Showing posts with label sureshgopi. Show all posts
Showing posts with label sureshgopi. Show all posts

Tuesday, May 24, 2011

നല്ല സിനിമയുടെ മേല്‍വിലാസം


വ്യത്യസ്തമായ സിനിമാ പരിശ്രമങ്ങള്‍ അപൂര്‍വമായി കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ വേറിട്ടൊരു പരീക്ഷണമായി തിയ്യറ്ററുകളിലെത്തിയ സിനിമയാണ് മാധവ് രാമദാസ് സംവിധാനം ചെയ്ത മേല്‍വിലാസം. സ്വദേശ് ദീപക്കിന്റെ പ്രശസ്ത ഹിന്ദി നാടകമായ കോര്‍ട്ട് മാര്‍ഷലിന്റെ മലയാളരൂപത്തെ സൂര്യകൃഷ്ണമൂര്‍ത്തിയാണ് മേല്‍വിലാസം എന്ന പേരില്‍ നാടകമാക്കിയത്. സൂര്യയുടെ സ്‌റ്റേജ് ഷോകളില്‍ സൂപ്പര്‍ഹിറ്റായി ഓടുകയും ചെയ്തു ഈ നാടകം.

അതിന്റെ സിനിമാഭാഷ്യമാണ് മാധവിന്റെ അതേപേരിലുള്ള ഈ ചിത്രം. അമിത വികാരത്തിന് അടിമപ്പെടുന്നവനല്ല ഒരു പട്ടാളക്കാരന്‍ എന്ന കൃത്രിമ മനോനിലയെയും അതിനെ കീഴ്‌പ്പെടുത്തുന്ന ആസന്നതകളെയും വൈകാരികതയേയും വെളിച്ചത്തുകൊണ്ടുവരുന്ന ഈ ചിത്രം അഭിനേതാക്കള്‍ക്കും ഛായാഗ്രാഹകനുമെല്ലാം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നാലുചുവരുകളുടെ അടച്ചിട്ട, വായുസഞ്ചാരം പോലും പട്ടാളച്ചിട്ടയില്‍ അധിഷ്ഠിതമായ ഒരു പരിതസ്ഥിതിയില്‍ നടക്കുന്ന കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക വിചാരണയാണ് മേല്‍വിലാസം എന്ന സിനിമയുടെ ഇതിവൃത്തം.

അതിലൂടെ ഇന്ത്യന്‍ സൈനിക വ്യവസ്ഥയിലെ കീഴാളവിരുദ്ധ നിലപാടിന്റെ തെളിഞ്ഞ ചിത്രണങ്ങളും അതിന്റെ പരിഹാസ്യരൂപവും അടിവരയിട്ട് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു മേല്‍വിലാസം. ജാതിവിവേചനത്തിന്റെ സൈനിക ഭാഷയും സാധാരണക്കാരനായ ഒരു പട്ടാളക്കാരന്റെ നിസ്സഹായ ജീവിതാസ്ഥയും അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാണിക്കുന്ന ഈ ചിത്രം തിരക്കഥയോടും മൂലനാടകത്തോടും നീതിപുലര്‍ത്തുന്നു എന്നതാണ് ശ്രദ്ധേയം. മനോഹരമായ ദൃശ്യസന്നിവേശവും ആഖ്യാനവുമാണ് ഈ കൊച്ചുസിനിമയെ അഭിനന്ദനാര്‍ഹമാക്കുന്നത്.

മാധവ് രാമദാസിന്റെ ആദ്യചിത്രം അങ്ങേയറ്റത്തെ കയ്യടക്കം കൊണ്ടും അവതരണശൈലി കൊണ്ടും അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല ചിത്രമായി മാറുന്നു എന്ന് പറയാതെ വയ്യ. ഒരു കോടതി മുറിയില്‍ മാത്രം നിലനില്‍ക്കുന്ന രംഗങ്ങള്‍, ഒന്നേ മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ മാത്രം കഥ നടക്കുക, എന്നിട്ടും ഒരു മിനിറ്റ് പോലും ബോറടിക്കാതെ പ്രേക്ഷകന്‍ അത് കണ്ടിരിക്കുക എന്നുപറഞ്ഞാല്‍ പിന്നെ ചിത്രത്തിന്റെ മേന്മയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വെറും പത്ത് ദിവസം കൊണ്ട് ചെറിയ ബജറ്റില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ സെറ്റിട്ട് ചിത്രീകരിച്ച മേല്‍വിലാസം അഭിനേതാക്കളുടെ മികവ് കൊണ്ടും ശ്രദ്ധേയമാണ്. സുരേഷ് ഗോപി, പാര്‍ഥിപന്‍, തലൈവാസല്‍ വിജയ്, കക്കരവി, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും മിതത്വവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പശ്ചാത്തലസംഗീതവും ഛായാഗ്രഹണവും കലാസംവിധാനവും അടക്കം എല്ലാ മേഖലകളിലും മികവ് പുലര്‍ത്തിയിട്ടും പക്ഷേ ചിത്രം കാണാന്‍ ആളുണ്ടായില്ല എന്നതാണ് വിചിത്രം.

നല്ല സിനിമ തരൂ എന്ന് വാശിപിടിക്കുകയും അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് കാണാതിരിക്കുകയും ചെയ്യുന്ന അതേ ഇരട്ടത്താപ്പ് മലയാളി പ്രേക്ഷകര്‍ ഈ ചിത്രത്തോടും കാണിച്ചു. സൂപ്പര്‍താര-മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രത്തോട് പ്രത്യേക മമതയുള്ള തിയ്യറ്ററുകളും മേല്‍വിലാസത്തെ എങ്ങനെയങ്കിലും ഹോള്‍ഡ് ഓവര്‍ ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെ ടി.ഡി. ദാസന്‍ ആറ് ബി പോലെ മറ്റൊരു മനോഹര ചിത്രം കൂടി അനാഥമായി തിയ്യറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നു.

അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ടി.വിയില്‍ കണ്ടിട്ട് നാം പറയും ഇത് എത്ര നല്ല ചിത്രമായിരുന്നുവെന്ന്. അങ്ങനെയുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് മുന്നിലുണ്ട്. റിലീസ് ചെയ്ത് തിയ്യറ്ററില്‍ നിന്ന് പുറത്താക്കപ്പെട്ട മേല്‍വിലാസം ഒരുകൂട്ടം സഹൃദയരുടെ പിന്തുണയോടെ വീണ്ടും റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.

കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുന്ന രാമചന്ദ്രന്‍ എന്ന തമിഴ് ജവാന്റെ അവഗണന നിറഞ്ഞ സൈനിക ജീവിതം സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ സിനിമയ്ക്കും നായകന്റെ അതേഗതിയാണ് സിനിമാലോകം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ജൂണ്‍ മാസത്തില്‍ മൂന്നാംതവണ തിയ്യറ്ററുകളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് മാധവ് രാമദാസും അണിയറ പ്രവര്‍ത്തകരും. ആനന്ദ് ബാലകൃഷ്ണന്റെ ഛായാഗ്രഹണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന മേല്‍വിലാസം ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയുടെ മാത്രം ബലത്തിലാണ് മുന്നോട്ടുനീങ്ങുന്നതെന്ന് സംവിധായകന്‍ പറയുന്നു.

തിരക്കഥയുടെ കെട്ടുറപ്പും പിരിമുറുക്കം സൃഷ്ടിക്കുന്ന വിചാരണക്കോടതിയിലെ അന്തരീക്ഷത്തെയും അതേ പിരിമുറുക്കത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞ സംവിധാന മികവാണ് ഏറ്റവും അംഗീകരിക്കപ്പെടേണ്ടത്.


ചിത്രം തിയ്യറ്റര്‍ വിട്ടെങ്കിലും സംവിധായകന്‍ ശരത്തിന്റെ സഹായിയായി സിനിമാലോകത്തെത്തിയ മാധവ് രാമദാസ് തനിക്ക് വന്നുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തില്‍ സന്തുഷ്ടനാണ്.

ഒരു കോടതി മുറിയ്ക്കുള്ളിലെ പരിമിതമായ സാഹചര്യത്തെ മുന്‍നിര്‍ത്തി അതിഭാവുകത്വമില്ലാത്ത അഭിനയത്തോടെ തന്റെ ജോലി മനോഹരമായി ചെയ്ത അഭിനേതാക്കളും ചിത്രത്തോട് നീതിപുലര്‍ത്തിയിരിക്കുന്നു. കുട്ടിസ്രാങ്കും ടിഡി ദാസനും ആത്മകഥയും കോക്ക്‌ടെയിലും ട്രാഫിക്കും ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കും പ്രാഞ്ചിയേട്ടനും പോലെയുള്ള നല്ല ചിത്രങ്ങളുടെ ശ്രേണി ഇനിയും നീളാന്‍ ഇത്തരം ചിത്രങ്ങളെ പ്രേക്ഷകന്‍ ഇടപെട്ട് രക്ഷിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ മലയാളസിനിമയുടെ നല്ല മേല്‍വിലാസത്തിന് നിലനില്‍പ്പുള്ളു.



Friday, February 18, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ചെലവ് 15 കോടി



ക്രിസ്റ്റി വര്‍ഗീസ്. കോടികള്‍ വിലയുള്ള ഇന്‍റര്‍നാഷണല്‍ ഇന്‍ഫോര്‍മര്‍. അയാള്‍ കേരളത്തിലേക്കെത്തുന്നു. മാര്‍ച്ച് 18ന്. അതേ, ജോഷിയുടെ മറ്റൊരു ‘ട്വന്‍റി20’ റിലീസാവുകയാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്‍റെ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്’. മോഹന്‍ലാലാണ് ക്രിസ്റ്റി വര്‍ഗീസായി അഭിനയിക്കുന്നത്.

സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ജനപ്രിയ നായകന്‍ ദിലീപ്, ആക്ഷന്‍ കിംഗ് സുരേഷ് ഗോപി എന്നിവരും ഈ സിനിമയിലെ താരങ്ങളാണ്. കാവ്യാ മാധവന്‍, കനിഹ, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിവരാണ് നായികമാര്‍. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ എട്ട് സ്റ്റണ്ട് രംഗങ്ങളാണുള്ളത്.

മലയാളത്തിലെ ചെലവേറിയ സിനിമകളുടെ കൂട്ടത്തിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സ്ഥാനം. 15 കോടി രൂപയാണ് ഈ സിനിമയുടെ ചെലവ്. എട്ടുകോടി ചെലവ് പ്രതീക്ഷിച്ച് ചിത്രീകരണം ആരംഭിച്ച സിനിമ വിവിധ ഷെഡ്യൂളുകളിലായി പൂര്‍ത്തിയാകുമ്പോള്‍ ചെലവ് 15 കോടിയിലെത്തി. 27 കോടി രൂപ ചെലവഴിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ സിനിമ. പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ഉറുമിയുടെ ചെലവ് 20 കോടിയാണത്രെ.

മലയാളത്തിലെ ഏറ്റവും വിലകൂടിയ തിരക്കഥാകൃത്തുക്കള്‍ ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനില്‍ നായര്‍. എ വി അനൂപും വര്‍ണചിത്ര ബിഗ്സ്ക്രീനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. വൈക്കം, കൊച്ചി, പൊള്ളാച്ചി, കൊടൈക്കനാല്‍, മുംബൈ, ലണ്ടന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ലോക വ്യാപകമായി 350 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ കേരളം, തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ റിലീസുണ്ടാകും. ഇംഗ്ലണ്ട്, ഇറ്റലി, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ബഹറിന്‍, ദുബായ്, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ വിദേശ രാജ്യങ്ങളിലും മാര്‍ച്ച് 18ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും.

Monday, February 7, 2011

ഡിഫന്‍സ് ലോയറായി സുരേഷ്‌ഗോപി



കോര്‍ട്ട് മാര്‍ഷല്‍-പ്രമേയമായുള്ള സുരേഷ്‌ഗോപി ചിത്രം 'മേല്‍വിലാസം'പൂര്‍ത്തിയായി. ഡിഫന്‍സ് ലോയര്‍ ക്യാപ്റ്റന്‍ വികാസ്‌റോയ്- എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി ചിത്രത്തിലെത്തുന്നത്. ഒരേ സമയം മലയാളത്തിലൂം തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാധവ്‌രാമദാസനാണ്. തമിഴില്‍ 'ഉള്‍വിലാസം' എന്നപേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ജവാന്‍ രാമചമചന്ദ്രന്‍ രണ്ട് ഓഫീസര്‍മാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നു, രാമചന്ദ്രന്റെ പട്ടാളവിചാരണയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാക്ഷിവിസ്താരത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിക്കു ലഭിക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ സിനിമ ചൂടുപിടിക്കുന്നു. കഥയ്ക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ല, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും കോടതിമുറിയില്‍വച്ചാണ് ചിത്രീകരിച്ചത.് പട്ടാളക്കാരുടെ ജീവിതത്തിലെ കറുപ്പും-വെളുപ്പും, സീനിയര്‍-ജൂനിയര്‍ കോംപ്ലക്‌സും, ജാതി-വര്‍ഗ്ഗമേല്‍ക്കോയ്മയും വിചാരണയില്‍ കടന്നുവരുന്നുണ്ട്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം-എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

ജവാന്‍ രാമചന്ദ്രനായി പാര്‍ത്ഥിപനാണ് വേഷമിടുന്നത്, കോര്‍ട്ട് കണ്‍ട്രോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കേണല്‍ സൂരത്ത്‌സിങായി തലൈവാസല്‍ വിജയും, മേജര്‍ അജയ്പുരിയായി കക്കരവിയ്യും ചിത്രത്തിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലാണ് കോടതിയായി ഒരുക്കിയത്.

Tuesday, February 1, 2011

'The King and the Commissioner' would be dynamite: Shaji Kailas



Cochin, Jan.29 (NR): Director Shaji Kailas says that his new film 'The King and the Commissioner' would be dynamite material.

Shaji says that it was script writer Ranji Panicker's assurance that led to the idea of this film. "We couldn't work together for fifteen years since Ranji was busy," says Shaji.

Mammootty would play Joseph Alex IAS, the character that he played in the megahit film 'The King', while Suresh Gopi would play Bharath Chandran IPS, the character that he played in the megahit film 'Commissioner'.

Ranji talks of the camaraderie these two characters share as ' a friendship that tears each other apart on sight'! The dialogues of the film are expected to be explosive and the film itself is expected to rock the box office.

Monday, January 10, 2011

സുരേഷ്ഗോപി - രണ്‍ജി ടീമിന്‍റെ ‘ജഡ്ജുമെന്‍റ് ഡേ’



തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐ പി എസ് - ഓര്‍മ്മയില്ലേ ഈ സിനിമകള്‍? തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ഈ സിനിമകളുടെ പാത പിന്തുടര്‍ന്ന് വീണ്ടും ഒരു ചിത്രം അണിയറയിലൊരുങ്ങുന്നു. സിനിമയുടെ പേര് ‘ജഡ്ജുമെന്‍റ് ഡേ’. നായകന്‍ സുരേഷ് ഗോപി. സംവിധാനം - രണ്‍ജി പണിക്കര്‍.

ക്രിമിനല്‍ അഭിഭാഷകനായ രാം ദാസ് എന്ന കഥാപാത്രത്തെയാണ് സുരേഷ്ഗോപി ജഡ്ജുമെന്‍റ് ഡേയില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയ്ക്കാണ് രണ്‍ജി - ഷാജി ടീം വീണ്ടും ഒത്തുചേരുന്നത്. തകര്‍പ്പന്‍ ഡയലോഗുകളും ഗംഭീര ആക്ഷന്‍ സീക്വന്‍സുകളും ഈ രണ്‍ജിച്ചിത്രത്തിന്‍റെയും പ്രത്യേകതയായിരിക്കും.

മറ്റൊരു പ്രധാനകാര്യം, ശരത്കുമാര്‍ ഈ സിനിമയില്‍ ഒരു മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ശരത്തിന്‍റെ കഥാപാത്രത്തിന്‍റെ വിവരങ്ങള്‍ അറിവായിട്ടില്ല. എങ്കിലും, പൊലീസ് കഥാപാത്രത്തെയാണ് ശരത് അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം സുരേഷ്ഗോപിയും ശരത്കുമാറും ഒന്നിക്കുന്ന സിനിമകൂടിയാണ് ജഡ്ജുമെന്‍റ് ഡേ.

ഒരു കൊലപാതകവും അതിന്‍റെ വ്യത്യസ്ത രീതിയിലുള്ള അന്വേഷണങ്ങളും വഴിത്തിരിവുകളുമൊക്കെയായി ഏറെ സങ്കീര്‍ണമായ ഒരു തിരക്കഥയാണ് രണ്‍ജി പണിക്കര്‍ ഈ സിനിമയ്ക്കായി തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍(സംവിധാനം - ഷാജി കൈലാസ്)‍ എന്ന ചിത്രത്തിന് ശേഷം രണ്‍ജി പണിക്കര്‍ ജഡ്ജുമെന്‍റ് ഡേയുടെ ചിത്രീകരണം ആരംഭിക്കും.

Monday, January 3, 2011

ദയനീയം... സുരേഷ് ഗോപി




2010ല്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച സുരേഷ് ഗോപി യുടെ സ്ഥിതിയെ ദയനീയം എന്ന് തന്നെ വിശേഷിപ്പിയ്‌ക്കേണ്ടിയിരിക്കുന്നു. മികച്ചവനെന്ന് പേരെടുക്കാന്‍ ഒരു സിനിമ മതി. ഇത് മനസ്സിലാക്കാതെ ചവറു പോലെ സിനിമകളില്‍ അഭിനയിക്കുകയും അതെല്ലാം പൊളിയുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഈ നടന്‍ തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.

തൊണ്ണൂറുകളില്‍ തിയറ്ററുകളില്‍ തീപ്പൊരി സൃഷ്ടിച്ച ഗോപിയ്ക്ക് കാലത്തിനൊത്ത് മാറാന്‍ കഴിയുന്നില്ല, നല്ല സിനിമകളും നല്ല സംവിധായകന്മാരെയും തിരിച്ചറിയാന്‍ സാധിയ്ക്കുന്നതില്‍ പരാജയപ്പെടുന്നതാണ് നടനെ പ്രതിസന്ധിയിലാഴ്ത്തുന്നത്.

ജനകന്‍,കടാക്ഷം, റിങ് ടോണ്‍, രാമരാവണന്‍, കന്യാകുമാരി എക്‌സ്പ്രസ്, സദ്ഗമയ, മമ്മി ആന്റ് മീ, സഹസ്രം എന്നിങ്ങനെയാണ് സുരേഷ് ഗോപിയുടെ ലേബലില്‍ 2010ല്‍ തിയറ്ററുകളിലെത്തിയ സിനിമകള്‍. ഇതില്‍ സഹസ്രം, മമ്മി ആന്റ് മീ എന്നിവ മാത്രം എടുത്തുപറയാം.

ശബ്ദം കൊണ്ട് നിറഞ്ഞുനില്‍ക്കുകയും അവസാനത്തെ അഞ്ച് നിമിഷം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മമ്മി ആന്റ് മീയിലെ കഥാപത്രം സുരേഷ് ഗോപിയ്ക്ക് അടുത്തകാലത്ത് ലഭിച്ച മികച്ച അതിഥി വേഷങ്ങളിലൊന്നായി. തന്റെ ജനപ്രിയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കാനും അദ്ദേഹത്തിന് സിനിമയിലൂടെ കഴിഞ്ഞു. സഹസ്രവും സുരേഷ് ഗോപി സിനിമകളില്‍ വേറിട്ടുനില്‍ക്കുന്നു.

പിടിവാശികള്‍ ഉപേക്ഷിച്ച് തിരിച്ചറിവോടെ മുന്നോട്ട് നീങ്ങിയാല്‍ സുരേഷ് ഗോപി വീണ്ടും മുന്‍നിരയിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എതിര്‍പ്പുകള്‍ നില്‍ക്കെ തന്നെ ഷാജി-രഞ്ജി പണിക്കര്‍ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഈയിടെ പറഞ്ഞിരുന്നു. നടനെ സംബന്ധിച്ചിടത്തോളം ഇത് ശുഭ സൂചന തന്നെ.

Friday, December 3, 2010

ഇന്‍വെസ്റ്റിഗേഷന് സഹസ്രനാമം IPS



പാലക്കാടന്‍ അതിര്‍ത്തിയില്‍ ഒരു മന യില്‍ ഷൂട്ടിങ്ങിനെത്തിയതാണ് അവര്‍. നൂറ്റമ്പതോളം വരുന്ന ഷൂട്ടിങ് സംഘം. പ്രേതബാധയുണ്ടെന്നു നാട്ടുകാര്‍ പറയുന്ന മനയാണ ത്. എന്നാല്‍ ഇതൊന്നും അറിയാതെ ഷൂട്ടിങ് തുടരുന്നു. എന്നാല്‍ അതിനിടയില്‍ ഒരു കൊലപാതകം, ആ മനയില്‍ വച്ച്. അതും ഇത്രയധികം ആളുകളുടെ മുന്നില്‍ വച്ച്. വളരെ ആസൂത്രിതമായി, ആ മാസ്റ്റര്‍ മൈന്‍ഡ് ആരുടേതാണ്. സംശയിക്കാനാണെങ്കില്‍ പലരുമുണ്ട്. പക്ഷേ...ഇതു തന്നെയാണ് വിഷ്ണു സഹ സ്രനാമം എന്ന ഐപിഎസ് ഓഫിസറുടേയും വെല്ലുവിളി.
മഹാസമുദ്രം എന്ന ചിത്രത്തിനു ശേഷം ഡോ. എസ്. ജനാര്‍ദനന്‍ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്യുന്ന സഹസ്രം എന്ന ചിത്രം അന്വേഷിക്കുന്നതും ഈ സസ്പെന്‍സാണ്. ഹൊറര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്ന് സംവിധായകന്‍ വിശേഷിപ്പിക്കുന്ന സഹസ്രത്തില്‍ സുരേഷ് ഗോപിയാണ് വിഷ്ണു സഹസ്രനാമം ഐപിഎസ്. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ പൊലീസ് വേഷം. വ്യത്യസ്തമായ ബോഡിലാംഗ്വേജ്. ത്രിലോക് പ്രൊഡക്ഷന്‍സിന്‍റെ ബാന റില്‍ ത്രിലോക് സുരേന്ദ്രന്‍ പിള്ള(പന്തളം) നിര്‍മിക്കു ന്ന സഹസ്രം വെള്ളിയാഴ്ച സെവന്‍ ആര്‍ട്സ് ഇന്‍റനാഷണല്‍ തിയെറ്ററുകളില്‍ എത്തിക്കുന്നു.
പതിവു ശൈലിയില്‍ നിന്നു വേറിട്ട ഇന്‍വെസ്റ്റിഗേഷന്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ഡോ. എസ്. ജനാര്‍ദനന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം എന്ന ഐപിഎസ് ഓഫിസ റുടെ പ്രൊഫഷണല്‍ ബ്രില്യന്‍സിനാണ് പ്രാധാന്യം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാതല്‍ സന്ധ്യ നാലു വ്യത്യസ്ത അപ്പിയറന്‍സുകളില്‍ വരുന്നതാ ണ് ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത. ഡയലോഗ് ഡെലിവറി അടക്കം എല്ലാം നാലു സ്റ്റൈലില്‍. ബാല അവതരിപ്പിക്കുന്ന ആര്‍ട്ട് ഡയറക്റ്റര്‍ വൈശാഖനാണ് സഹസ്രത്തി ലെ മറ്റൊരു പ്രധാന കഥാപാ ത്രം. മധു, ജഗതി ശ്രീകുമാര്‍, സുരേഷ് കൃഷ്ണ, റിസബാവ, നിയാസ്, കൊല്ലം തുളസി, സുധീഷ്, കോട്ടയം നസീര്‍, ലക്ഷ്മി ഗോപാലസ്വാമി, സരയു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍റെ സംഗീതം. ക്യാമറ സെന്തില്‍ കുമാര്‍, ആര്‍ട്ട് സാബു റാം, എഡിറ്റിങ് മഹേഷ് നാരായണന്‍.

Wednesday, November 3, 2010

കമ്മീഷണര്‍ ഞാന്‍ തന്നെ: സുരേഷ്ഗോപി




ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ എന്ന ചിത്രത്തില്‍ കമ്മീഷണറായി താന്‍ തന്നെ അഭിനയിക്കുമെന്ന് സുരേഷ്ഗോപി. പൃഥ്വിരാജ് കമ്മീഷണറായാല്‍ ശരിയാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷണറാകാന്‍ തീരുമാനിച്ചതെന്നും സുരേഷ് പറയുന്നു.

ഒരു പ്രമുഖ വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് സുരേഷ്ഗോപിയുടെ ഈ വെളിപ്പെടുത്തല്‍.

“ദി കിംഗിലെ മമ്മൂട്ടിയുടെ കഥാപാത്രവും കമ്മീഷണറിലെ എന്‍റെ കഥാപാത്രവും കിംഗ് ആന്‍റ് ദി കമ്മീഷണറില്‍ ഒന്നിച്ചുവരികയാണ്. ഇടയ്ക്ക് കമ്മീഷണറുടെ വേഷത്തില്‍ മറ്റൊരു നടനെ അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അത് ശരിയാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ഷാജിയുടെയും രണ്‍ജിയുടെയും നിര്‍ബന്ധത്തിന് ഞാന്‍ വഴങ്ങിയത്. ജനുവരി 10ന് ഷൂട്ടിംഗ് തുടങ്ങുകയാണ്. പഴശ്ശിരാജയില്‍ ഞാന്‍ അഭിനയിക്കാന്‍ വിസമ്മതിച്ചെങ്കിലും ട്വന്‍റി20യില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. ഈ സിനിമയും അതുപോലെ കരുതിയാല്‍ മതി” - സുരേഷ്ഗോപി വ്യക്തമാക്കുന്നു.

തന്‍റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതൊന്നും സുരേഷ്ഗോപി കാര്യമാക്കുന്നില്ല. “പരാജയങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്. എല്ലാ നടന്‍‌മാരുടെയും പടങ്ങള്‍ പൊളിയുന്നുണ്ട്. കഴിഞ്ഞ നാലുകൊല്ലമായി എന്‍റെ പ്രതിഫലം ഒരു പൈസ പോലും കൂട്ടിയിട്ടില്ല. ചില സിനിമകളില്‍ കുറഞ്ഞ പ്രതിഫലത്തിനാണ് അഭിനയിച്ചത്. പണം വാങ്ങാതെയും അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്‍ പണം വാങ്ങാതെ ഗസ്റ്റ് റോളുകളില്‍ അഭിനയിക്കുകയുണ്ടായി. എന്നാല്‍ ഇനി ആര്‍ക്കുവേണ്ടിയും സൌജന്യമായി അഭിനയിക്കില്ല. ഗസ്റ്റ് റോളില്‍ അഭിനയിക്കുന്നത് എനിക്കു ദോഷം ചെയ്യുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനി ആ പണിക്കുമില്ല” - സുരേഷ്ഗോപി പറയുന്നു.