Showing posts with label vijay. Show all posts
Showing posts with label vijay. Show all posts

Wednesday, July 13, 2011

'ദൈവതിരുമകള്‍' 15 ന് പ്രദര്‍ശനത്തിനെത്തും

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം നായകനാവുന്ന പുതിയ ചിത്രം 'ദൈവ തിരുമകള്‍' ജൂലായ് 15 ന് പ്രദര്‍ശനത്തിനെത്തും. 'മദ്രാസിപ്പട്ടണ' ത്തിലൂടെ ശ്രദ്ധേയനായ എ.എല്‍. വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''ദൈവ തിരുമകള്‍ ആര്‍ട്ട് സിനിമയല്ല. പ്രേക്ഷകരെ വിനോദിപ്പിക്കാനുള്ള എല്ലാ ചേരുവകളുമുള്ള വാണിജ്യ സിനിമ തന്നെയാണ്'' - വിജയ് പറയുന്നു. 

മുപ്പതാം വയസ്സിലും അഞ്ചു വയസ്സുകാരന്റെ മാനസികവളര്‍ച്ച മാത്രമുള്ള കഥാപാത്രത്തെയാണ് 'ദൈവ തിരുമകളി'ല്‍ വിക്രം അവതരിപ്പിക്കുന്നത്. അനുഷ്‌കയും അമലപോളും ചിത്രത്തില്‍ മികച്ച വേഷത്തില്‍ അഭിനയിക്കുന്നു. ഹാസ്യത്തിന് കൊഴുപ്പേകാന്‍ സന്താനത്തിന്റെ പ്രകടനവുമുണ്ട്. 

'ദൈവ തിരുമകളി'ലെ കഥാപാത്രം തന്നെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിക്രം. ''നിരവധി ചിത്രങ്ങളില്‍ ഞാന്‍ മികച്ച വേഷം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിലെ പ്രകടനത്തിനാണ് എനിക്ക് ആദ്യമായി സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളില്‍ നിന്നുതന്നെ അഭിനന്ദനം ലഭിക്കുന്നത്.'' 'ദൈവ തിരുമകളി'ലെ കഥാപാത്രം അവതരിപ്പിക്കുന്നതിനു മുന്നോടിയായി താന്‍ കാര്യമായ ഗവേഷണവും പരിശീലനവും കൂടി നടത്തിയിരുന്നുവെന്നും വിക്രം പറയുന്നു. 

ബുദ്ധിവളര്‍ച്ചയില്ലാത്ത കുട്ടികളുടെ സ്വഭാവവും പെരുമാറ്റരീതിയും നേരില്‍ക്കണ്ടു പഠിക്കാന്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ കുറെ ദിവസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ മാനസികരോഗ വിദഗ്ധ കൂടിയായ തന്റെ ഭാര്യ ഇത്തരം കുട്ടികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നുവെന്നും വിക്രം വ്യക്തമാക്കി. കഥാപാത്രത്തിനു വേണ്ടി 12 കിലോഗ്രാം ശരീരഭാരം കുറച്ചിട്ടുണ്ട് വിക്രം. 

വൈവിധ്യങ്ങളായ കഥാപാത്രങ്ങളെ എങ്ങനെയാണ് ഇത്രയും മികവുറ്റതാക്കുന്നത് എന്ന ചോദ്യത്തിന് വിക്രം അഭിമാനത്തോടെ ഉദാഹരിക്കുന്നത് നടന്‍ മമ്മൂട്ടിയെയാണ്. ''തന്റെ അഭിനയ ജീവിതത്തില്‍ വ്യത്യസ്ത സിനിമകളിലായി മമ്മൂട്ടി 40 ഓളം പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ ഈ കഥാപാത്രങ്ങള്‍ക്കൊന്നും സാമ്യമില്ലാതെ, വേറിട്ട രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞിട്ടുണ്ട്'' - വിക്രം പറയുന്നു. ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ ആലപിക്കുന്നതും വിക്രം തന്നെയാണ്. ഇതില്‍ ഒരു ഗാനം വിക്രം തന്നെ ഒറ്റ ദിവസം കൊണ്ട് കംപോസ് ചെയ്തതാണ്. ജി.വി. പ്രകാശാണ് സംഗീത സംവിധായകന്‍. ആദ്യം ചിത്രത്തിന് ദൈവ തിരുമകന്‍ എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ പിന്നീട് സംവിധായകന്‍ പേര് മാറ്റുകയായിരുന്നു.

Monday, February 21, 2011

വിജയ് ‘വെരി വെരി സീരിയസ്’ ആണ്!



അടിയും തമാശയും പ്രണയവും മാത്രമല്ല ഇളയ ദളപതി വിജയ്‌യുടെ കൈമുതലെന്ന് തെളിയാന്‍ പോവുകയാണ്. തമിഴകത്തെ ഏറ്റവും ‘പോപ്പുലര്‍’ നോവലായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ എന്ന ചരിത്രകഥ മണിരത്നം സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ അതിലെ നായകനായ ‘വല്ലവരായന്‍ വണ്ടിയത്തേവ’നെ അവതരിപ്പിക്കാന്‍ നറുക്ക് വീണിരിക്കുന്നത് വിജയ്‌യിനാണ്. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ ചോള രാജവംശത്തിന്റെ കഥ പറയുന്ന ഈ സിനിമയില്‍ വിജയ്‌യിനൊപ്പം വിക്രം, വിശാല്‍, തെലുങ്ക് താരം മഹേഷ് ബാബു എന്നിവരും അഭിനയിക്കും.

രാജരാജചോഴന്‍ എന്ന് പിന്നീട് പുകഴ്‌പെറ്റ അരുള്‍‌മൊഴിവര്‍മന്‍ എന്ന രാജകുമാരനെ ചോളരാജ്യത്തിലേക്ക് തിരിച്ച് കൊണ്ടുവരാനും പട്ടാഭിഷേകം നടത്താനും വല്ലവരായന്‍ വണ്ടിയത്തേവന്‍ നടത്തുന്ന സാഹസിക പരിശ്രമങ്ങളാണ് നോവലിന്റെ ഇതിവൃത്തം. രാജരാജചോഴന്റെ ജീവിതകഥയാണ് ഇതെങ്കിലും വല്ലവരായന്‍ വണ്ടിയത്തേവനാണ് കഥയിലെ നായകന്‍.

കല്‍‌ക്കി എന്ന തമിഴ് വാരികയില്‍ മൂന്നരക്കൊല്ലം സീരിയലൈസ് ആയി പ്രസിദ്ധീകരിച്ച 2400 പേജുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍‌വന്‍’. ഈ നോവല്‍ പ്രസിദ്ധീകരിച്ച സമയത്ത് കല്‍‌ക്കി വാരിക കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. കല്‍‌ക്കി മാസികയുടെ ഉടമയായ ‘കല്‍‌ക്കി കൃഷ്ണമൂര്‍ത്തി’യാണ് പൊന്നിയന്‍ സെല്‍‌വന്റെ രചയിതാവ് എന്ന കാര്യം കൌതുകകരമാണ്.

രാജരാജചോഴനായി വിക്രമാണ് അഭിനയിക്കുന്നത് എന്നറിയുന്നു. നൂറുകണക്കിന് കഥാപാത്രങ്ങളുള്ള ഈ നോവലിലെ ഏത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് വിശാലിനും മഹേഷ് ബാബുവിനും നറുക്ക് വീഴുന്നത് എന്നറിയില്ല. ജീവന്‍ തുടിക്കുന്ന ഒരുപിടി സ്ത്രീ കഥാപാത്രങ്ങളും നോവലിലുണ്ട്. വളരെ ശ്രദ്ധയോടെ സമീപിക്കേണ്ട ഇതിവൃത്തമാണ് ഇതെന്നതിനാല്‍ മണിരത്നം ഇപ്പോള്‍ കാസ്റ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആരൊക്കെ, ഏതൊക്കെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് വരും നാളുകളില്‍ അറിയാം.

തമിഴകത്തെ പിടിച്ചുകുലുക്കിയ നോവലാണ് പൊന്നിയന്‍ സെല്‍‌വന്‍ എന്നതിനാല്‍ വിജയ്‌യിന് ലഭിച്ചിരിക്കുന്ന മഹാഭാഗ്യമാണ് ഇതിലെ നായക കഥാപാത്രം. ഇന്ത്യന്‍ സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്തത്ര ബിഗ് ബജറ്റാണ് ഈ സിനിമയുടേത്. ഡി‌എം‌കെ കുടുംബത്തിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ‘സണ്‍ പിക്ച്ചേഴ്സ്’ ഈ സിനിമ നിര്‍മിക്കും എന്നായിരുന്നു ഇതുവരെയുള്ള വാര്‍ത്തകള്‍. എന്നാല്‍ റിലയന്‍സിന്റെ ‘ബിഗ് പിക്ച്ചേഴ്സ്’ ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്ന് അറിവായിട്ടുണ്ട്.

തമിഴ് സിനിമയില്‍ ഡി‌എം‌കെ കുടുംബം നടത്തുന്ന ഏകാധിപത്യ പ്രവണതയ്ക്കെതിരെ കഴിഞ്ഞ ദിവസം വിജയ് ആഞ്ഞടിച്ചിരുന്നു. ജയലളിതയുടെ എ‌ഐ‌എഡി‌എം‌കെ മുന്നണിയുമായി വിജയ് കൈകോര്‍ത്തിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ യന്തിരന്‍ നിര്‍മിച്ചത് ‘സണ്‍ പിക്ച്ചേഴ്സ്’ ആയിരുന്നു. പൊന്നിയിന്‍ സെല്‍‌വന്റെ ബജറ്റ് യന്തിരനേക്കാളും കൂടുതലാണ്. ഡി‌എം‌കെ കുടുംബത്തിന് മാത്രമല്ല ബിഗ് ബജറ്റ് സിനിമയെടുക്കാന്‍ കഴിയുക എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ് വിജയ്‌യിന് ലഭിച്ചിരിക്കുന്നത്.

വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇപ്പോള്‍ ‘വെരി വെരി സീരിയസ്’ ആണ്!

Tuesday, February 1, 2011

Ananya is now Vijay's heroine



After hitting the bull's eye with hit films like 'Naadodikal', Malayalee actress Ananya is now thrilled to hear the happiest news in her life. Yes, now she is being considered to play the heroine of Ilaya Thalapathi Vijay in a new film. Ananya will don the female lead in the new movie directed by Rajesh Menon with Vijay as the hero. The young director had been an associate to Priyadharshan, Raj Kumar Hirani and Ram Gopal Varma.

Ananya will also play the heroine in the Hindi version of the same movie which will have Madhavan in the lead. The actress is presently busy with movies like 'Seniors' in Malayalam and 'Seedan' in Tamil.


Sunday, January 30, 2011

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Friday, January 21, 2011

‘വിജയ് പൊങ്കല്‍ രാജാവ്’; ‘കാവലന്‍’ തകര്‍ക്കുന്നു



തമിഴകത്ത് വീണ്ടും വിജയ് തരംഗം. പൊങ്കല്‍ റിലീസായ വിജയ് ചിത്രം കാവലന് തീയേറ്ററുകളില്‍ മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. നല്ല ചിത്രമെന്ന പേരും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ കാവലന്‍ നേടിയിരിക്കുന്നു. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുക്കുമ്പോള്‍ ചിത്രം നൂറുദിവസം പിന്നിടുമെന്നത് ഉറപ്പാണ്. 350 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് ഒരു നല്ല വിജയ് ചിത്രം ഇറങ്ങുന്നത്. അതുകൊണ്ടാണ് കാവലന് ഇത്ര ഗംഭീര സ്വീകരണം ലഭിക്കുന്നത്. വിജയിയുടെ ജനപ്രീതിക്ക് ഇടിവ് തട്ടിയെന്ന വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തിലാണ് കാവലനിലൂടെ താരം വന്‍‌തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഫേസ് ബുക്കിലും ട്വിറ്ററിലുമൊക്കെ കാവലനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

കാര്‍ത്തി നായകനാവുന്ന ചിരുത്തൈ, ധനുഷിന്റെ ആടുകളം, കരുണാനിധി തിരക്കഥ ഒരുക്കിയിരിക്കുന്ന ഇളഞ്ജൈന്‍ എന്നീ സിനിമകളാണ് കാവലനൊപ്പം തീയേറ്ററുകളില്‍ പൊങ്കലിന് എത്തിയിരിക്കുന്നത്. കാര്‍ത്തി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിരുത്തൈ മികച്ച ‘എന്റര്‍ടെയിനര്‍’ എന്ന അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്നു. ആടുകളം മികച്ച സിനിമയാണെങ്കിലും മധുര ഭാഷയും ആംഗ്ലോ ഇന്ത്യന്‍ സ്ലാംഗും സിനിമയ്ക്ക് വിനയാകുന്നു.

കാവലനില്‍, വിജയ്‌യുടെ നായികയായി ചിത്രത്തില്‍ അഭിനയിക്കുന്നത് അസിനാണ്. മലയാളിയായ മിത്രാകുര്യനും ചിത്രത്തിലുണ്ട്. മലയാളചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമാണ് കാവലന്‍. സിദ്ദിഖ് ആണ് ഇരുചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രമായാണ് വിജയ് തമിഴില്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ നയന്‍‌താര ചെയ്ത വേഷമാണ് തമിഴില്‍ അസിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോഡിഗാര്‍ഡില്‍ അവതരിപ്പിച്ച കഥാപാത്രമായാണ് മിത്ര തമിഴിലും വേഷമിട്ടിരിക്കുന്നത്.

Monday, January 17, 2011

വിജയ്‌യുടെ പോക്കറ്റ് കനിഞ്ഞു; കാവലാന് മോചനം



വിജയ്‌യുടെ സിനിമകള്‍ക്ക് തിയ്യേറ്ററുകള്‍ നല്‍കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ ഉഗ്രശപഥത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കാവലാന്‍ ഒടുക്കം മോചനം. തിയ്യേറ്ററുടമകള്‍ക്ക് പണം നല്‍കാന്‍ വിജയ് തയ്യാറായതാണ് കാവലാന് തുണയായത്. സിനിമയ്ക്ക് ലഭിച്ച് പ്രതിഫലവും പോക്കറ്റില്‍ നിന്ന് പണവും ഇറക്കിയാണ് വിജയ് റിലീസിന് കളമൊരുക്കിയതെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് റിലീസ് ചെയ്യാന്‍ തീരുമാനമായത്. വിതരണക്കാരും നിര്‍മാതാക്കളും തിയേറ്ററുടമകളുമെല്ലാം ചേര്‍ന്ന ചര്‍ച്ചയിലാണ് കാവലന്‍ ശനിയാഴ്ച റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

പെട്ടെന്ന് റിലീസിങ് തീരുമാനിച്ചതിനാല്‍ ചെന്നൈയ്ക്ക് പുറത്തുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് പുറത്ത് സിനിമ റിലീസ് ചെയ്തിട്ടില്ല. ഇത് അടുത്താഴ്ച നടക്കും.

Tuesday, December 21, 2010

Kaavalan Trailler

Vijay’s Kaavalan finally releasing this Pongal



After facing many obstacles, Ilayathalapathy Vijay's upcoming movie Kaavalan is finally releasing this Pongal. It is reported that producer Aascar Ravichandran of Aascar International has acquired the NSC rights and will release the film with more prints on January 14, 2011

Buzz up!
Earlier several troubles hassled the release of Vijay’s 51st film Kaavalan. Firstly, it was the issue of Asin visiting Sri Lanka followed by theatre owners and distributors demanding compensation for the loss of Vijay’s previous films. It is worth mentioning that Vijay’s previous 6 films except ‘Pokkiri’ were average fares that drenched distributors and exhibitors in deep loss. However, with these issues getting close towards a proper resolution, the producers and actor Vijay had again faced some problems.


It was later mentioned that due to the three continuous releases from the producers belonging to family of Chief Minister M. Karunanidhi, it was revealed that Kaavalan has no theatres
for release. Surya’s Rattha Sarithiram produced by Cloud Nine Productions was released on Dec 3 followed by Udhayanidhi Stalin’s Manmadhan Ambu on Dec 24 and Sun Pictures’ Aadukalam on January 14, 2011.

Unable to deal with the situations, Vijay’s father SA Chandrasekhar happened to meet AIADMK leader Jayalalitha to help towards the release. Now, it looks like producer Aascar Ravichandral has acquired the NSC rights and will release the film with more prints on January 14, 2011 for the occasion of Pongal.

Now Vijay seems to have regained more confidence and is curiously looking forward for the film’s release on scheduled date.

Tuesday, December 14, 2010

വിജയ് പുറത്തായതിനുപിന്നില്‍...




'ത്രീ ഇഡിയറ്റ്‌സി'ന്റെ തമിഴ് പുനരാവിഷ്‌കാരത്തില്‍ നിന്ന് ഇളയദളപതി വിജയ് പുറത്തായത് വെറുമൊരു ഹെയര്‍സ്റ്റൈല്‍ കാരണമല്ലെന്നു സൂചന. രാഷ്ട്രീയസമ്മര്‍ദം കാരണമാണ് സംവിധായകന്‍ ഷങ്കര്‍ വിജയിനെ ഒഴിവാക്കിയതെന്നാണ് കേള്‍ക്കുന്നത്.

ഡി.എം.കെയാണ് വിജയിനെതിരെ കളിക്കുന്നതെന്ന പ്രചാരണം ഏതാനും ആഴ്ചകളായി തമിഴകത്ത് ശക്തമാണ്. വിജയ് നായകനായ 'കാവലന്‍' എന്ന ചിത്രം തിയേറ്ററുകളിലെത്തുന്നത് വൈകിക്കാനുള്ള ശ്രമങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വിവാദങ്ങളുയര്‍ത്തിയിരുന്നു. ഭരണത്തിലും സിനിമയിലും നിര്‍ണായകസ്വാധീനമുള്ള ഡി.എം.കെ.യാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം വിജയിന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ജയലളിതയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സന്ദര്‍ശനത്തെത്തുടര്‍ന്നാണ് 'ത്രീഇഡിയറ്റ്‌സി'ന്റെ തമിഴ് പതിപ്പില്‍നിന്ന് വിജയിനെ ഒഴിവാക്കിയതിനു പിന്നിലെ കഥകള്‍ പുറത്തുവന്നത്.

'കാവലന്‍' ഡിസംബര്‍ 24നാണ് തിയേറ്ററിലെത്തേണ്ടത്. അതിനൊരാഴ്ച മുമ്പ് 'മന്മഥന്‍അമ്പ്' എന്ന ചിത്രം റിലീസ് ചെയ്യും. 'കാവലന്റെ' വരവ് 'മന്മഥന്‍അമ്പി'ന്റെ തിയേറ്റര്‍ വരുമാനത്തെ വിപരീതമായി ബാധിക്കുമെന്ന നിഗമനത്തിലാണ് വിജയ് ചിത്രം വൈകിക്കാനുള്ള നീക്കം തുടങ്ങിയത്. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനാണ് 'മന്മഥന്‍ അമ്പ്' നിര്‍മിക്കുന്നത്.

അസിനും വിജയും ഒന്നിക്കുന്ന 'കാവലന്‍' വലിയ വിജയപ്രതീക്ഷയുണര്‍ത്തുന്ന ചിത്രമാണ്. ഈ വര്‍ഷം നേരത്തേ വന്ന, വിജയിന്റെ 'സുര' എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിന്റെ ദോഷം തീര്‍ക്കാന്‍ 'കാവലനു' കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. അതിനാല്‍ ഈ ചിത്രം സമയത്തിന് തിയേറ്ററിലെത്തേണ്ടത് വിജയിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനിടയിലാണ്, കമലഹാസന്‍-മാധവന്‍-തൃഷ ചിത്രമായ മന്മഥന്‍അമ്പിനുവേണ്ടി കാവലനെ തടസ്സപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായത്.

കരുണാനിധിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് തമിഴ്‌സിനിമയിലെ വമ്പന്‍ ചിത്രങ്ങളും താരങ്ങളുമെല്ലാം. കലാനിധിയുടെ സണ്‍ പിക്‌ച്ചേഴ്‌സ്, ഉദയനിധി സ്റ്റാലിന്റെ റെഡ്ജയന്റ് മൂവീസ്, ദുരൈ ദയാനിധി അഴഗിരിയുടെ ക്ലൗഡ്‌നയന്‍ മൂവീസ് എന്നിവയെല്ലാം ചേരുമ്പോള്‍ കോളിവുഡിന്റെ കുത്തക കലൈഞ്ജറുടെ കുടുംബത്തിനാകുന്നു. രജനീകാന്തും കമലഹാസനുമുള്‍പ്പെടെയുള്ള താരങ്ങള്‍ ആ കുടുംബത്തിന്റെ ചൊല്‍പ്പടിയിലാണെന്നര്‍ഥം. ടെലിവിഷന്‍, പത്രങ്ങള്‍, കേബിള്‍ ശൃംഖല എന്നിങ്ങനെ തമിഴ്‌നാട്ടിലെ മാധ്യമ-വിനോദമേഖലയുടെ മുഴുവന്‍ നിയന്ത്രണവും കരുണാനിധി കുടുംബത്തിനാണ്.

രജനീകാന്തിന്റെ 'യന്തിരന്‍' നേടിയ വന്‍വിജയം സണ്‍പിക്‌ചേഴ്‌സിന്റെ അപ്രമാദിത്വം ഒന്നുകൂടി ശക്തമാക്കി. വാസ്തവത്തില്‍,'യന്തിരന്‍' നിര്‍മിച്ചുതുടങ്ങിയത് സണ്‍പിക്‌ചേഴ്‌സായിരുന്നില്ല. സാമ്പത്തികപ്രതിസന്ധി കാരണം ആദ്യത്തെ നിര്‍മാതാക്കള്‍ പ്രശ്‌നത്തിലായപ്പോള്‍ സംവിധായകന്‍ ഷങ്കര്‍ സണ്‍പിക്‌ചേഴ്‌സുമായി ബന്ധപ്പെട്ട് ചിത്രം ഏറ്റെടുപ്പിക്കുകയായിരുന്നു.

'ത്രീ ഇഡിയറ്റ്‌സ്' തമിഴില്‍ 'മൂവര്‍' എന്ന പേരിലാണ് ഷങ്കര്‍ പുനരാവിഷ്‌കരിക്കുന്നത്. അതില്‍ വിജയ് ആണ് പ്രധാനവേഷത്തിലെന്ന് തുടക്കംമുതലേ ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍, വിജയിനെതിരെ കരുണാനിധികുടുംബം നിലപാടെടുത്തതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനായെന്നാണ് വാര്‍ത്ത.

തമിഴ്‌നാട്ടിലെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രജനീകാന്തിനും കമലഹാസനും കരുണാനിധികുടുംബവുമായി ഇപ്പോള്‍ നല്ല ബന്ധമാണ്. സിനിമാരംഗത്തുള്ള മറ്റുള്ളവര്‍ക്കും കലൈഞ്ജര്‍കുടുംബത്തെ പിണക്കാനാവില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ, 'കാവലന്‍' സമയത്തിനു തിയേറ്ററിലെത്തേണ്ടത് വിജയിന്റെ മാത്രം പ്രശ്‌നമാവുന്നു. കമലും രജനിയും ഏറ്റുമുട്ടിയ ജയലളിതയുടെ പക്ഷംചേര്‍ന്നുകൊണ്ട് വിജയ് പോരാട്ടത്തിനിറങ്ങുകയാണെന്നാണ് സൂചന.

Tuesday, November 30, 2010

Ananya to Bollywood



After her latest hits ‘Naadodigal’ and ‘Shikaar’, young actress Ananya is all set to join Bollywood.She will be starting in a film directed by Ajith, a former assistant to Ram Gopal Varma. The movie planned in Hindi and Tamil will have her as the heroine. While the Tamil Version may feature none other feature than Ilaya Thalapathi Vijay, the Hindi version may feature Madhavan or Akshaye Khanna as the hero.

Wednesday, November 24, 2010

ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പിന് സ്റ്റേ!



മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ദിലീപ് ചിത്രം ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ ‘കാവലന്‍’ റിലീസ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു. അടുത്ത ഒന്നര മാസത്തേക്കാണ് സ്റ്റേ. ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഈ തിരിച്ചടി. മലയാള സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന കാവലനില്‍ വിജയ് - അസിന്‍ ജോഡി വീണ്ടും ഒന്നിക്കുകയാണ്.


സിംഗപ്പൂരിലെ തന്ത്ര ഐ എന്‍ സി പ്രൊപ്രൈറ്ററായ ശരവണന്‍റെ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ‘കാവലന്‍’ സ്റ്റേ ചെയ്തിരിക്കുന്നത്. കാവലന്‍റെ നിര്‍മ്മാതാവായ രൊമേഷ് കുമാറിനെതിരെയാണ് ശരവണന്‍ ഹര്‍ജി നല്‍കിയത്.

കാവലന്‍റെ ഓവര്‍സീസ് റൈറ്റ് രൊമേഷ് കുമാര്‍ തനിക്ക് അഞ്ചുകോടി രൂപയ്ക്ക് നല്‍കിയിരുന്നെന്നും ഒന്നരക്കോടി രൂപ അഡ്വാന്‍സായി രൊമേഷിന് കൈമാറിയതായും ശരവണന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. എന്നാല്‍ അതിനുശേഷം, ഓവര്‍സീസ് റൈറ്റ് സിനിമാ പാരഡൈസിന് രൊമേഷ് കുമാര്‍ വില്‍ക്കുകയാണുണ്ടായതെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

തനിക്ക് അവകാശം നിലനില്‍ക്കെ എങ്ങനെ മറ്റൊരു കമ്പനിക്ക് അവകാശം വില്‍ക്കും എന്ന് ആരാഞ്ഞപ്പോള്‍ രൊമേഷ് കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ശരവണന്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച കോടതി കാവലന്‍റെ റിലീസ് ഒന്നര മാസത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു