Showing posts with label suraj venjaramoodu. Show all posts
Showing posts with label suraj venjaramoodu. Show all posts

Friday, August 5, 2011

ഫാന്‍സ് മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി


ആരാധകരുടെ ആവേശം മമ്മൂട്ടിച്ചിത്രത്തിന്റെ ഷൂട്ടിങ് മുടക്കി. ഷാഫി ഒരുക്കുന്ന വെനീസിലെ വ്യാപാരിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആരാധകര്‍ ആവേശവുമായി തള്ളിക്കയറിയത്. ആലപ്പുഴയിലെ പൂച്ചാക്കല്‍ ചന്തയിലായിരുന്നു സെറ്റ്. ആരാധകര്‍ അടങ്ങാതായതോടെ ഷൂട്ടിങ് മുടങ്ങി.

പിന്നീട് വളരെ രഹസ്യമായി കഞ്ഞിക്കുഴി ചന്തയില്‍ വച്ച് ചിത്രീകരണം നടത്തി. എണ്‍പതുകളുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രമാണിത്. അതുകൊണ്ടാണ് ഏറെവര്‍ഷം പഴക്കമുള്ള പൂച്ചാക്കല്‍ ചന്തയില്‍ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചത്.

വ്യാഴാഴ്ച കാലത്ത് പത്തരയോടെ മമ്മൂട്ടി എത്തി, ഇതുകണ്ട ആരാധകര്‍ ആര്‍ത്തുവിളിച്ചു. വണ്ടിയില്‍ ഇരുന്നുതന്നെ കഥാപാത്രത്തിന്റെ വേഷമിട്ട് മമ്മൂട്ടി സെറ്റിലേയ്ക്ക് വരാന്‍ ശ്രമിച്ചെങ്കിലും ആരാധകരുടെ തിരക്കിനിടയില്‍ ഇതു സാധിച്ചില്ല. പൊലീസും സിനിമാ പിന്നണിക്കാരും ചേര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും വിലപ്പോയില്ല.

ഇതിനിടെ മമ്മൂട്ടിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി. ഇതോടെ ആരാധകര്‍ ഈ വീടിന് ചുറ്റം തടിച്ചുകൂടി.
രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിയാഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടി അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ഉപേക്ഷിച്ചു. മമ്മൂട്ടി കാറില്‍ മടങ്ങുകയും ചെയ്തു.

മമ്മൂട്ടി പോയതിനു പിന്നാലെ ആരാധകര്‍ ഒഴിഞ്ഞ തക്കം നോക്കി സുരാജ് വെഞ്ഞാറംമൂട്, സാജു കൊടിയന്‍ എന്നിവര്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രീകരിച്ചു.

ആള്‍ത്തിരക്കുമൂലം പൂച്ചാക്കലില്‍നിന്ന് മാറ്റിയ ചിത്രീകരണമാണ് വ്യാഴാഴ്ച ഉച്ചക്കു ശേഷം പൊടുന്നനെ ആരോരുമറിയാതെ കഞ്ഞിക്കുഴി ജങ്ഷനു പടിഞ്ഞാറു ഭാഗത്തെ മാര്‍ക്കറ്റില്‍ നടന്നത്. ഷൂട്ടിങ് തുടങ്ങി നിമിഷങ്ങള്‍ക്കകം ഇവിടെയും ആരാധകര്‍ എത്തിയെങ്കിലും അവര്‍ മര്യാദക്കാരായതിനാല്‍ ചിത്രീകരണം തടസ്സപ്പെട്ടില്ല.

Monday, May 16, 2011

കുഞ്ഞേട്ടനായി ഗിന്നസ്പക്രു


ഒരിടവേളയ്ക്ക് ശേഷം ഗിന്നസ്പക്രു വീണ്ടും നായകനാവുന്നു. ശശി എന്‍ നായര്‍, രാജു തോട്ടം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കുഞ്ഞേട്ടനില്‍ ജഗതി ശ്രീകുമാറും ഗിന്നസ് പക്രവുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൂങ്കാവനം സിനിമയുടെ ബാനറില്‍ പാലി ഒറ്റപ്പാലം നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് ജിജി കെ അയ്മനമാണ്.


സുരാജ് വെഞ്ഞാറമ്മൂട്, ജാഫര്‍ ഇടുക്കി, സായി കുമാര്‍, മണിയന്‍ പിള്ള, സാജു കൊടിയന്‍, അനൂപ് ചന്ദ്രന്‍, ഇന്ദ്രന്‍സ് ഊര്‍മിള ഉണ്ണി വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മുല്ലനേഴി വയലാര്‍ ശരത്ചന്ദ്ര വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ജെയ്‌സണ്‍ ജെ നായരാണ്. കെപി നമ്പ്യാരാണ് ക്യാമറമാന്‍.

പക്രു ഇതിന് മുന്പ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ ബിഗ് ഫാദര്‍, സ്വന്തം ഭാര്യ സിന്ദാബാദ് എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു

സുരാജ് വെഞ്ഞാറമൂടിന് കൂളിംഗ് ഗ്ലാസ്


സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. ബെഞ്ചമിന്‍ സതീഷ്‌ സംവിധാനം ചെയ്യുന്ന കൂളിംഗ്‌ ഗ്ലാസ് എന്ന ചിത്രത്തിലൂടെയാണ് സുരാജ് വീണ്ടും നായകവേഷം അണിയുന്നത്.

പുതുമുഖതാരം പ്രിയങ്കയാണ്‌ നായിക‌. മുകേഷ്‌, ജഗതി‍, സലിംകുമാര്‍, സുധീഷ്‌, അനൂപ്‌ മേനോന്‍, ഭീമന്‍ രഘു, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

എ ആര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ മുരളി കൃഷ്‌ണയുടേതാണ്‌ കഥ. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക്‌ എം ജി ശ്രീകുമാര്‍ ഈണം നല്‍കുന്നു.

ഡ്യൂപ്ലിക്കേറ്റ്‌, ഫീമെയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവയാണ് സുരാജ് ഇതിനു മുമ്പ് നായകനായ ചിത്രങ്ങള്‍.

Friday, April 8, 2011

മുകേഷ് -സുരാജ് ടീമിന്റെ പാച്ചുവും കോവാലനും



താഹ സംവിധാനം ചെയ്യുന്ന 'പാച്ചുവും കോവാലനും' എന്ന പുതിയ ചിത്രത്തില്‍ മുകേഷും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു .ഇവാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എല്‍വിന്‍ ജോണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇവരെ കൂടാതെ ജഗതി,ഇന്നസെന്റ്,സായ്കുമാര്‍, ജ്യോതിര്‍മയി,കല്‍പ്പന തുടങ്ങി നിരവധി പ്രമുഖ താരാങ്ങളും വേഷമിടുന്നുണ്ട് .ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് വയലാര്‍ ശരത് ചന്ദ്ര വര്‍മയും ഇവക്ക് ഈണം പകരുന്നത് മോഹന്‍ സിതാരയും ആണ്.

Wednesday, March 9, 2011

തേജാഭായി ആന്റ് ഫാമിലി



നര്‍മത്തിനൊപ്പം പ്രണയവും ആക്ഷനുമെല്ലാം ഒന്നിക്കുന്ന ചിത്രമാണ് തേജാഭായി ആന്‍ഡ് ഫാമിലി. മലേഷ്യയിലെ അധോലോക നായകന്റെയും അവന്റെ പ്രണയിനിയുടെയും കഥ.

മലേഷ്യയിലെ അധോലോകനായകനാണ് തേജ. കോലാലംപുര്‍ നഗരത്തെ കിടുകിട വിറപ്പിക്കുന്നവന്‍. മനുഷ്യത്വത്തിനും സ്‌നേഹത്തിനും യാതൊരു വിലയും ഇല്ലാത്ത ജീവിതം.

താന്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാനും മടിയില്ലാത്തവന്‍. ആരും ഭയക്കുന്ന തേജയുടെ ജീവിതത്തിലേക്കാണ് വേദിക കടന്നുവരുന്നത്.

കോലാലംപുര്‍ നഗരത്തില്‍ പൊതുപ്രവര്‍ത്തകയാണ് വേദിക. അനാഥരെയും അശരണരെയും പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന വേദിക തികച്ചും ഒരു ത്യാഗോജ്ജ്വലമായ ജീവിതമാണ് നയിക്കുന്നത്.താനാരാണെന്ന് അറിയിക്കാതെ അവന്‍ പുതിയ രൂപത്തിലും ഭാവത്തിലും വേദികയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സൗഹൃദം പ്രണയമാകുന്നു.

തേജയും വേദികയും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. തേജയുടെ വീട്ടുകാരെ കാണാന്‍ കേരളത്തില്‍ വേദികയുടെ ബന്ധുക്കള്‍ എത്തുകയാണ്. തുടര്‍ന്നുള്ള രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് തേജാഭായി ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഇതിവൃത്തം.

ക്രേസി ഗോപാലനു ശേഷം ദീപു കരുണാകരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തേജാഭായി ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജ് തേജയായി വേഷമിടുന്നു. കാര്യസ്ഥനിലൂടെ ശ്രദ്ധേയയായ അഖില ശശിധരനാണ് വേദികയായി എത്തുന്നത്.

രാജഗുരു മഹാഋഷി വശ്യവചസ്സായി സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, ജഗദീഷ്, നെടുമുടി വേണു, അശോക്, സലീംകുമാര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, കൊച്ചുപ്രേമന്‍, മോഹന്‍ജോസ്, വെട്ടുകിളി പ്രകാശ്, മഞ്ജുപിള്ള, പൊന്നമ്മ ബാബു, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖതാരങ്ങള്‍.

അനന്തവിഷന്റെ ബാനറില്‍ പി.കെ. മുരളീധരന്‍, ശാന്താമുരളി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തേജാഭായി ആന്‍ഡ് ഫാമിലിയുടെ ഛായാഗ്രഹണം ഷാംദത്ത് നിര്‍വഹിക്കുന്നു.

ദീപക്‌ദേവാണ് സംഗീതസംവിധാനം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. തിരുവനന്തപുരത്തും മലേഷ്യയിലുമായി ചിത്രീകരണം ആരംഭിക്കും.

Tuesday, February 1, 2011

ഗദ്ദാമ എത്തുന്നു



അശ്വതി, പാലക്കാട്ടെ ഗ്രാമീണ പെണ്‍കുട്ടിയാണ്. ഇടത്തരം കുടുംബത്തില്‍ പിറന്ന അശ്വതിക്ക് ചെറുപ്രായത്തില്‍ തന്നെ കുടുംബഭാരം ഏല്‍ക്കേണ്ടി വന്നു. അമ്മയും അനുജത്തിയുമുള്ള കുടുംബത്തെ സംരക്ഷിക്കുകയെന്നത് അശ്വതിയെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണമായിരുന്നു. അച്ചാറ് കമ്പനിയില്‍ ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ പ്രയാസമായി.

ഇതിനിടയിലാണ് കല്യാണാലോചനയെത്തിയത്. രാധാകൃഷ്ണന്‍ ഡ്രൈവറാണ്. ശാന്ത പ്രകൃതനായ ആ ചെറുപ്പക്കാരനുമായിട്ടുള്ള വിവാഹം നടന്നു. കല്യാണത്തോടെ എല്ലാം ശരിയാകുമെന്ന് കരുതിയെങ്കിലും പരീക്ഷണങ്ങള്‍ക്ക് തുടരുകയായിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായതോടെ അശ്വതി ജോലിതേടി അറബിനാട്ടിലെത്തി. അവിടെയും ദുരിതങ്ങളാണ് അവളെ കാത്തിരുന്നത്. ഗള്‍ഫില്‍ അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കാരിയായി. ഇതിനിടെ ഒരു ദൈവ ദൂതനെപ്പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു - റസാക്ക് കോട്ടയ്ക്കല്‍.

സ്വപ്നങ്ങളുമായി അറബി നാട്ടിലെത്തി കഷ്ടപ്പെടുന്നവരെ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന റസാക്ക് അശ്വതിക്ക് കൂട്ടാവുകയായിരുന്നു. ഇവിടം മുതല്‍ അശ്വതിയുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു.കമല്‍ സംവിധാനം ചെയ്യുന്ന 'ഗദ്ദാമ' എന്ന നായിക പ്രാധാന്യമുള്ള ചിത്രത്തില്‍ അശ്വതിയായി എത്തുന്നത് കാവ്യാമാധവനാണ്. ബിജു മേനോന്‍ രാധാകൃഷ്ണനായും, ശ്രീനിവാസന്‍ റസാക്ക് കോട്ടയ്ക്കലായും പ്രത്യക്ഷപ്പെടുന്നു. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

സുരാജ്‌വെഞ്ഞാറമൂട്, മുരളി ഗോപി, ജാഫര്‍ ഇടുക്കി, ശശി കലിംഗ, വിക്രമന്‍ നായര്‍, നിയാസ് കലാഭവന്‍, ഷൈന്‍ ടോം ചാലക്ക, ലെന, കെ.പി.എ.സി. ലളിത, സുകുമാരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.ദുബായിയിലും പാലക്കാട്ടുമായി ചിത്രീകരണം പൂര്‍ത്തിയായ 'ഗദ്ദാമ' ഉടന്‍ തീയേറ്ററുകളിലെത്തും. കഥ: കെ.യു. ഇക്ബാലിന്റേതാണ്. കമലും കെ. ഗിരീഷ് കുമാറും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. സംഭാഷണം കെ. ഗിരീഷ് കുമാറിന്റേതാണ്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബെന്നറ്റ് വിത്ത്‌രാഗ് ഈണം പകരുന്നു. ഹരിഹരന്‍, വിജയ് യേശുദാസ്, കാര്‍ത്തിക്, ചിത്ര, ശ്രേയാഘോഷാല്‍ എന്നിവരാണ് ഗായകര്‍. അനിതാ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. പ്രദീപ് നിര്‍മിക്കുന്ന ഈ ചിത്രം മുരളി ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. പി.ആര്‍.ഒ. എ.എസ്. ദിനേശ്.

Sunday, January 30, 2011

മുകേഷിന്റെ നായികയായി മംമ്ത



മംമ്ത മോഹന്‍ദാസ് എന്ന യുവനടി മലയാളചലച്ചിത്രത്തിന് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആദ്യചില ചിത്രങ്ങളിലൂടെ തരംഗമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മംമ്ത ഇപ്പോള്‍ സ്വന്തം കഴിവ് തെളിയിച്ചുകഴിഞ്ഞു.

മാത്രമല്ല ഇമേജ് ഭയന്ന് ചില റോളുകള്‍ ചെയ്യാതിരിക്കുകയെന്ന മണ്ടത്തരവും ഈ നടിക്കില്ല. അതുകൊണ്ടുതന്നെ പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളില്‍ മംമ്തയ്ക്ക് കാര്യമായ റോളുണ്ട്.

മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ഗൃഹനാഥന്‍ എന്ന ചിത്രത്തിലും മംമ്തയാണ് നായിക. ചിത്രത്തില്‍ മുകേഷാണ് മംമ്തയുടെ നായകന്‍. ഗുരുപൂര്‍ണിമയുടെ ബാനറില്‍ നെയ്ത്തലത്ത് സുചിത്രയാണ് ചിത്രം നിര്‍്മ്മിക്കുന്നത്. മണി ഷൊര്‍ണ്ണൂര്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടനാണ്.

സിദ്ദിഖ്, ജഗതി, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, ഇന്ദ്രന്‍സ്, കല്‍പ്പന, ബിന്ദുപണിക്കര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകരുന്നത്..

Wednesday, December 22, 2010

ഡ്യൂപ്ലിക്കേറ്റ് മൈഥിലിക്ക് മിന്നുകെട്ട്

നടി മൈഥിലിയുടെ വിവാഹം കഴിഞ്ഞു-വാര്‍ത്ത കേട്ട് ലേശം അതിശയിച്ചോ പാലേരി മാണിക്യം ഫെയിം മൈഥിലിയാണോ ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് വേറൊരു മൈഥിലി, വേണമെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് മൈഥിലിയെന്നും പറയാം.

സുരാജ് വെഞ്ഞാറമ്മൂടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഡ്യൂപ്ലിക്കേറ്റിലെ നായികമാരിലൊരാളായ മൈഥിലിയാണ് കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ വിവാഹിതയായത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ റോയ് റോഷനാണ് മൈഥിലിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്.

സുഭദ്രം, ഏപ്രില്‍ ഫൂള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച മൈഥിലി നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് വെറുതെ ഒരു ഭാര്യയാവാനില്ലെന്നാണ് ഈ സുന്ദരി പറയുന്നത്.

ബാംഗ്ലൂരിലെ തിരക്കേറിയ മോഡലുകളിലൊരാളായ മൈഥിലി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഹിറ്റ് സീരിയലിലും വേഷമിട്ടിരുന്നു. അഭിനയത്തോടൊപ്പം നൃത്തവും മൈഥിലിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Tuesday, November 30, 2010

കാദര്‍ഭായി വീണ്ടും വരുമ്പോള്‍




ലാല്‍ മീഡിയയിലെ ഡബ്ബിങ് തിയേറ്ററില്‍ വെച്ച് കണ്ടപ്പോള്‍ ഇന്നസെന്റ് ഫാദര്‍ തറക്കണ്ടത്തെപ്പോലെ തലയാട്ടി. കേരളത്തെ തലയറഞ്ഞുചിരിപ്പിച്ച അച്ചന്റെ മാനറിസം ഇന്നും ഇന്നസെന്റിന് ഇന്നലത്തെപ്പോലെ. കാസര്‍കോട് കാദര്‍ഭായിയുടെ രണ്ടാം ഭാഗമായ എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയിലും ഇന്നസെന്റിന്റെ ഫാദര്‍ തറക്കണ്ടം തന്നെ ചിരിയുടെ അമരക്കാരന്‍.

ഡബ്ബിങ്ങിനിടെ ഇന്നസെന്റ് ആദ്യം പറഞ്ഞത് അംബുജം ടീച്ചറുടെ കഥയാണ്. പണ്ട് ഇന്നസെന്റിനെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയാണ് അംബുജം. അടുത്തിടെ ഇന്നസെന്റ് വീണ്ടും ടീച്ചറെ കാണാന്‍ ചെന്നു. പണ്ട് എല്ലാദിവസവും ടീച്ചര്‍ വരുന്നുണ്ടോയെന്ന് നോക്കി സ്‌കൂളിന്റെ ഗേറ്റിനടുത്ത് നില്‍ക്കുമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് അത്ഭുതം. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നോയെന്ന് അംബുജം ടീച്ചര്‍ ചോദിച്ചു. അതല്ല, ഒരു ദിവസം വരുന്നില്ലെന്നറിഞ്ഞാല്‍ അത്രയും സന്തോഷമാകുമല്ലോയെന്ന് കരുതിയാണെന്ന് ഇന്നച്ചന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു- ''കഴിഞ്ഞ ദിവസം തന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന രാധാകൃഷ്ണന്‍ വന്നിരുന്നു. ഐ.എസ്.ആര്‍.ഒ ചെയര്‍മാനൊക്കയായിട്ടും എന്താ ഇപ്പോഴും ആ കുട്ടിയുടെ അനുസരണ. താനിപ്പോഴും പഴയതുപോലെ തന്നെ.''

''പഴയകാലത്തിലേക്ക് തിരിച്ചുപോകാന്‍ കൊതിക്കുന്ന കുട്ടികളാണ് നമ്മളെല്ലാം ഈ സിനിമയും അത്തരത്തിലൊന്നാണ്''-ഇന്നസെന്റ് പറഞ്ഞു. കലാദര്‍ശന എന്ന മിമിക്‌സ് ട്രൂപ്പില്‍ പണ്ടുണ്ടായിരുന്ന ഉണ്ണിയും ജിമ്മിയും മനോജും തങ്ങളുടെ എല്ലാമെല്ലാമായ തറക്കണ്ടം അച്ചന്റെ അറുപതാം പിറന്നാളിന് എത്തുന്നിടത്താണ് 'എഗൈന്‍ കാസര്‍കോഡ് കാദര്‍ഭായി' തുടങ്ങുന്നത്. അച്ചന്‍ പഴയതുപോലെ തന്നെ. തലയാട്ടലും കുട്ടികളെ വിറപ്പിക്കലുമൊക്കെയുണ്ട്. പക്ഷേ കാലം അല്‍പ്പം വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു. മിമിക്‌സ് പരേഡിലും കാദര്‍ഭായിയിലും കണ്ട തറക്കണ്ടത്തേക്കാള്‍ ചുറുചുറുക്കുണ്ട് പുതിയ ഭാഗത്തില്‍. അത് യുവാക്കളുമായുള്ള സഹവാസം കൊണ്ടുണ്ടായതാണ്. അച്ചന് കുറേക്കൂടി ബുദ്ധിയും പക്വതയും വന്നതായും ഇന്നസെന്റ് സാക്ഷ്യപ്പെടുത്തുന്നു. ഈ അച്ചന്റെ കീഴില്‍ കലാദര്‍ശനയില്‍ പഠിക്കാന്‍ കഴിഞ്ഞിരുന്നങ്കില്‍ എന്ന് ആഗ്രഹിച്ചവരായിരുന്നു മിമിക്‌സ് പരേഡും കാദര്‍ഭായിയും കണ്ടിറങ്ങിയവരെല്ലാം. ഫാദര്‍ തറക്കണ്ടത്തിന്റെ ജനപ്രീതി തന്നെയാണ് എഗൈന്‍ കാസര്‍കോട് കാദര്‍ഭായിയുടെ ഹൈലൈറ്റും.

''വര്‍ഷങ്ങള്‍ക്കുശേഷം ഫാദര്‍ തറക്കണ്ടമായി വേഷമിട്ടപ്പോള്‍ പഴയകാലത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. വളരെ രസകരമായിരുന്നു ആ അനുഭവം. ഇത് കലൂര്‍ ഡെന്നീസ് എന്ന തിരക്കഥാകൃത്തിന്റെ വലിയൊരു തിരിച്ചുവരവു കൂടിയായിരിക്കും. മറ്റുരണ്ടുഭാഗങ്ങളേക്കാള്‍ ഗംഭീരമായാണ് അദ്ദേഹം പുതിയ സിനിമയെഴുതിയിരിക്കുന്നത്. സംവിധായകന്‍ തുളസീദാസിനും ഇതൊരു രണ്ടാംവരവ് ആണ്.''-ഇന്നസെന്റ് പറഞ്ഞു.

1993-ലാണ് കാസര്‍കോട് കാദര്‍ഭായി തീയറ്ററുകള്‍ കീഴടക്കിയത്.
കാദര്‍ഭായിക്ക് മുമ്പ് മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ഫാ.തറക്കണ്ടം ആദ്യമായി
പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ പുതിയ ഹാസ്യതരംഗത്തിന് തുടക്കമിട്ട ഈ സിനിമകളുടെ സ്രഷ്ടാക്കള്‍ തുളസീദാസും കലൂര്‍ഡെന്നീസുമായിരുന്നു. ഫാ.തറക്കണ്ടത്തിന്റെയും അദ്ദേഹം നടത്തുന്ന കലാദര്‍ശന എന്ന മിമിക്‌സ്ട്രൂപ്പിന്റേയും പശ്ചാത്തലത്തിലുള്ള ഈ ചിത്രങ്ങള്‍ ചിരിക്കൊപ്പം സസ്‌പെന്‍സ് എന്ന തന്ത്രമാണ് പരീക്ഷിച്ചത്. എഗൈന്‍ കാസര്‍കോട് കാദര്‍ഭായി വരുമ്പോള്‍ കാദര്‍ഭായിയുടെ വേഷമിട്ട ആലുംമൂടനും കലാദര്‍ശനയിലെ കലാകാരനായിരുന്ന സൈനുദ്ദീനുമില്ല. പക്ഷേ, അവര്‍സൃഷ്ടിച്ച ചിരിക്കൊപ്പം പഴയകഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ മറ്റൊരു വിജയതരംഗത്തിന് തുടക്കമിടലാകും.

ഉണ്ണിയായി ജഗദീഷും ജിമ്മിയായി അശോകനും മനോജായി ബൈജുവും വീണ്ടും പ്രേക്ഷകരെത്തേടിയെത്തുന്നു. നര്‍മവും സസ്‌പെന്‍സും ഒട്ടും ചോര്‍ന്നുപോകാതെയാണ് പുതിയ ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സിദ്ദിഖിന്റെ സാബു പുതിയഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. മാള അരവിന്ദന്‍ അവതരിപ്പിച്ച ട്രൂപ്പ് മാനേജര്‍ മമ്മൂട്ടിയുടെ സ്ഥാനത്ത് ഇപ്പോള്‍ മകന്‍ സലിം ആണ്. സലിംകുമാര്‍ ആണ് ഈ കഥാപാത്രമാകുന്നത്. അച്ചന്റെ സഹായിയായിരുന്ന ഫിലോമിനയുടെ താണ്ടമ്മയ്ക്ക് പകരം മകളുടെ വേഷത്തില്‍ തെസ്‌നിഖാന്‍ എത്തുന്നു. കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആന്റണി, ഗൗതം, സുരേഷ്‌കൃഷ്ണ, ബിജുക്കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അനില്‍ ആദിത്യന്‍, നാരായണന്‍കുട്ടി, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരുമുണ്ട്. ക്രേസി ഗോപാലനിലെ രാധാവര്‍മയാണ് നായിക.
ഡിസംബര്‍മൂന്നാം തീയതി ചിത്രം തീയറ്ററുകളിലെത്തും. ഷൂട്ടിങ്ങ് തുടങ്ങി വെറും അമ്പത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റിലീസ് എന്ന പ്രത്യേകതയും എഗൈന്‍ കാസര്‍കോട് കാദര്‍ഭായിക്കുണ്ട്.

ശിക്കാരി വരുന്നു




നല്ല സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി വ്യത്യസ്ത ട്രീറ്റമെന്റുമായി ഒരു കന്നട ചിത്രം ഒരുങ്ങുന്നു. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി ആദ്യമായി കന്നടത്തിലഭിനയിക്കുന്ന 'ശിക്കാരി'യെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
'ഗുബ്ബച്ചികളു' എന്ന ചിത്രത്തിലൂടെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭയ സിംഹയാണ് മമ്മൂട്ടിയെ കന്നടത്തിലേക്കെത്തിക്കുന്നത്. യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവശ്രദ്ധ കൊടുക്കുന്ന മമ്മൂട്ടിയാകട്ടെ കഥയുടെ രത്‌നച്ചുരുക്കം കേട്ടയുടന്‍ 'യെസ്' പറയുകയായിരുന്നു. മമ്മൂട്ടിയുടെ സമ്മതം കൂടിയായപ്പോള്‍ സിംഹക്ക് ഇരട്ടി സന്തോഷം.

അഭിജിത്ത് എന്ന സോഫ്റ്റ്‌വേര്‍ എഞ്ചിനീയറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെ പ്രത്യേകത-ബാംഗഌരില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. യുവസംവിധായകരിലാണ് സിനിമയുടെ ഭാവിയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു- യുവത്വത്തെ മുന്‍നിര്‍ത്തി നിര്‍മ്മിച്ച നിരവധി ചിത്രങ്ങളിലഭിനയിച്ച മമ്മൂട്ടി പറയുന്നു.
പൂണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരിയായ സിംഹ മമ്മൂട്ടി ചിത്രങ്ങളുടെ കടുത്ത ആരാധകനാണ്. ഈ ആരാധനയാണ് ഇദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതെന്ന് സിംഹ പറയുന്നു. 'കഥ പറയുമ്പോള്‍ ഭയമായിരുന്നു. പക്ഷെ രത്‌നച്ചുരുക്കം കേട്ടയുടന്‍ അദ്ദേഹത്തിന് താല്‍പ്പര്യമായി' -സിംഹ പറഞ്ഞു.

മമ്മൂട്ടിയുടെ അഭിജിത്തിന് സഹപ്രവര്‍ത്തകനായ അവിനാശ് (മോഹന്‍) ലൈബ്രറിയില്‍ നിന്ന് ഒരു നോവല്‍ നല്‍കുന്നു.നോവലില്‍ ആകൃഷ്ടനായ അഭിജിത്ത് അതിലെ കഥാപാത്രത്തെത്തേടി പോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയവും സസ്‌പെന്‍സും എല്ലാം ഒത്തിണങ്ങി നില്‍ക്കുന്ന ചിത്രമാണിത്- സിംഹ പറയുന്നു.
ബാംഗഌര്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക സെറ്റിട്ടാണ് ലൈബ്രറിരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലൈബ്രേറിയനായി ചിത്രത്തിന്റെ കലാസംവിധായകന്‍ ദിനേശ് മാംഗഌര്‍ അഭിനയിച്ചു.

പുതുമ നിറഞ്ഞതും എന്നാല്‍ വ്യത്യസ്തവുമായ ട്രീറ്റ്‌മെന്റാണ് 'ശിക്കാരി'യുടെ പ്രത്യേകത. ഒരു സ്വപ്‌നത്തിന്റെ പ്രതീതി നിലനിര്‍ത്തിക്കൊണ്ടാണ് സിംഹ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നോവലിലെ കഥാപാത്രത്തെതേടിയുള്ള യാത്രക്കിടെ അഭിജിത്ത് പലയിടത്തും അവരെ കണ്ടുമുട്ടുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നതും രസകരമായി ചിത്രീകരിച്ചിട്ടുണ്ട്.

'ഡ്രീം സെല്ലര്‍' (സ്വപ്‌നങ്ങളുടെ മൊത്തക്കച്ചവടക്കാരന്‍) എന്ന പേരിലെത്തുന്ന കന്നടനടന്‍ ആദിത്യയാണ് മറ്റൊരു പ്രധാന കഥാപാത്രം. കഥാപാത്രത്തിന് കൃത്യമായൊരു പേരില്ലാത്ത ഇദ്ദേഹം ചിത്രത്തില്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നു. ബസ് കണ്ടക്ടറായും വഴി യാത്രക്കിടയില്‍ പലയിടത്തുമായി ഡ്രീം സെല്ലറെ അഭിജിത്ത് കണ്ടു മുട്ടുന്നു. കന്നടനടന്‍ രാജേന്ദ്രസിങ് ബാബുവിന്റെ മകനാണ് ആദിത്യ.
1945-കളില്‍ നടക്കുന്ന കഥയെ ആസ്​പദമാക്കി അഭയസിംഹ തന്നെയാണ്

'ശിക്കാരി'യുടെ തിരക്കഥ എഴുതിയിരിക്കുന്നത്. നോവലില്‍ അരുണും രേണുകയും തമ്മിലുള്ള പ്രണയമാണ് കഥ. ഇത് ഇന്നത്തെ തലമുറക്ക് വേണ്ടി മാറ്റം വരുത്തിയാണ് തിരക്കഥയാക്കിയിരിക്കുന്നത്.
ഉത്തരഹള്ളി ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് നടന്നത്. മെയ് 21-ന് നടന്ന പൂജയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. നടി ഭാരതി വിഷ്ണുവര്‍ധന്‍ സ്വിച്ചോണ്‍ കര്‍മം നടത്തി. മമ്മൂട്ടി ചടങ്ങില്‍ സംബന്ധിച്ചു. 'മുംഗാരു മലൈ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ ഗണേശ് ക്ലാപ്പടിച്ചു.

ഒരെ സമയം കന്നടത്തിലും മലയാളത്തിലുമായാണ് ശിക്കാരി ചിത്രീകരിക്കുന്നത്. മലയാളത്തില്‍ ഇതേ പേരില്‍ത്തന്നെ മറ്റൊരു പേരുള്ളതിനാല്‍ അനുയോജ്യമായ മറ്റൊരു പേര് തേടുകയാണ് സംവിധായകന്‍. നായികയെ തീരുമാനിച്ചിട്ടില്ല. മലയാള പതിപ്പില്‍ ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ എന്നിവര്‍ അഭിനയിക്കും. കന്നടത്തില്‍ മോഹന്‍, ആദിത്യ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എസ് മനോജ് (എഡിറ്റിങ്), ഡോ വിക്രം (ക്യാമറ), ഹരികൃഷ്ണ( സംഗീതരചന) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തില്‍ കൈതപ്രമാണ് ഗാനരചന.

മമ്മൂട്ടിയെക്കൂടാതെ ചിത്രത്തിന് മറ്റൊരു മലയാളി ബന്ധം കൂടിയുണ്ട്. സഹസംവിധായകരായി പ്രവര്‍ത്തിക്കുന്ന രണ്ടു പേരും മലയാളികളാണ്. സന്തോഷ് കൈതപ്രവും സാഗറും.കൈതപ്രത്തിന്റെ ബന്ധു കൂടിയായ സന്തോഷ, ജയരാജിന്റെ അസിസ്റ്റന്റായി തിളക്കം, ഫോര്‍ ദി പീപ്പിള്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങിന് ശേഷം 'ശിക്കാരി' സംഘം ഇപ്പോള്‍ കൊച്ചിയില്‍ രണ്ടാം ഷെഡ്യൂളിലാണ്.

http://www.mathrubhumi.com/movies/location/142638/#storycontent

kanakombath Malayalam Movie Stills






Sunday, November 28, 2010

Best Actor - gallery - news






Best Actor, famous fashion photographer Martin Prakkat’s first directional venture, Martin Prakkat will himself write the story of this movie which will be reshaped to suit the screen by Bipin Chandran. Sreenivasan will appear in a pivotal role in this movie which will also have Nedumudi Venu, Suraj Venjaramoodu and Salimkumar in the cast lines. Bijibal will set the music of this movie, produced by Naushad in the banner of Big screen entertainments.