Showing posts with label surya. Show all posts
Showing posts with label surya. Show all posts

Monday, February 7, 2011

സൂര്യയെ വെട്ടി മണിരത്നം ചിത്രത്തിലും വിജയ്



ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് - അജിത് എന്ന പ്രയോഗം മാറി വിജയ് - സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് - സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍. എന്തായാലും വിവാദങ്ങള്‍ മണിരത്നം ചിത്രത്തിന് ഗുണമാകുകയാണ്.

വിജയ് മാത്രമല്ല പൊന്നിയിന്‍ സെല്‍‌വനിലെ താരസാന്നിധ്യം. വിക്രം, വിശാല്‍ എന്നിവരും ഈ സിനിമയിലുണ്ടാകും. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍ പിക്ചേഴ്സാണ്.

‘രാവണന്‍’ എന്ന തന്‍റെ മുന്‍ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതിനെപ്പറ്റിയൊന്നും മണിരത്നം ഇപ്പോള്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ബിഗ്ബജറ്റില്‍ പൊന്നിയിന്‍ സെല്‍‌വര്‍ ഒരുക്കാനാണ് മണിരത്നം തീരുമാനിച്ചിരിക്കുന്നത്. യന്തിരന് ശേഷം നൂറുകണക്കിന് കോടികള്‍ ചെലവഴിക്കാന്‍ സണ്‍ പിക്ചേഴ്സ് മുന്നോട്ടുവന്നതും മണിരത്നത്തിന്‍റെ ആത്മവിശ്വാസം തിരിച്ചറിഞ്ഞാണ്.

കാവലന്‍റെ വിജയം വിജയ്ക്ക് ഏറെ ഗുണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഷങ്കര്‍, മണിരത്നം എന്നീ ബിഗ് നെയിമുകളുടെ സിനിമകളില്‍ സഹകരിക്കാനുള്ള അവസരം തന്‍റെ താരമൂല്യം ഉയര്‍ത്തുമെന്ന് ഇളയദളപതി വിശ്വസിക്കുന്നു.

അത്ഭുതം സൃഷ്ടിക്കാന്‍ സൂര്യ, ശ്വാസമടക്കി ആരാധകര്



സൂര്യ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുകയാണ്. കെ വി ആനന്ദിന്‍റെ സംവിധാനത്തില്‍ സൂര്യ അടുത്ത് ചെയ്യാന്‍ പോകുന്ന സിനിമയുടെ പ്രമേയം ഇതേവരെ ഇന്ത്യന്‍ സിനിമയില്‍ ഒരാളും കൈകാര്യം ചെയ്തിട്ടില്ലാത്ത വിഷയം. ‘മാറ്റ്‌റാന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ സയാമീസ് ഇരട്ടയായാണ് സൂര്യ വേഷമിടുന്നത്!

ഇരട്ടവേഷങ്ങളിലും മൂന്ന് വേഷങ്ങളിലും പത്ത് റോളുകളിലും വരെ തമിഴ് സിനിമയിലെ താരങ്ങള്‍ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സയാമീസ് ഇരട്ടയായി ഒരു നടന്‍ അഭിനയിക്കുന്നത് ഇതാദ്യം. ശരീരങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഈ കഥാപാത്രങ്ങള്‍ രണ്ടും വ്യത്യസ്ത സ്വഭാവക്കാര്‍ കൂടിയായാലോ?

ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും എല്ലാം ഒരുമിച്ച്. എന്നാല്‍ ചിന്തിക്കുന്നത് രണ്ട് വ്യത്യസ്ത രീതിയില്‍. ഒരാള്‍ തനി ക്രിമിനലെങ്കില്‍ മറ്റേയാള്‍ പഞ്ചപാവം. അടിപൊളി കഥാപാത്രങ്ങള്‍ തന്നെ അല്ലേ? ഈ വേഷങ്ങളുടെ പ്രത്യേകത മനസിലാക്കിയ സൂര്യ ആവേശത്തിലാണ്. മാറ്റ്‌റാന്‍ ചെയ്യാനുള്ള തിടുക്കത്തില്‍ ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ പോലും സൂര്യ വേണ്ടെന്നുവച്ചു.

കെ വി ആനന്ദും സൂര്യയും ഇതിനുമുമ്പ് ഒത്തുചേര്‍ന്നപ്പോള്‍ ഉണ്ടായത് ‘അയന്‍’ എന്ന മെഗാഹിറ്റ് സിനിമയാണ്. മാറ്റ്‌റാനും വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. സൂര്യയുടെ ഈ സൂപ്പര്‍ കഥാപാത്രങ്ങള്‍ക്കായി ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകരും തമിഴ് സിനിമാലോകവും.

വാല്‍ക്കഷണം: മലയാളത്തില്‍ സമാനമായ ഒരു ചിത്രം ഉണ്ടായിട്ടുണ്ട്. ‘സയാമീസ് ഇരട്ടകള്‍’ എന്നുതന്നെയാണ് ചിത്രത്തിന്‍റെ പേര്. മണിയന്‍‌പിള്ള രാജുവും സൈനുദ്ദീനുമായിരുന്നു സയാമീസ് ഇരട്ടകളായി വേഷമിട്ടത്. ഇസ്മയില്‍ ഹസന്‍ സംവിധാനം ചെയ്ത ഈ ചിത്രം പരാജയമായിരുന്നു.

Sunday, January 30, 2011

ത്രി ഇഡിയറ്റ്‌സ് റീമേക്കില്‍ വിജയ് തന്നെ



ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച അമീര്‍ ഖാന്‍ ചിത്രം ത്രി ഇഡിയറ്റ്‌സ് തമിഴില്‍ എടുക്കാന്‍ സംവിധായകന്‍ ശങ്കര്‍ തയ്യാറെടുത്തപ്പോള്‍ മുതല്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഒഴുകുകയായിരുന്നു. ചിത്രത്തിലെ താരനിര്‍ണയം തന്നെയായിരുന്നു വാര്‍ത്തകളിലെ താരം.

ജീവ, ശ്രീകാന്ത് എന്നിവര്‍ക്കൊപ്പം നായകസ്ഥാനത്ത് ഇളയദളപതി വിജയ് അഭിനയിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് വിജയ് ചിത്രത്തില്‍ നിന്നും പുറത്തായെന്നതായിരുന്നു വലിയ വാര്‍ത്ത.

പകരം ശങ്കര്‍ നായകനായി സൂര്യയെ തിരഞ്ഞെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുകയാണ് ചിത്രത്തില്‍ നായകനായി വിജയ് തന്നെ മതിയെന്നാണ് ശങ്കര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിജയ്‌യ്ക്ക് പകരം സൂര്യയെ നായകനാക്കിയതുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് ഏറെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തമിഴ് സിനിമയില്‍ ഏകാധിപതികളായി തുടരുന്ന ഡിഎംകെ കുടുംബവുമായി വിജയ് ഇടഞ്ഞതോടെയാണ് ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനായി ഡിഎംകെയുമായി ബന്ധപ്പെട്ടചിലര്‍ ശങ്കറിനെ നിര്‍ബ്ബന്ധിച്ചുവെന്നും കേട്ടിരുന്നു.

അതല്ല അഴകിയ തമിഴ് മകന്‍, കുരുവി, വില്ല്, വേട്ടക്കാരന്‍, സുറ എന്നീ സിനിമകള്‍ വരിവരിയായി പൊട്ടിയതോടെ തമിഴകത്ത് ഇളയ ദളപതിയുടെ താരമൂല്യം കുറഞ്ഞതാണ് ശങ്കറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

എന്നാല്‍ ഇപ്പോള്‍ എല്ലാ ഊഹാപോഹങ്ങളെയും അസ്ഥാനത്താക്കിക്കൊണ്ട് നായകന്‍ വിജയ് തന്നെയാണെന്ന് ശങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന് പുതിയ ചിത്രമായ കാവലന്റെ വിജയം വിജയയ്ക്ക് സഹായകമായെന്നാണ് പുതിയ വിലയിരുത്തല്‍. പൊങ്കല്‍ റിലീസായ കാവലന്‍ തമിഴകത്ത് തേരോട്ടം തുടരുകയാണ്.

നന്‍പനില്‍ നായകനാകണമെങ്കില്‍ ചില നീക്കുപോക്കുകള്‍ക്ക് ശങ്കര്‍ തയ്യാറാവണം എന്ന് സൂര്യ ശഠിച്ചുവെന്നും തുടര്‍ന്നാണ് സൂര്യ വേണ്ടെന്ന് ശങ്കര്‍ തീരുമാനിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇരുപത് കോടിയാണ് സൂര്യ ആവശ്യപ്പെട്ടത് എന്നും പറയപ്പെടുന്നു.

ജനുവരി 26ന് നന്‍പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ഹീറോ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ ഇല്യാനയാണ് നായികയാവുന്നത്. നടന്‍ സത്യരാജ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Friday, December 3, 2010

ഇനി സൂര്യയുടെ നാളുകള്‍



ആനന്ദപുരത്തു നിന്ന് സംസ്ഥാന രാഷ്ട്രീയത്തി ലെ ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി മാറി എന്നാണ് പ്രതാപ് രവി കരുതുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനം പോലും പ്രതാപ് രവിയെ ഏല്‍പ്പിക്കുന്നുണ്ട്, മുഖ്യമന്ത്രി ശിവാജി റാവു. ഗൂണ്ടകളെ നിലയ്ക്കു നിര്‍ത്തുന്നത് പ്രതാപാണ്. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്ന കാട്ടു നിയമത്തില്‍ നിന്നു പ്രതാപിനെ പൊളിറ്റിക്സിലേ ക്കു കൊണ്ടുവരുന്നു ശിവാജി റാവു. എന്നാല്‍ തനിക്ക് ആവശ്യമായ ഘട്ടത്തിലൊക്കെ പ്രതാപിന്‍റെ കാട്ടു നീതി ഉപ യോഗിക്കുന്നുമുണ്ട് ശിവാജി റാവു. ഇത് രക്തചരിത്ര എന്ന രാംഗോപാല്‍ വര്‍മ ചിത്രത്തിന്‍റെ ഒന്നാംഭാഗം. എന്നാല്‍ ക്ലൈമാക്സില്‍ വിവരണം മുഴങ്ങുന്നുണ്ട്, പ്രതാപ് രവിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ശക്തമായ തടസം അയാളെ കാത്തിരിക്കുന്നു എന്ന്.
വിവേക് ഒബ്റോയി അവതരിപ്പിച്ച പ്രതാപ് രവിക്ക് ആരാണ് ആ എതിരാളി. ഈ ചോദ്യത്തിന് ഉത്തരമാണ് വെള്ളിയാഴ്ച തിയെറ്ററുകളില്‍ എത്തുന്ന, രക്തചരിത്ര പാര്‍ട്ട് 2. തന്‍റെ അച്ഛനെ കൊന്നതിനു രവിയോടു പ്രതികാരം ചെയ്യാന്‍ ഗംഗുല സൂര്യനാരായണ റെഡ്ഡി എത്തുന്നു. രവിയും സൂര്യനാരായണ റെഡ്ഡിയും തമ്മിലുള്ള ഏറ്റുമുട്ടലാ ണ് രക്തചരിത്ര രണ്ടാം ഭാഗം. തെന്നിന്ത്യന്‍ യൂത്ത് സെന്‍സേഷന്‍ സൂര്യയുടെ കരിയറിലെ വളരെ വ്യത്യസ്തമായ കഥാപാത്രമായ ഗംഗുല സൂര്യനാരായണ റെഡ്ഡിക്കാണ് രണ്ടാം ഭാഗത്തില്‍ പ്രാധാന്യം. തെന്നിന്ത്യയില്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രദര്‍ശനത്തിനെത്തുന്നതും രണ്ടാം ഭാഗമാ ണ്. രവിയുടെ മുന്നേറ്റത്തിനു സൂര്യനാരായണ തടയിടുമ്പോള്‍ ഏറ്റുമുട്ടല്‍ ശക്തമാവുന്നു. ജീവനെടുക്കാന്‍ ലക്ഷ്യമിട്ട് ഇരുവരും നടത്തുന്ന ബോംബ്സ്ഫോടനങ്ങള്‍, മരിച്ചു വീഴുന്ന നിരപരാധികള്‍... പ്രതാപ് രവിയുടെ തകര്‍ച്ച, സൂര്യനാരായണ റെഡ്ഡിയുടെ കുതിപ്പ് എന്നു വിശേഷിപ്പിക്കാം രണ്ടാം ഭാഗ ത്തെ.
സൂര്യനാരായണ റെഡ്ഡിയുടെ ഭാര്യ ഭവാനിയുടെ റോളില്‍ പ്രിയാമണി. പ്രതാപ് രവിയുടെ ഭാര്യ നന്ദിനിയായി രാധിക ആപ്തെ.
സിനെര്‍ജി പിക്ചേഴ്സ് നിര്‍മിക്കു ന്ന ചിത്രത്തിന്‍റെ സ്ക്രിപ്റ്റ് പ്രശാന്ത് പാണ്ഡെ, എഡിറ്റിങ് നിപുണ്‍ അശോ ക് ഗുപ്ത, ക്യമാറ അമോല്‍ റോത്തോഡ്, സംഗീതം സുഖ്വിന്ദറും ഇമ്രാന്‍-വിക്രവും.

Sunday, November 7, 2010

ദൊരൈ സിങ്കം ബോളിവുഡിലേക്ക്



സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം സിങ്കം ബോളിവുഡിലേക്ക്. ഇപ്പോഴും തമിഴകത്തു നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന സിങ്കത്തില്‍ സൂര്യ പൊലീസ് ഓഫിസറുടെ വേഷമാണ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ പോസ്റ്റു വരെയെത്തുന്ന ദൊരൈ സിങ്കം.
സൂര്യയുടെ ഇഷ്ട സംവിധായകന്‍ ഹരി ഒരുക്കിയ ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ നായകനാവുന്നത് അജയ് ദേവ്ഗന്‍. ഗോല്‍മാല്‍, ഗോല്‍മാല്‍ 2, ഓള്‍ ദ ബെസ്റ്റ് എന്നീ കോമഡികള്‍ക്കു ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് റിലയന്‍സ് ബിഗ് പിക്ചേഴ്സ്. കെ. ഇ. ജ്ഞാനവേല്‍ നിര്‍മിച്ച സിങ്കത്തിന്‍റെ കൊ പ്രൊഡ്യൂസേഴ്സായിരുന്നു റിലയന്‍സ്. അനുഷ്ക ഷെട്ടിയായിരുന്നു നായിക. പ്രകാശ് രാജ് വില്ലനും. നായികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിജയ് നായകനായ പോക്കിരി ഹിന്ദിയില്‍ സല്‍മാനെ നായകനാക്കി റീമേക്ക് ചെയതപ്പോള്‍ പ്രകാശ് രാജ് തന്നെയാണ് വില്ലനായത്. സിങ്കത്തിന്‍റെ ഹിന്ദി റീമേക്കിലും പ്രകാശിനെ വില്ലനാക്കാനാണ് രോഹിത് ഷെട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഗോല്‍മാല്‍ 3 ന്‍റെ ചിത്രീകരണം കഴിഞ്ഞിട്ടേ അത്തരം കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കൂ. സ്വന്തം ഗ്രാമത്തില്‍ പൊലീസ് ഓഫിസറായി ജോലി നോക്കുന്ന ദൊരൈ സിങ്കം വില്ലനുമായി ഉടക്കുന്നു. പ്രതികാരം വീട്ടാന്‍ വില്ലന്‍ തന്നെ ദൊരൈ സിങ്കത്തെ ചെന്നൈയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്നു. എന്നാല്‍ അന്തിമ വിജയം ദൊരൈ സിങ്കത്തിന്. ഇതായിരുന്നു സിങ്കത്തിന്‍റെ പ്രമേയം. സാധാരണ സൂര്യ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി സമ്പൂര്‍ണ ആക്ഷന്‍ ചിത്രമായിരുന്നു സിങ്കം. ഒടുവില്‍ വന്ന ആക്രോശ് അടക്കം ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം ആകാതിരുന്നത് അലട്ടുന്നുണ്ട് അജയ് ദേവ്ഗനെ. സിങ്കം റീമേക്കിലെ പൊലീസ് ഓഫിസര്‍ വേഷം പ്രതീക്ഷയോടെയാണ് അജയ് കാണുന്നത്.

വിക്രവും സൂര്യയും വീണ്ടും ഒന്നിക്കുന്നു



പിതാമഹന് ശേഷം വിക്രവും സൂര്യയും ഒരുമിക്കുന്നു. രാവണിനു ശേഷം മണിരത്‌നം ഒരുക്കുന്ന ചിത്രത്തിലാണ് സൂര്യയും വിക്രവും ഒരുമിക്കുന്നത്. ചിത്രത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്ന്യന്‍ ശെല്‍വന്‍ എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മണിരത്‌നത്തിന്റെ പുതിയ സിനിമ. പത്ത് പതിനൊന്ന് നൂറ്റാണ്ടുകളിലെ രാജവാഴ്ചയാണ് കഥയുടെ പശ്ചാത്തലം. ചോളരാജാക്കന്‍മാരും പല്ലവ കാലഘട്ടവും സിനിമയില്‍ കടന്നു വരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റേതാണ് തിരക്കഥ. വിക്രം രാജരാജ ചോളനായും സൂര്യ പല്ലവ രാജാവായും ചിത്രത്തില്‍ വേഷമിടുന്നു. സണ്‍പിക്‌ചേഴ്‌സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.