Monday, February 7, 2011

ഡിഫന്‍സ് ലോയറായി സുരേഷ്‌ഗോപി



കോര്‍ട്ട് മാര്‍ഷല്‍-പ്രമേയമായുള്ള സുരേഷ്‌ഗോപി ചിത്രം 'മേല്‍വിലാസം'പൂര്‍ത്തിയായി. ഡിഫന്‍സ് ലോയര്‍ ക്യാപ്റ്റന്‍ വികാസ്‌റോയ്- എന്ന കഥാപാത്രമായാണ് സുരേഷ്‌ഗോപി ചിത്രത്തിലെത്തുന്നത്. ഒരേ സമയം മലയാളത്തിലൂം തമിഴിലും ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ മാധവ്‌രാമദാസനാണ്. തമിഴില്‍ 'ഉള്‍വിലാസം' എന്നപേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ജവാന്‍ രാമചമചന്ദ്രന്‍ രണ്ട് ഓഫീസര്‍മാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നു, രാമചന്ദ്രന്റെ പട്ടാളവിചാരണയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സാക്ഷിവിസ്താരത്തിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിക്കു ലഭിക്കുന്നത്. വാദപ്രതിവാദങ്ങളിലൂടെ സിനിമ ചൂടുപിടിക്കുന്നു. കഥയ്ക്ക് പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ല, രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണ്ണമായും കോടതിമുറിയില്‍വച്ചാണ് ചിത്രീകരിച്ചത.് പട്ടാളക്കാരുടെ ജീവിതത്തിലെ കറുപ്പും-വെളുപ്പും, സീനിയര്‍-ജൂനിയര്‍ കോംപ്ലക്‌സും, ജാതി-വര്‍ഗ്ഗമേല്‍ക്കോയ്മയും വിചാരണയില്‍ കടന്നുവരുന്നുണ്ട്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ മേല്‍വിലാസം-എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

ജവാന്‍ രാമചന്ദ്രനായി പാര്‍ത്ഥിപനാണ് വേഷമിടുന്നത്, കോര്‍ട്ട് കണ്‍ട്രോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കേണല്‍ സൂരത്ത്‌സിങായി തലൈവാസല്‍ വിജയും, മേജര്‍ അജയ്പുരിയായി കക്കരവിയ്യും ചിത്രത്തിലുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലാണ് കോടതിയായി ഒരുക്കിയത്.