Showing posts with label antony perumbavoor. Show all posts
Showing posts with label antony perumbavoor. Show all posts

Thursday, May 26, 2011

സത്യന്‍-മോഹഹന്‍ലാല്‍ ചിത്രം തുടങ്ങുന്നു



പ്രേക്ഷകര്‍ക്ക് ഒട്ടേറെ ജീവിതഗന്ധിയായ സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നു. 2008ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയത്തിന് ശേഷമാണ് ലാല്‍-സത്യന്‍ ടീം വീണ്ടുമൊന്നിയ്ക്കുന്നത്. ആശീര്‍വാദ് ഫിലിസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ നിര്‍മാതാവ്.

കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നര്‍മ്മവും സെന്റിമെന്റ്‌സും ചേരുംപടി ചേര്‍ത്താണ് സത്യന്‍ സിനിമയൊരുക്കുന്നതെന്ന് സൂചനകളുണ്ട്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ മുതിര്‍ന്ന നടി ഷീലയും ഏറെ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് ചിത്രമായ കാസനോവയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ പകുതിയോടെ സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യാനാണ് ലാലിന്റെ പ്ലാന്‍. സിംഗിള്‍ ഷെഡ്യൂളില്‍ തീരുന്ന ചിത്രം മിക്കവാറും ലാലിന്റെ ഓണച്ചിത്രമായിരിക്കും.

Monday, March 14, 2011

വിഷു ചിരിയുടെ വെടിക്കെട്ടായി ചൈനാ ടൗണ്‍



ഈ വര്‍ഷത്തെ സൂപ്പര്‍ മള്‍ട്ടിസ്റ്റാര്‍ മൂവി ചൈനാ ടൗണിന്റെ റിലീസ് ഡേറ്റ് വീണ്ടും മാറ്റി. ഏപ്രില്‍ ഏഴില്‍ നിന്നും വിഷു ദിനമായ 15ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ചൈനാ ടൗണ്‍ ഈ ദിവസം തന്നെ തിയറ്ററുകളിലെത്തുമെന്നും നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ദിലീപിനെയും ജയറാമിനെയും കൂട്ടുപിടിച്ച് ബോക്‌സ് ഓഫീസ് വെട്ടിപ്പിടിയ്ക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രം ഈ സമ്മര്‍ സീസണിലെ വന്‍ഹിറ്റാവുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. എന്നാല്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഏപ്രില്‍ 15ലേക്ക് റിലീസ് നീട്ടാന്‍ ആശീര്‍വാദ് ഫിലിംസിനെ പ്രേരിപ്പിച്ചത്.

വിഷുവിന് വന്‍ ചിത്രങ്ങള്‍ക്കൊന്നും റിലീസ് ഇല്ലാത്ത സാഹചര്യത്തില്‍ ചൈനാ ടൗണിന് നൂറിലധികം തിയറ്ററുകള്‍ ലഭിയ്ക്കുമെന്നും ഉറപ്പാണ്.

Wednesday, January 26, 2011

ലാലും രഞ്ജിത്തും ഒന്നിക്കുമോ?



മലയാളത്തിലെ ഏറ്റവും മികച്ച സംവിധാകയര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മോഹന്‍ലാല്‍. വന്‍ പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോഴാണ് കരിയറില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ലാല്‍ തീരുമാനിച്ചത്. ഷാഫി, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ബ്ലെസി, റോഷന്‍ ആന്‍ഡ്രൂസ്, ലാല്‍ജോസ് ഇവര്‍ക്കെല്ലാം ലാല്‍ ഡേറ്റ് നല്‍കിയത് ഈയൊരു നീക്കത്തിന്റെ ഭാഗമായാണ്.

ഇപ്പോഴിതാ ഒരുകാലത്ത് ലാലിന് തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായി രഞ്ജിത്തുമായി കൈകോര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒത്തുവരികയാണ്. ലാല്‍ സിനിമകളുടെ നിര്‍മതാാവായ ആശീര്‍വാദ് ഫിലിംസിന്റെ അമരക്കാരന്‍ ആന്റണി പെരുമ്പാവൂരാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.

ലാലിന് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം എന്നിവയുടെ പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ക്യാമ്പിലേക്ക് ചേക്കേറിയിരുന്നു. കയ്യൊപ്പ്, പാലേരി മാണിക്യം, കേരള കഫെ ഏറ്റവുമൊടുവില്‍ പ്രാഞ്ചിയേട്ടന്‍ എന്നിങ്ങനെയുള്ള മികച്ച ചിത്രങ്ങള്‍ ഇവരുടെ കൂട്ടുകെട്ടില്‍ പിറവിയെടുക്കുകയും ചെയ്തു.

മമ്മൂട്ടിയുമായി മികച്ച സിനിമകള്‍ ഒരുക്കുമ്പോഴും ലാല്‍ സിനിമകള്‍ ചെയ്യാത്തതിന് രഞ്ജിത്ത് അഭിമുഖങ്ങളില്‍ മറുപടി നല്‍കിയിരുന്നു. ലാലുമൊത്ത് സിനിമകള്‍ ചെയ്യുന്നതിന് ചില തടസ്സങ്ങളുണ്ടെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് ആന്റണി പറയുന്നത് അങ്ങിനെയല്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തിന് യാതൊരു കുറവുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് എന്തെങ്കിലും മാറ്റം സംഭവിച്ചുവോയെന്ന് അറിയില്ല. ഞാന്‍ ആഗ്രഹിയ്ക്കുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലാണ് രഞ്ജിയേട്ടന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നത്. എനിയ്ക്കാണെങ്കില്‍ അത്തരം സിനിമകളോട് താത്പര്യവുമില്ല. ലാല്‍ സാറിന് ചിലപ്പോള്‍ താത്പര്യമുണ്ടാവും ആന്റണി പറയുന്നു.

ഇത് തന്നെയാണ് ലാലും രഞ്ജിത്തും ഒന്നിയ്ക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. തിരക്കഥാ-സംവിധാനരംഗത്ത് വേറിട്ട വഴിയിലൂടെ മുന്നോട്ട് പോകുന്ന രഞ്ജിത്ത് തന്റെ ഭാഗത്ത് നിന്ന് ഇനി ദേവാസുരവും രാവണപ്രഭുവും പ്രജാപതിയുമൊന്നും പ്രതീക്ഷിയ്‌ക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആഗ്രഹിയ്ക്കുന്ന തരത്തിലൊരു അടിപൊളി സിനിമകള്‍ക്കൊന്നും രഞ്ജിത്ത് തയാറാവില്ല. നിലപാടുകള്‍ മാറ്റി നല്ല സിനിമകള്‍ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ മുന്‍കൈയ്യെടുത്താല്‍ ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും സംഭവിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Wednesday, December 29, 2010

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍



സത്യന്‍ അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇന്നത്തെ ചിന്താവിഷയത്തിനുശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം-വേണു, കലാസംവിധാനം-ജോസഫ് നെല്ലിക്കല്‍, എഡിറ്റിങ്-രാജഗോപാല്‍. ചിത്രത്തിന്റെ തിരക്കഥാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍.

Tuesday, December 7, 2010

Kandahar piggy backs on Kerala Tourism



Mohanlal and producer Antony Perumbavoor, are piggybacking on Kerala Tourism to promote their Kandahar releasing on December 16 effectively.

Kandahar is one of the brands associated with promoting Kerala Tourism's Grand Kerala Shopping Festival (GKSF), which kick started on December 1.

The ad has Mohanlal and Amitabh Bachchan prominently showcased with the tag line "Hold on! I'm coming too"

It has stirred a major controversy in political circles as Amitabh Bachchan had agreed to be Kerala Tourism's brand ambassador, before he was unceremoniously dropped by the CPI(M) government .

Bachchan's sin was that he was promoting and endorsing for Narendra Modi's BJP controlled Gujarat tourism!

Now Kerala Government has no qualms in coming out with ads and billboards promoting Mr. Amitabh Bachchan, who is playing a guest role in Kandahar.

The state government view is that "Kandahar is the official entertainment partner of GKSF" !

Wednesday, November 3, 2010

മോഹന്‍ലാലിനെതിരെ രഞ്ജിത്തിന്റെ ഒളിയമ്പ്


തന്റെ ഇഷ്ട നായകനായിരുന്ന മോഹന്‍ലാലിനെ കൈയൊഴിഞ്ഞ് ഏതാനും വര്‍ഷമായി രഞ്ജിത്ത് മമ്മൂട്ടിക്കൊപ്പമാണ് ചിത്രങ്ങള്‍ ചെയ്യുന്നത്. ഈ കൂട്ടുകെട്ടില്‍ കുറെ നല്ല ചിത്രങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മൂന്നു വര്‍ഷം മുമ്പിറങ്ങിയ റോക്ക് ആന്‍ഡ് റോളിനു ശേഷം മോഹന്‍ലാലിനൊപ്പം രഞ്ജിത്ത് സിനിമ ചെയ്തിട്ടില്ല. ഇതിനു ശേഷം വന്ന തിരക്കഥ, കേരളാ കഫേ, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ എന്നീ ചിത്രങ്ങളില്‍ തിരക്കഥയൊഴികെയുള്ള ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഓര്‍ക്കാപ്പുറത്ത്, ദേവാസുരം, ആറാം തമ്പുരാന്‍, രാവണപ്രഭു, ഉസ്താദ്, നരസിംഹം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച രഞ്ജിത്ത്- മോഹന്‍ലാല്‍ എന്നിവര്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ല എന്നാണ് സിനിമാ ലോകത്തെ സംസാരം. ഉടനെയൊന്നും ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ രഞ്ജിത്തിന് പ്ലാനുമില്ല. അതിനുകാരണം ലാലിന്റെ നിഴലായി കൂടെയുള്ള ആന്റണി പെരുമ്പാവൂരിനെ പോലെയുള്ളവരും. ലാലിനെ തനിച്ചു കിട്ടാത്തത് തന്നെയാണ് പ്രശ്നമെന്ന് രഞ്ജിത്ത് പറയുന്നു.

"മോഹന്‍ലാല്‍ ഏകനായ ഒരു മനുഷ്യനല്ല. വണ്‍ ടു വണ്‍ കമ്യൂണിക്കേഷന്‍ സാധിക്കുന്നത് മമ്മൂട്ടിയുമായാണ്. മമ്മൂട്ടിയോടു സംസാരിക്കുമ്പോള്‍ മമ്മൂട്ടി മാത്രമേയുള്ളൂ. പ്രാഞ്ചിയേട്ടന്റെ കഥ ഒറ്റവരിയില്‍ പറഞ്ഞപ്പോള്‍ മമ്മൂട്ടി ചോദിച്ചത് 'നിനക്കിത് എപ്പോള്‍ തുടങ്ങണം?' എന്നാണ്. എനിക്കും മമ്മൂട്ടിക്കും ഇടയില്‍ പ്രതിഫലം മുതല്‍ ഒന്നും വിഷയമാകുന്നില്ല" - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിത് ഇങ്ങനെ പറയുന്നു.

താന്‍ വമ്പന്‍ കൊമേഴ്സ്യല്‍ ചിത്രങ്ങളെടുക്കുന്ന സമയത്ത് വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു എന്നും ഇപ്പോള്‍ ഒരു ഭാരവുമില്ലാതെയാണ് സിനിമ ചെയ്യുന്നതെന്നും രഞ്ജിത് വ്യകതമാക്കുന്നു. രാവണപ്രഭുവില്‍ നിര്‍മാതാവായ ആന്റണിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ലാലും സിദ്ദിഖും തമ്മിലുള്ള ആ ഏറ്റുമുട്ടല്‍ സീന്‍ എഴുതേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു. വലിയ കൊമേഴ്സ്യല്‍ സിനിമകളെടുക്കേണ്ട പ്രായവും സമയവും തനിക്കു കഴിഞ്ഞു എന്നാണ് രഞ്ജിത് പറയുന്നത്. മോഹന്‍ലാലിനൊപ്പം ഒരു സിനിമ വരണമെങ്കില്‍ കഥാ ചര്‍ച്ചയ്ക്ക് രഞ്ജിത്തിന് ലാലിനെ തനിച്ചു കിട്ടണമെന്ന് സാരം. മോഹന്‍ലാലിന് ചുറ്റും ഉപഗ്രഹങ്ങളാണെന്ന തിലകനെപ്പോലെയുള്ളവരുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് രഞ്ജിത്തിന്റെ അഭിപ്രായവും.


അന്തിമ വിജയം കാണ്ഡഹാറിന്



മോഹന്‍ലാലിന്റെ വരാനിരിക്കുന്ന രണ്ട് ബിഗ്‌ ബജറ്റ് സിനിമകളുടെ പേരിലുണ്ടായ വാക് പോരില്‍ അന്തിമ വിജയം കാണ്ഡഹാറിന്. റിലീസിംഗ് ഡേറ്റിന്റെ പേരില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാക്കളിലൊരാളായ സുബൈറും കാണ്ഡഹാര്‍ നിര്‍മാണ പങ്കാളി ആന്റണി പെരുമ്പാവൂരും കൊമ്പുകോര്‍ത്തിരുന്നു. ഒടുവില്‍ വിജയം ആന്റണിക്കൊപ്പം നിന്നു. കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് തന്നെ റിലീസ് ചെയ്യും. ക്രിസ്ത്യന്‍ ബ്രദേഴ്സ് ഈ വര്‍ഷം ഉണ്ടാവില്ല. നവംബര്‍ 26ന് പ്രദര്‍ശനത്തിന് എത്തിക്കാനിരുന്ന ചിത്രം ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാവും റിലീസ് ചെയ്യുക. ഫലത്തില്‍ മോഹന്‍ലാലിന്റെ താല്‍പ്പര്യം നോക്കിയാണ് ആന്റണി ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് മാറ്റാന്‍ പ്രയത്നിച്ചത്. കാണ്ഡഹാറിന്റെ പ്രധാന നിര്‍മാതാവ് ലാല്‍ തന്നെയാണ്. ചിത്രം റിലീസ് ചെയ്യുന്നതും ലാലിന്റെ മാക്സ് ലാബാണ്‌. വന്‍ ചിലവില്‍ നിര്‍മിച്ച കാണ്ഡഹാര്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസിംഗ് ഡേറ്റിനോട് അടുത്തുവന്നാല്‍ തിരിച്ചടിയാവും.

പലവിധകാരണങ്ങളാല്‍ റിലീസ് നീണ്ട ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.ഒക്ടോബറില്‍ റിലീസ് ചെയ്യാനിരുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരു ഗാനരംഗം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. നവംബര്‍ 26ന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കാണ്ഡഹാര്‍ ഡിസംബര്‍ ഒന്‍പതിന് റിലീസ് ചെയ്യാന്‍ നേരത്തെ നിശ്ചയിച്ചതാണ്. വന്‍തുക ചെലവഴിച്ചാണ് രണ്ടു ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

വമ്പന്‍ താരനിരയെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് കാണ്ഡഹാറിനെ പ്രതികൂലമായി ബാധിയ്ക്കുമെന്നാണ് ആന്റണി വാദിച്ചത്. ജോഷി ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 22നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഷൂട്ടിങ് കഴിയാത്തതിനാല്‍ റിലീസ് മാറ്റുകയായിരുന്നുവെന്നും രണ്ടാഴ്ചത്തെ ഇടവേളയില്‍ രണ്ട് വമ്പന്‍ മോഹന്‍ലാല്‍ സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് സിനിമാ വിപണിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് ആന്റണിയുടെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ എന്തുവന്നാലും നവംബര്‍ 26ന് നൂറോളം തിയറ്ററുകളില്‍ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് സുബൈര്‍ ആദ്യം പറഞ്ഞിരുന്നത്. വേണമെങ്കില്‍ കാണ്ഡഹാറിന്റെ റിലീസ് നീട്ടട്ടെ എന്ന നിലപാടിലായിരുന്നു സുബൈര്‍. തര്‍ക്കം മുറുകിയതോടെ മോഹന്‍ലാല്‍ ഇടപെടുകയായിരുന്നു എന്നാണു കേട്ടത്. ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ റിലീസ് ജനുവരിയിലേയ്ക്ക് മാറ്റിയത്. ഇതോടെ ഈ വര്‍ഷം ഇനി മോഹന്‍ലാലിന്റെ ഒരു ചിത്രം മാത്രമേ എത്തൂ എന്ന് ഉറപ്പായിരിക്കുകയാണ്.

മേജര്‍ രവി സംവിധാനം ചെയ്ത കാണ്ഡഹാറില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയുണ്ട്. ആറ് കോടിയോളം മുടക്കുള്ള ക്രിസ്ത്യന്‍ ബ്രദേഴ്‌സ് നിര്‍മിച്ചിരിക്കുന്നത് സുബൈറിനൊപ്പം എ വി അനൂപാണ്.