുടെയും മുന്നില്‍ നിരക്കുകയാണ്. പിടി വിട്ടുപോകുന്ന സ്വന്തം ജീവിതത്തെ നേരെയാക്കാനുള്ള റോയിയുടെ ശ്രമങ്ങളാണ് പിന്നീട്. (ഇതേ പോയിന്റില്‍ വച്ച് പിടിവിട്ടു പോകുന്ന സിനിമ, നേരെയാക്കാന്‍ കഴിയാതെ വിഷമിക്കുന്ന സംവിധായകനെയും പിന്നീട് കാണാം എന്നതാണ് ഇതിലെ ട്രാജഡി!)

PLUSES
പറഞ്ഞു കേള്‍ക്കുമ്പോള്‍ കൌതുകം തോന്നുന്ന ഒരു കഥാംശം ഈ ചിത്രത്തിലുണ്ട്; അതിന്റെ പരിസരം വളരെ പഴകിയതും പല വട്ടം ഉപയോഗിക്കപ്പെട്ടിട്ടുള്ളതും ആണെങ്കിലും. പദ്മരാജന്റെ അപരനെ മറ്റൊരു വാതിലിലൂടെ ഈ കഥയിലേക്ക് കടത്തിവിട്ടിരിക്കുന്നതും നന്നായിരിക്കുന്നു.

ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം കൂടിയുണ്ട്: സമൂഹത്തിന്റെ ദുര്‍നടപ്പു കാണുമ്പോള്‍ ശബ്‌ദിക്കാനോ പ്രവര്‍ത്തിക്കാനോ തരിക്കുകയും പല ഭീതികളാലും പൊതിയപ്പെട്ട് ഉള്‍വലിയുകയും ചെയ്യുന്ന മധ്യവര്‍ഗത്തിന് വളരെ സ്വീകാര്യരാവുന്ന കഥാപാത്രങ്ങള്‍ ഒന്നിലധികമുണ്ട് ഈ ചിത്രത്തില്‍.

അജയന്‍ വിന്‍സന്റിന്റെ ക്യാമറ പതിവുപോലെ മികച്ചത്. ഈ സിനിമ കുറച്ചെങ്കിലും കണ്ടിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു പ്രധാനമായും നന്ദി പറയേണ്ടത് ഈ സമര്‍ഥനായ ഛായാഗ്രാഹകനോടാണ്. അജയന്‍ വിന്‍സന്റ്, നന്ദി!

MINUSES
ത്രില്ലറുകളുടെ ഗണത്തില്‍ പെടുത്തേണ്ട സിനിമയാണെങ്കിലും ത്രില്ലിങ് ആയ ഒരു വസ്‌തുവും ഇല്ല അര്‍ജുനന്‍ സാക്ഷിയില്‍. ആദ്യപകുതിയില്‍ ഇടയ്‌ക്കൊക്കെ ഒരു കൌതുകം ജനിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പാതി പോലും വേകാത്ത ചേരുവകളും പ്രവചനീയമായ നീക്കങ്ങളും മാത്രം; ഒടുവില്‍, അങ്ങേയറ്റം അമച്വറിഷ് ആയ ക്ലൈമാക്‍സും.

രഞ്‌ജിത്തിന്റെ ആദ്യചിത്രമായ പാസഞ്ചറിലെ തുറുപ്പുചീട്ട് ഒരു വീഡിയോ ക്ലിപ്പിങ്ങാണ്. ഇതിലും അതു തന്നെ! വേറെ എന്തെങ്കിലുമൊന്ന്ആലോചിച്ചെടുക്കാന്‍ ഒരു രാത്രിയെങ്കിലും സംവിധാ‍യക-രചയിതാവ് മാറ്റി വച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ സിനിമയുടെ ജാതകം തന്നെ മാറിപ്പോയേനെ.

ഒന്നൊഴിയാതെ അഭിനേതാക്കളെല്ലാം വളരെ passive ആയിട്ടാണ് സ്‌ക്രീനില്‍ വന്നുപോകുന്നത്; വളരെ വിരസമായ എന്തോ കാര്യം ചെയ്യുന്ന മട്ടില്‍! (outstanding performance ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ ഇതില്‍ ഇല്ലാതെ പോയതും അതിനു കാരണമാകാം.) സി ആര്‍ നീലകണ്‌ഠന്റെയും സാറാ ജോസഫിന്റെയും പ്രസംഗവും മീറ്റിങ്ങുമൊക്കെ ഏച്ചുകെട്ടിയതിനേക്കാള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

REALLY FUNNY
തമാശകള്‍‌ക്ക് ഒരു ക്ഷാമവുമില്ലാത്ത സിനിമയാണ് അര്‍ജുനന്‍ സാക്ഷി. നമ്മള്‍ ചിരിച്ചു മരിക്കാന്‍ മാത്രമുണ്ട്. (അവയൊന്നും നമ്മളെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ല എന്നതു മാത്രമാണ് പ്രശ്‌നം.) കുറച്ച് സാം‌പിളുകള്‍ ഇതാ.

1. ഊമക്കത്ത് എന്നു വിശേഷിപ്പിക്കാവുന്ന ഒരു കുറിപ്പ് പത്രത്തില്‍ പ്രസിദ്ധീകരിക്കാ‍നായി എടുത്തുകൊടുത്തു എന്നല്ലാതെ അഞ്‌ജലി മേനോന്‍ ഒന്നും ചെയ്‌തിട്ടില്ല. പത്രത്തിന്റെ വായനക്കാരെ സംബന്ധിച്ചിടത്തോളം അഞ്‌ജലി അജ്ഞാതയാണെന്നു മാത്രമല്ല, അഞ്‌ജലിക്ക് ഈ സംഭവത്തേക്കുറിച്ച് ഒരു ചുക്കും അറിയുകയുമില്ല. പക്ഷേ, ബിന്‍ ലാദന്റെ താവളത്തില്‍ ഇടിച്ചു കയറിച്ചെന്ന് മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തിട്ട് ജീവനോടെ ഇറങ്ങിവരുന്ന ജേണലിസ്റ്റിനു പോലും കിട്ടാത്ത സ്വീകരണമാണ് ഈ കഥാപാത്രത്തിന് പിന്നീട് കിട്ടുന്നത്. ചാനല്‍ചര്‍ച്ചകള്‍, ഭീഷണിഫോണുകള്‍, അന്ത്യശാസനങ്ങള്‍, വീടുകൈയേറ്റം.. അങ്ങനെ എന്തെല്ലാം!

2. അര്‍ജുനനെ ഇല്ലാതാക്കുകയാണ് ഫിറോസ് മൂപ്പന്റെ കൊലപാതകികളുടെ ലക്ഷ്യം. അത് ഒരു വെടിയുണ്ടയില്‍ തീര്‍ക്കാവുന്ന അവസരങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. കാരണം, ഒരു ബോധവുമില്ലാതെ തേരാപ്പാരാ റോഡിലൂടെ നടപ്പാണ് ഈ കക്ഷിയുടെ പ്രധാന പണി. എന്നാല്‍, ഒരു ചപ്പടാച്ചി ലോറിയും നേരെ നില്‍ക്കാന്‍ വയ്യാത്ത കുറേ കാറുകളും കൊണ്ട് അയാളുടെ കൂറ്റന്‍ എസ് യു വിയില്‍ ഇടിക്കുക, പാര്‍ക്കിങ് ലോട്ടില്‍ വന്ന് വടിവാളും ഇടിമുട്ടിയും വീശുക ഇത്യാദി age-old വേലകളാണ് വില്ലന്മാരുടെ കൈയില്‍. ഇവന്മാര്‍ക്ക് തരി ബുദ്ധിയുണ്ടായിരുന്നെങ്കില്‍ തുടങ്ങുന്നതിനു മുന്‍പേ ഈ സിനിമ തീര്‍ന്നു പോയേനെ! അര്‍ജുനനെ കൊല്ലാതെ ഫിറോസ് മൂപ്പന്റെ പിതാവിനെ കൊന്നിട്ട് സ്ഥലം വിടുന്ന സീനില്‍ ഇവരുടെ മണ്ടത്തരത്തിന്റെ തകര്‍പ്പന്‍ തനിയാവര്‍ത്തനം കാണാം.

3. വില്ലന്മാരെ ബോട്ടില്‍ കയറ്റി കൊണ്ടുപോകുന്ന സീന്‍. ബോട്ട് പുറപ്പെടും മുന്‍പ് നാലു പേരുടെയും ഫോണുകള്‍ വാങ്ങി കായലില്‍ എറിയുന്നുണ്ട്. കൊള്ളാം, നല്ലതു തന്നെ. എന്നാല്‍, ഈ വിദ്വാന്മാരുടെ പോക്കറ്റില്‍ വല്ല കൊച്ചുപിച്ചാത്തിയോ കളിത്തോക്കൊ മറ്റോ ഉണ്ടോയെന്ന് നോക്കുന്ന കാര്യം കൊണ്ടുപോകുന്നയാള്‍ ആലോചിക്കുന്നതു പോലുമില്ല. ഇതിലൊരുത്തന്‍ ഒടുവില്‍ തോക്കുമെടുത്ത് ചാടിവീഴുന്നതു കൂടി കാണുമ്പോള്‍ നമ്മള്‍ ശരിക്കും ചിരിച്ചുപോകും. സംവിധായകന്റെ ബുദ്ധി അപാരം!

4. വില്ലന്മാരുമായി സംഭാഷണം നടത്താന്‍ കൈയും വീശി തുറമുഖത്തു വന്ന് തെക്കു വടക്കു നോക്കി നില്‍ക്കുന്ന നായകന്‍ ചിരിക്കാനാണോ കൂവാനാണോ പ്രേരിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ രണ്ടിനും എന്നു മാത്രമേ മറുപടി പറയാന്‍ പറ്റൂ. കൈയില്‍ കിട്ടിയ പ്രതിയോഗിയെ മൂന്നോ നാലോ തവണ കൊല്ലാന്‍ സമയം കിട്ടിയിട്ടും അതു ചെയ്യാതെ പൊലീസ് വന്നപ്പോള്‍ വെള്ളത്തില്‍ ചാടി മുങ്ങിക്കളയുന്ന വില്ലന്മാരും ചിരിക്കാനോ കൂവാനോ നമ്മളെ പ്രേരിപ്പിക്കും.

5. ക്ലൈമാക്‍സിലെ കാരവാന്‍ സീക്വന്‍‌സും തുടര്‍ന്നുളള സീനുകളും പൊട്ടിച്ചിരിച്ചുകൊണ്ടല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. ഗഡാഗഡിയന്മാരായ വില്ലന്മാരെ നായകന്‍ പാട്ട കൊണ്ട് തല്ലി കാരവനില്‍ കയറ്റുന്നതും മറ്റും അഹോ ഗംഭീരം!

ഈ ലിസ്റ്റ് എത്ര വേണമെങ്കിലും ഇങ്ങനെ നീട്ടാം. പക്ഷേ, ഇതിനപ്പുറം കടന്നാല്‍ കഥയുടെ സ്വതേ ദുര്‍ബലമായ രസച്ചരട് പൊട്ടിപ്പോയേക്കാമെന്നതുകൊണ്ട് ഇവിടെ നിര്‍ത്തുന്നു.

EXTRAS
പാസഞ്ചര്‍ എന്ന പല വ്യത്യസ്തതകളുമുള്ള ചിത്രത്തിലൂടെ മലയാളത്തിലെ നല്ല ഫിലിം മേക്കര്‍മാര്‍ക്കുള്ള കസേരയില്‍ അന്തസായി ഇരിക്കാന്‍ യോഗ്യതയുണ്ടെന്ന് തോന്നിച്ച സംവിധായകനാണ് രഞ്‌ജിത് ശങ്കര്‍. ആ സിനിമയില്‍ അദ്ദേഹം കാണിച്ച ചെറിയ അബദ്ധങ്ങളും കഥ കെട്ടിപ്പൊക്കിയ അയുക്തികമായ അടിത്തറയും ഒരു തുടക്കക്കാരന്റെ കൈക്കുറ്റപ്പാടായി കാണാമെന്നാണ് അന്നു കരുതിയത്. നേരത്തെ പറഞ്ഞ കസേരയുടെ പരിസരത്തു ചുറ്റിത്തിരിയാമെന്നല്ലാതെ അതില്‍ കയറി ഇരിക്കാനുള്ള യോഗ്യത നേടാന്‍ രഞ്‌ജിത് ശങ്കര്‍ ഏറെ പണിപ്പെടേണ്ടിവരുമെന്ന് തെളിയിക്കുന്നു അദ്ദേഹത്തിന്റെ രണ്ടാംചിത്രം.

ബ്രാന്‍ഡിങ് എത്ര സൂക്ഷിച്ചു ചെയ്യേണ്ട കാര്യമാണെന്ന് അറിയാത്ത മാര്‍ക്കറ്റിങ്ങുകാര്‍ക്ക് ഒരു കേസ് സ്റ്റഡിയായി എടുത്ത് പഠിക്കാന്‍ മാത്രമുണ്ട് ഈ ചിത്രത്തിലെ മാതൃഭൂമിയുടെ അവസ്ഥ. വെറുതേ അവസ്ഥ എന്നു പറഞ്ഞാല്‍ പോര, ദയനീയമായ അവസ്ഥ എന്നു തന്നെ പറയണം. കാരണം, അങ്ങേയറ്റം നിരുത്തരവാദപരമായി നടത്തപ്പെടുന്ന ഒരു മാധ്യമസ്ഥാപനമാണ് മാതൃഭൂമി എന്ന സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു കൊലപാതകത്തിന്റെ സാക്ഷി എന്നവകാശപ്പെട്ട് ഒരാളെഴുതിയ കത്ത് കിട്ടിയാല്‍ അത് പത്രാധിപര്‍ക്കുള്ള കത്തുകളില്‍ കൊടുക്കാനുള്ള ബോധമേ മാതൃഭൂമിയിലെ ജേണലിസ്റ്റുകള്‍ക്ക് ഉള്ളോ? പത്രത്തിന്റെ തലച്ചോറ് എന്നൊക്കെ ഫോര്‍ത്ത് എസ്റ്റേറ്റ് പണ്ഡിതര്‍ വീമ്പിളക്കാറുള്ള എഡിറ്റോറിയല്‍ പേജിലെ വളരെ crucial ആയ ഒരു കോളം എന്നു മുതലാണ് മുലകുടി മാറാത്ത കുട്ടികളെ മാതൃഭൂമി ഏല്പിച്ചുതുടങ്ങിയത്? ഇതുപോലുള്ള ഒരാളെ തങ്ങളുടെ പ്രതിനിധിയായി ടെലിവിഷന്‍ ചര്‍ച്ചകളിലേക്കും മറ്റും മാതൃഭൂമി പറഞ്ഞയയ്‌ക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്? മാതൃഭൂമിയുടെ എഡിറ്റര്‍ എന്നു മുതലാണ് കൊച്ചിയില്‍ താമസമാക്കിയത്? കാണികള്‍ക്ക് തോന്നാവുന്ന സംശയങ്ങള്‍ ഇനിയുമുണ്ട്…

LAST WORD
വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ നനഞ്ഞു നാണിച്ചു നില്‍ക്കുന്ന യുക്തികളും ശിക്കാരി ശംഭുവിന്റെ അക്കൌണ്ടില്‍ മാത്രം എഴുതാന്‍ പറ്റുന്ന യാദൃശ്ചികതകളും ശുപ്പാണ്ടിയുടെ അക്കൌണ്ടില്‍ പോലും എഴുതാന്‍ പറ്റാത്ത മണ്ടത്തരങ്ങളും നിര്‍ലോഭം നിറച്ചിരിക്കുന്ന ഒരു സിനിമ. ഒരു കുഞ്ഞു പ്രേതവും കുറച്ചു കൂടി ശരീരപ്രദര്‍ശനവും (അതു മരുന്നിനു ചേര്‍ത്തിട്ടുണ്ട് രഞ്‌ജിത് ശങ്കര്‍) ഉണ്ടായിരുന്നെങ്കില്‍ A Film By Vinayan എന്ന് ഒടുവില്‍ ധൈര്യമായി എഴുതിക്കാണിക്കാമായിരുന്നു; ആര്‍ക്കും സംശയം തോന്നില്ല! വിനയന്‍സിനിമകളുടെ ആരാധകര്‍ക്ക് ഈ ചിത്രം watchable ആയി തോന്നുകയും ചെയ്യും.

പൃഥ്വി കനിഞ്ഞു, മാണിക്യക്കല്ലിന് ശാപമോക്ഷം



‘മാണിക്യക്കല്ല്’ എന്ന പേരിന് എന്തെങ്കിലും കുഴപ്പമുണ്ടോ? രാശിയുള്ള പേരല്ല അതെന്നാണ് ഇപ്പോള്‍ സിനിമാഫീല്‍ഡിലുള്ളവര്‍ പറയുന്നത്. ‘പെരുന്തച്ചന്‍’ സംവിധാനം ചെയ്ത അജയന്‍ തന്‍റെ രണ്ടാമത്തെ സിനിമയായി ചെയ്യാനിരുന്ന സിനിമയുടെ പേര് മാണിക്യക്കല്ല് എന്നായിരുന്നു. എം ടിയുടെ തിരക്കഥയിലായിരുന്നു അത്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീട് പ്രിയദര്‍ശന്‍ ആ പ്രൊജക്ട് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അതും എങ്ങുമെത്തിയില്ല.

‘കഥ പറയുമ്പോള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എം മോഹന്‍ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടതും ‘മാണിക്യക്കല്ല്’ എന്നുതന്നെ. പൃഥ്വിരാജായിരുന്നു നായകന്‍. ചിത്രീകരണം പാതിവഴിയിലെത്തിയപ്പോള്‍ സിനിമ മുടങ്ങി. പൃഥ്വിയുടെ തിരക്കായിരുന്നു ഒരുകാരണം. അന്യഭാഷാ ചിത്രങ്ങളും വമ്പന്‍ പ്രൊജക്ടുകളും പൃഥ്വിയെ റാഞ്ചിയെടുത്തപ്പോള്‍ മോഹന്‍റെ പാവം മാണിക്യക്കല്ല് ഷൂട്ടിംഗ് പുനരാരംഭിക്കാനാകാതെ കിടന്നു.

പൃഥ്വിയുടെ വമ്പന്‍ സിനിമകള്‍ - രാവണന്‍, അന്‍‌വര്‍, ത്രില്ലര്‍ - എല്ലാം തുടര്‍ച്ചയായി പൊളിഞ്ഞപ്പോള്‍, ഇപ്പോഴിതാ മാണിക്യക്കല്ലിന് ശാപമോക്ഷം ലഭിക്കുകയാണ്. സിറ്റി ഓഫ് ഗോഡ്, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ പൃഥ്വി ഇനി മാണിക്യക്കല്ലിന് ശേഷമേ മറ്റേതൊരു പ്രൊജക്ടിലേക്കുമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്. തൊടുപുഴയില്‍ മാണിക്യക്കല്ലിന്‍റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു.

ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഗുരു - ശിഷ്യ ബന്ധത്തിന്‍റെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. കുട്ടികള്‍ക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. മുകേഷ്, ജഗതി, ഇന്നസെന്‍റ്‌, സലിം കുമാര്‍, കോട്ടയം നസീര്‍, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്‍’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്‍ അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്‍ തന്നെയാണ്. സംവൃത സുനിലാണ് നായിക.

എം ജയചന്ദ്രന്‍ സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സുകുമാര്‍. ഗൌരി മീനാക്ഷി മൂവീസിന്‍റെ ബാനറില്‍ ഗിരീഷ് ലാലാലാണ് മാണിക്യക്കല്ല് നിര്‍മ്മിക്കുന്നത്. കഥ പറയുമ്പോള്‍ പോലെ വ്യത്യസ്തമായ ഒരു കഥ നര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനാണ് മാണിക്യക്കല്ലിലൂടെ എം മോഹന്‍ ശ്രമിക്കുന്നത്.

Tuesday, February 1, 2011

Prithvi has the maturity of a 40 year old: Indraijth



Cochin, Jan.31 (NR): Indrajith thinks his brother Prithviraj has the maturity of a 40 year old man, though he is only 27.

"Prithvi is like our dad. He is very mature and has a good reading interest like our father. he likes traveling and books. In fact, he is a book addict. I am more like our mom. Though I like music and reading, the fact is that I don't find much time for reading," says Indran.

"Prithvi has also got the habit of forthrightness from our dad. He says it gives him lots of mental peace to be honest," added Indrajith in an interview given to a prominent magazine.

The brothers would be seen together in a film titled 'City of God' to be directed by Lijo Jose Pellissery.

Wednesday, December 22, 2010

മുംബൈ പോലീസില്‍ ഇനി പൃഥ്വിയും



കോളിവുഡ് താരം ആര്യയും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസിലാണ് ഇരുവരും ഒരുമിക്കുന്നത്. റോഷന്റെ പ്രിയ തിരക്കഥാ കൃത്തുക്കളായ ബോബിയും സഞ്ജയ് യുടേയുമാണ് തിരക്കഥ.

റോഷന്റെ തന്നെ പുതിയ നിര്‍മാണ കമ്പനിയായ 1000എഡിയുടെ ബാനറില്‍ നിരമിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാനുള്ളത്. എന്നാല്‍ ചിത്രത്തിലെ നായികമാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പുതുമുഖത്തെയാണ് റോഷന്‍ തേടുന്നത്. അതിനുവേണ്ടി ടാലന്റ് ഹണ്ട് നടത്താനും പദ്ധതിയുണ്ട്.

റോഷന്റെ ബിഗ് ബജറ്റ് ചിത്രമായ ‘കാസനോവ’ പാതിവഴിയിലെത്തി നില്‍ക്കെയാണ് പുതിയ ചിത്രത്തിന്റെ പൂജനടന്നത്. ‘കാസനോവ’യുടെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം അടുത്ത ജൂണില്‍ മുംബൈ പോലീസിന്റെ ചിത്രീകരണം ആരംഭിയ്ക്കാനാണ് തീരുമാനം. 2011ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

Tuesday, December 7, 2010

Ann Augustine teaming up with Prithviraj



Actress Ann Augustine, who debuted with Lal Jose's film Elsamma Enna Aankutty, is now gearing up for her next film. She is teaming up with superstar Prithviraj in her second movie Arjunan Sakshi, which is being directed by Passenger fame Ranjith Sankar, a software engineer.

The budding Malayalam actress has essayed a role of newspaper girl in Elsamma Enna Aankutty. As if a coincidence, Ann Augustine will now play daredevil journalist in the film Arjunan Sakshi. Prithvi will reprise the role of Roy Mathew, a young architect. She says that she has learned a lot from her first film EEA and that experience makes her feel comfortable on the sets.

However, Arjunan Sakshi is being produced by S Sundararajan under the banner of SRT Films. Biji Bal will compose music, while Ajayan Vincent handles camera
for the film. Biju Menon, Jagathy Sreekumar, Nedumudi Venu, Vijayaraghavan, Salim Kumar and Suraj Venjarammoodu are in other cast.

Saturday, November 20, 2010

മേക്കപ്പ്മാന്റെ വരവ് നീളും



ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജയറാമിന്റെ മേക്കപ്പ്മാന്റെ റിലീസ് ഇനിയും നീളുമെന്ന് ഉറപ്പായി. ജൂലൈയില്‍ റിലീസ് തീരുമാനിച്ച 2010 മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിച്ച മേക്കപ്പ്മാന്റെ ജോലികള്‍ പല കാരണങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

ചിത്രത്തില്‍ പൃഥ്വിയും കുഞ്ചാക്കോ ബോബനും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ പൃഥ്വിയുടെ വന്‍ തിരക്കാണ് മേക്കപ്പമാന്റെ താളം തെറ്റിച്ചത്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ സെറ്റുകളില്‍ സെറ്റുകളിലേക്ക പറക്കുന്ന പൃഥ്വിയുടെ ഡേറ്റ് കിട്ടാഞ്ഞതോടെ ഷൂട്ടിങ് സ്തംഭിയ്ക്കുകയായിരുന്നു.

ഇതിനിടെ മേക്കപ്പ്മാന്റെ ഷൂട്ടിങ് പാതിവഴിയ്ക്ക് നിര്‍ത്തി നിര്‍മാതാവായ രഞ്ജിത്ത് എല്‍സമ്മയെന്ന ആണ്‍കുട്ടിയുടെ ഷൂട്ടിങ് തുടങ്ങുകയും അത് റിലീസ് ചെയ്യുകയും ചെയ്തു. എല്‍സമ്മയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം മേക്കപ്പ്മാന്റെ ഷൂട്ടിങ് തീര്‍ക്കാന്‍ രഞ്ജിത്ത് പ്ലാന്‍ ചെയ്‌തെങ്കിലും അതും നടന്നില്ല. സംവിധായകന്‍ ഷാഫിയുടെയും ജയറാമിന്റെയും തിരക്കുകളാണ് ഇപ്പോള്‍ വിലങ്ങുതടിയായത്. ഇനി 2011 ജനുവരിയില്‍ മേക്കപ്പ്മാന്റെ ജോലികള്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാനാണ് നിര്‍മാതാവിന്റെ തീരുമാനം.

കടപ്പാട് one india.com

Wednesday, November 3, 2010

'ഉറുമി'- മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം


പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണവുമായാണ് സന്തോഷ്‌ ശിവന്റെ ഉറുമി വരുന്നത്. 22 കോടിയിലേറെ ചെലവു വരുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രം മലയാളത്തില്‍ നിന്നുള്ള ആദ്യ ലോക ചിത്രം എന്ന പ്രത്യേകത അവകാശപ്പെടുന്നു. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഈ വിശേഷണത്തിന് സാധൂകരണം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യം കാലുകുത്തിയ യൂറോപ്യന്‍ നാവികനായ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച ഒരു സംഘത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. അതായത് പതിനഞ്ചാം നൂറ്റാണ്ടിലെ പശ്ചാത്തലമാണ് ഉറുമിയില്‍ കാണാനാവുക.

ഇത്രയും പണം മുടക്കി ചിത്രം നിര്‍മിക്കുന്നത് വ്യക്തമായ വിപണി കണ്ടു കൊണ്ടുതന്നെയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലുമായി ഒരേ സമയമാണ് ചിത്രം ഒരുക്കുന്നത്.'എ ബോയ്‌ ഹൂ വാണ്ടഡ് ടു കില്‍ വാസ്‌കോഡ ഗാമ' എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെ. ചിത്രത്തെ വിവിധ ചലച്ചിത്ര മേളകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്തോഷ്‌ ശിവനും പൃഥ്വിരാജിനുമുണ്ട്.

പൃഥ്വിരാജ് ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഇത്. കേരളത്തിലെത്തിയ വാസ്‌കോ ഡ ഗാമയെ വധിക്കാന്‍ ശ്രമിച്ച സംഘത്തിന്റെ തലവനായ കേളുനായര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി ഉറുമിയിലൂടെ വെളളിത്തിരയിലെത്തിക്കുന്നത്‌. പൃഥ്വിയുടെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്‌തമായ വേഷമാണ്‌ ഇത്. യോദ്ധാവായ ഈ കഥാപാത്രത്തിനായി പൃഥ്വി കളരി ഉള്‍പ്പടെയുള്ള ആയോധനകലകള്‍ അഭ്യസിച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആയോധന കലയായ കളരിക്ക്‌ സിനിമയില്‍ ഏറെ പ്രാധാന്യം ഉണ്ട്‌. ഉറുമി എന്ന ആയുധത്തിന്റെ പേരാണ്‌ ചിത്രത്തിനും.

താര പ്രമുഖരെക്കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിലെ നായിക ജെനീലിയയാണ്. മലയാളത്തിലെ ജെനീലിയയുടെ അരങ്ങേറ്റ ചിത്രമാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ രാജകുമാരി അറയ്ക്കല്‍ ആയിഷയായി ജെനീലിയ അഭിനയിക്കുന്നു. പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കേളു നായനാരുടെ ഉറ്റ ചങ്ങാതിയായ വാവലിയുടെ വേഷം ചെയ്യുന്നത് പ്രഭുദേവയാണ്. മുഴുനീള കഥാപാത്രമാണ് പ്രഭുവിനും. മലയാളത്തില്‍ പ്രഭുദേവ അഭിനയിക്കുന്നതും ആദ്യമാണ്. താബുവാണ് മറ്റൊരാകര്‍ഷണം. ബോളിവുഡ് നായിക വിദ്യാബാലന്‍, തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ വരുന്നു. നിത്യമേനോന്‍, ഇന്ദ്രജിത്ത്, ചന്ദന്‍ റോയി എന്നിവരും അഭിനയിക്കുന്നു.

ഉറുമിയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ണമായി മഹാരാഷ്‌ട്രയിലെ ഉള്‍വനത്തിലാണ്‌ ചിത്രീകരിച്ചത്. സന്തോഷ്‌ ശിവനാണ് മാല്‍ഷെജ് ഘട്ട് പ്രധാന ലൊക്കേഷനായി തെരഞ്ഞെടുത്തത്. ഇതിലെ ക്ലൈമാക്സ് സീന്‍ മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ളതാണത്രേ. 100ലേറെ കുതിരകളും ആയിരത്തിലേറെ യോദ്ധാക്കളും അണിനിരന്ന ലൊക്കേഷന്‍ കണ്ടാല്‍ ശരിക്കും യുദ്ധമാണെന്ന്‌ തോന്നിപ്പോകുമായിരുന്നുവത്രേ. പ്രേക്ഷകര്‍ക്കായി മറ്റു ചില സസ്പെന്‍സുകളും ഉണ്ടാവുമത്രേ.

ചരിത്രവും ഫാന്റസിയും ഒരുമിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്‌ണനാണ്‌. 'ആഗസ്റ്റ്‌ സിനിമ'യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും വ്യവസായിയായ ഷാജി നടേശനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സന്തോഷ്‌ ശിവന്‍ തന്നെയാണ്. ദീപക് ദേവിന്റെതാണ് സംഗീതം. എഡിറ്റിംഗ് - ശ്രീകര്‍ പ്രസാദ്.