Showing posts with label kamal hasan. Show all posts
Showing posts with label kamal hasan. Show all posts

Wednesday, April 27, 2011

കമലഹാസന്‍ ‘ട്രാഫിക്’ ഉടന്‍ തുടങ്ങിയേക്കും



‘മന്‍‌മദന്‍ അമ്പ്’ ഒരു പരാജയ ചിത്രമായിരുന്നു. കമലഹാസന്‍ അത് പ്രതീക്ഷിച്ചതല്ല. അതുകൊണ്ടുതന്നെ കമലിന് ഒരു വിജയം അനിവാര്യമായിരിക്കുകയാണ്. കമലഹാസന്‍റെ അടുത്ത ചിത്രം ചെയ്യാനിരുന്നത് ശെല്‍‌വരാഘവനാണ്. ‘വിശ്വരൂപം’ എന്ന് പേരിട്ട ആ സിനിമ പക്ഷേ, ഉടന്‍ നടക്കില്ലെന്നാണ് സൂചന. വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട വിശ്വരൂപത്തിന് വിസാ നിയമങ്ങളാണ് തടസം നില്‍ക്കുന്നത്.

എന്തായാലും വിശ്വരൂപത്തിന് മുമ്പ് ഒരു സിനിമ ചെയ്യാമെന്നാണ് കമലഹാസന്‍ കരുതുന്നത്. അദ്ദേഹത്തിന്‍റെ മനസില്‍ ഒരു സിനിമയുണ്ട് - മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായ ‘ട്രാഫിക്’. രാജേഷ് പിള്ള സംവിധാനം ചെയ്ത ആ സിനിമ റീമേക്ക് ചെയ്യുക എന്നതാണ് പദ്ധതി. രാജേഷ് പിള്ള തന്നെ ചിത്രം സംവിധാനം ചെയ്യും.

കമലഹാസനുവേണ്ടി ഈ സിനിമയുടെ പ്രത്യേക ഷോ നടന്നിരുന്നു. ചിത്രം കണ്ടതിന് ശേഷം ‘ട്രാഫിക്’ തമിഴിലേക്ക് എടുക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ട്രാഫിക്കില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെയാണ് കമല്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ ഈ സിനിമ എപ്പോള്‍ തുടങ്ങണം എന്നതിനെ കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം രാജേഷ് പിള്ളയ്ക്ക് കമല്‍ നല്‍കിയിരുന്നില്ല. വിശ്വരൂപം വൈകിയതോടെ ‘ട്രാഫിക്’ ഉടന്‍ തുടങ്ങാനുള്ള ഒരു നീക്കം കമലിന്‍റെ ഭാഗത്തുനിന്ന് ആരംഭിച്ചിട്ടുള്ളതായാണ് സൂചന.

അതേസമയം, ട്രാഫിക്കിന്‍റെ ഹിന്ദി റീമേക്കിന്‍റെ ജോലികള്‍ രാജേഷ് പിള്ള ഊര്‍ജ്ജിതമാക്കി. താരനിര്‍ണയം നടന്നുവരുന്നു.

Tuesday, December 21, 2010

Anushka with Kamal in next



After pairing up with Trisha in ‘Manmadhan Ambu’, Kamal Haasan has opted for the happening Anushka for his next film ‘Thalaivan Irukiran’.

As per the industry buzz, Kamal Haasan himself is going to direct the film besides providing the script for the flick. Anushka, who had a genuine super hit in Tamil by way of ‘Singam’ opposite Suriya last year is a hot favourite of all leading heroes in south Indian film industry.

This may be a life time offer for Anushka as she is looking for another solid film to cement her position in Kollywood. Next year is going to be a significant year for her as two eagerly awaited films ‘Vaanam’ with Silambarasan and ‘Deivamagan’ with Vikram will be released. Add to that this Kamal film, 2011 may well belong to Anushka among the heroines.

Monday, December 20, 2010

Kamal Haasan deletes the controversial song in Manmadhan Ambu



Kamal Haasan in a statement to his fans stated that he has deleted the song which had hurt the sentiments of Hindus. In the statement Kamal Haasan has mentioned:

”Greetings to all my beloved sweet fans,

I have come to know that a song which I have written for Manmadhan Ambu has hurt the feelings of the Hindus. The Censor Board who has censored this film has also permitted this song since this does not have any lines that would hurt the feelings of anyone. This song was also telecast in Vijay TV three times and had a good reception. I would have released this film with the song with the Censor Board certification if the film was produced by me. This is Red Giant Movies film. Since this film is being produced by Udhayanidhi Stalin and should be viewed by members of all religions, we had come forward to delete this song though thousands of people have enjoyed this song.

In my family there are Vaishnavites, Saivites, Muslims and Christians. Most of them are believers. They are not like me. I am a rationalist and atheist. It is like that and it will continue to be so.

Manmadhan Ambu is a business. That also it is another person’s business. I am only an artist. I am not new to political obstacles. This film was made with the intention to entertain. So I have made this decision to sacrifice this song for it should not die in this turbulence of religion and politics.

Kamal Haasan”


Tuesday, December 14, 2010

തീരുമാനമായി, കമലിന്റെ മന്‍മഥന്‍ 23 ന് എത്തുന്നു




ഒടുവില്‍ റിലീസിങ് തീരുമാനമായി. കമല്‍ഹാസന്റെ മന്‍മഥന്‍ അമ്പ് ഡിസംബര്‍ 23 ന് തിയ്യറ്ററുകളിലെത്തുന്നു. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ തൃഷയാണ് കമലിന്റെ നായിക. മാധവനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. റൊമാന്റിക് എന്റര്‍ടൈനര്‍ എന്ന് വിശേഷിപ്പിക്കുന്ന മന്‍മഥന്‍ അമ്പിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ദേവിശ്രീ പ്രസാദാണ്.

ഡിസംബര്‍ 17 നാണ് നേരത്തെ റിലീസിങ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയാണുണ്ടായത്. കമലിന്റെ ചിത്രം എന്നതുതന്നെയാണ് മന്മഥന്റെ പ്രധാന ആകര്‍ഷണം. റോം, വെനീസ്, പാരീസ്, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ മന്‍മഥന്‍ അമ്പിന് ടൈറ്റാനിക്ക് എന്ന സൂപ്പര്‍ ഹോളിവുഡ് ചിത്രവുമായി സാമ്യമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു.

ടൈറ്റാനിക്കിനെ കോമഡി ട്രാക്കില്‍ അവതരിപ്പിക്കുകയാണെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ മന്‍മഥ ബാണം എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതില്‍ കമല്‍ഹാസന്‍ എഴുതിയ ഒരു ഗാനത്തിനെതിരെ ഹിന്ദുമക്കള്‍ കക്ഷി എന്ന സംഘടന രംഗത്തെത്തിയത് തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പ്രശസ്ത മലയാളി ക്യാമറാമാന്‍ രവി കെ. ചന്ദ്രന്റെ അസോസിയേറ്റായിരുന്ന മനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ മുഹമ്മദാണ് എഡിറ്റിങ്. ക്രിസ്മസിന് മറ്റ് വമ്പന്‍ റിലീസുകള്‍ ഇല്ലാത്തതും മന്‍മഥന് ഗുണമാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഗോകുലം ഗോപാലന്റെ ഗോകുലം റിലീസാണ് കേരളത്തില്‍ മന്‍മഥന്‍ അമ്പ് വിതരണം ചെയ്യുന്നത്.

Tuesday, December 7, 2010

Gokulam Gopalan buys Manmadhan Ambu



Leading producer and distributor Gokulam Gopalan has purchased the Kerala theatrical rights of Kamal Haasan's Manmadhan Ambu.

It is one of the most eagerly awaited Tamil films, which is due for release on December 17 worldwide.

The film a romantic comedy is produced by Udhayanidhi Stalin and directed by KS Ravikumar has Kamal Haasan, Trisha, Madhavan and Sangeetha. Malayalam actors Kunjan and Manju Pillai is also there in the cast

Recently the audio of the film which has music by Devi Sri Prasad was launched with a lot of fanfare.

Manmadhan Ambu is likely to release in 70 to 80 screens in Kerala on Dec 17, depending on theatre availability.

The film will be clashing with Malayalam biggies due for Christmas like Mammooty's Best Actor, Mohanlal's Kandahar and Dileep's Maryum Kunjadum.

Sunday, December 5, 2010

മന്മഥന്‍ അമ്പ് എന്റെ വ്യത്യസ്ത ചിത്രം -കമലഹാസന്‍


ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന്

ചെന്നൈ: അഞ്ചുവര്‍ഷത്തിനുശേഷം പ്രശസ്ത ചലച്ചിത്രതാരങ്ങളായ കമലഹാസനും മാധവനും ഒന്നിക്കുന്ന മന്മഥന്‍ അമ്പ് ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. കപ്പലിലും വിദേശത്തുമായി ചിത്രീകരിച്ച ബിഗ് ബജറ്റ് സിനിമയില്‍ റൊമാന്‍റിക്കും വിഷാദഭാവവും ഒരുപോലെ സമന്വയിപ്പിച്ചിട്ടുണ്ടെന്ന് കമലഹാസന്‍ ചെന്നൈയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ ചിത്രീകരിച്ച സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ കമലഹാസന്‍േറതാണ്.

കപ്പലില്‍ വെച്ച് ആഴ്ചകളോളം ചെലവിട്ട് നിര്‍മിച്ച ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. കപ്പലില്‍ ജീവനക്കാരും സാങ്കേതികവിദഗ്ധരുമായി മാത്രം 150 പേരോളമുണ്ടായിരുന്നു. കപ്പലില്‍വെച്ച് നടക്കുന്ന കഥയായതിനാലാണ് ഭൂരിഭാഗം രംഗങ്ങളും കപ്പലില്‍ വെച്ച് ചിത്രീകരിച്ചതെന്ന് കമലഹാസന്‍ പറഞ്ഞു. തമിഴിനുപുറമേ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുന്നുണ്ട്. ഡിസംബര്‍ പത്തിന് സെന്‍സറിങ് കഴിഞ്ഞതിനുശേഷം സിനിമ റിലീസ് ചെയ്യുന്ന തീയതി അന്തിമമായി പ്രഖ്യാപിക്കും. ഡിസംബര്‍ പതിനേഴിന് റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലഹാസന്‍ പറഞ്ഞു.

സിനിമയില്‍ നാലു ഗാനങ്ങളും ഒരു കവിതയുമാണുള്ളത്. ഇതില്‍ മൂന്നു ഗാനങ്ങളും ഒരു കവിതയും കമലഹാസനാണ് എഴുതിയത്. രണ്ടു ഗാനങ്ങളും കവിതയും പാടിയതും കമലഹാസന്‍തന്നെയാണ്.

ഉദയനിധി സ്റ്റാലിന്‍ റെഡ് ജയന്‍റ് മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം കെ.എസ്. രവികുമാറാണ്. കമലഹാസനുമായി ഒന്നിച്ച് ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിതെന്ന് കെ.എസ്. രവികുമാര്‍ പറഞ്ഞു. കമലഹാസനോടൊപ്പം സിനിമ ചെയ്യുന്നത് ഒരുനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണയും അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുന്നുണ്ട്. സിനിമയില്‍ കമലഹാസന് 30 വയസ്സ് മാത്രമേ തോന്നൂവെന്ന് രവികുമാര്‍ വ്യക്തമാക്കി. കമലഹാസന്‍ ക്യാമറയ്ക്കുമുന്നില്‍ മാത്രമല്ല ക്യാമറയ്ക്കുപിന്നിലും ഒരുപോലെ തിളങ്ങിയ ചിത്രമാണിത്. ദശാവതാരം, തെന്നാലി, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു റോളാണ് കമലഹാസന്‍േറത്. തൃഷ, സംഗീത എന്നിവരും മലയാളി ചലച്ചിത്രതാരങ്ങളായ മഞ്ജു പിള്ള, കുഞ്ചന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. കേരളത്തില്‍ സിനിമയുടെ വിതരണം ഗോകുലം മൂവീസാണ്.

മാധവന്‍ (മദനന്‍), തൃഷയെ (അംബുജം) സ്‌നേഹിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അംബുജം മാധവനെ യഥാര്‍ഥത്തില്‍ സ്‌നേഹിക്കുന്നുണ്ടോയെന്ന് അറിയാനായി മാധവന്‍തന്നെ നിയോഗിക്കുന്ന സ്വകാര്യ ഡിറ്റക്ടീവാണ് കമലഹാസന്‍.

കമലഹാസന്റെ ജീവിതപങ്കാളിയായാണ് സംഗീത അഭിനയിക്കുന്നത്. തൃഷയുമായി ഇടപഴകുന്നതിലൂടെ കമലഹാസനെ നഷ്ടപ്പെടുമോയെന്ന സംഗീതയുടെ ആശങ്കയിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതസംവിധായകന്‍. സിനിമയുടെ ഓഡിയോ റിലീസ് സിംഗപ്പൂരില്‍വെച്ചാണ് നടന്നത്.

Sunday, November 28, 2010

കമല്‍ഹാസന്‍ പരസ്യത്തിനായി ചായമിടുന്നു


നടന്‍ കമലഹാസന്‍ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിക്കുന്നു. നമ്മുടെ മറ്റു താരങ്ങളെപ്പോലെ സോപ്പ്, സോപ്പു പൊടി, മദ്യം, ജ്വല്ലറി തുടങ്ങി എന്തിനെങ്കിലും വേണ്ടി പരസ്യചിത്രത്തിലഭിനയിച്ച് പണം നേടാനാണ് കമല്‍ തുനിയുന്നതെന്നാണ് ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി. എയ്ഡ്‌സ് ബോധവല്‍ക്കരണപരിപാടിയ്ക്കുവേണ്ടിയാണ് കമല്‍ എത്തുന്നത്.

അഞ്ചു പതിറ്റാണ്ടിലധികമായ സിനിമാജീവിതത്തിനിടെ ഒരു പരസ്യചിത്രത്തിനുവേണ്ടി പോലും 'ഉലകനായകന്‍' കമലഹാസന്‍ ചായം തേച്ചിട്ടില്ല.

തമിഴ്‌നാട് സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടാന്‍സാക്‌സ്)യുടെ എയ്ഡ്‌സ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരസ്യത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

പരസ്യങ്ങളില്‍നിന്നുണ്ടാകുന്ന വരുമാനം മഹത്തായകാര്യങ്ങള്‍ക്കു ഉതകുമെങ്കില്‍ അത്തരം പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്നാണു കമലഹാസന്‍ പറയുന്നത്.

പ്രമുഖരായ പല നടീനടന്‍മാരും പരസ്യങ്ങളില്‍നിന്നു വരുമാനം കണ്ടെത്തിയപ്പോഴും ബ്രാന്‍ഡുകളുടെ വക്താക്കളായപ്പോഴും കമലഹാസന്‍ അകന്നുനില്‍ക്കുകയായിരുന്നു.

തനിക്കു പങ്കാളിത്തമില്ലാത്ത ഒരു ഉല്‍പന്നത്തിന്റെയും പരസ്യങ്ങളില്‍ അഭിനയിക്കുകയോ പ്രചാരം നല്‍കുകയോ വേണ്ടെന്നായിരുന്നു നയമെന്നു ടാന്‍സാക്‌സ് സംഘടിപ്പിച്ച മാധ്യമ സംവാദത്തില്‍ കമലഹാസന്‍ പറഞ്ഞു.

എയ്ഡ്‌സ് ബാധിതരായ കുട്ടികളുമായി സമയം ചെലവഴിച്ച കമലഹാസന്‍ തന്റെ അനുഭവങ്ങള്‍ എഫ്.എം. റേഡിയോയിലൂടെ പങ്കുവച്ചു. എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്കായുള്ള ധനശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചത്.

പരസ്യത്തില്‍നിന്നുള്ള വരുമാനം ഈ കുട്ടികള്‍ക്കു സഹായകമാകുമെങ്കില്‍ അഭിനയിക്കാന്‍ തയാറാണ്. പ്രതിഫലമായി ലഭിക്കുന്ന പണംപോലും അവര്‍ക്കായി നല്‍കാന്‍ തയാറാണെന്നും കമലഹാസന്‍ പറഞ്ഞു.

Wednesday, November 24, 2010

രജനിക്കും കമലിനുമൊപ്പം അഭിനയിക്കില്ല: വിക്രം



രജനീകാന്തിനും കമലഹാസനുമൊപ്പം താന്‍ അഭിനയിക്കില്ലെന്ന് ചിയാന്‍ വിക്രം. അവരുടെ സിനിമകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതിനാലാണ് ഈ തീരുമാനമെന്നും വിക്രം പറയുന്നു. ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിക്രമിന്‍റെ ഈ വെളിപ്പെടുത്തല്‍.


“രജനീകാന്തിനും കമലഹാസനുമൊപ്പം ഞാന്‍ സിനിമകളില്‍ അഭിനയിക്കില്ല. അവരുടെ ചിത്രങ്ങളില്‍ എനിക്ക് ലഭിക്കാവുന്ന പ്രാധാന്യത്തേക്കുറിച്ച് ഞാന്‍ ബോധവാനാണ്. ഒന്നുകില്‍ ഒരു അതിഥിവേഷം, അല്ലെങ്കില്‍ കഥയില്‍ വഴിത്തിരിവാകുന്ന ഒരു കഥാപാത്രം. അങ്ങനെയൊരു കഥാപാത്രമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ നായകനായ പിതാമഹനില്‍ സൂര്യ അഭിനയിച്ച വേഷം കമലഹാസന്‍ ചെയ്യാന്‍ തയ്യാറാകുമോ?” വിക്രം ചോദിക്കുന്നു.

സിനിമ തന്‍റെ ശ്വാസമാണെന്നും എന്നും സിനിമയോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും വിക്രം പറയുന്നു. എന്തായാലും കമലിനും രജനിക്കുമൊപ്പം അഭിനയിക്കില്ലെന്ന വിക്രമിന്‍റെ തുറന്നുപറച്ചില്‍ കോടമ്പാക്കത്ത് ചര്‍ച്ചാവിഷയമായിട്ടുണ്ട്.

പത്തുവര്‍ഷത്തിലധികം മലയാളം, തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിക്രം ‘സേതു’ എന്ന സിനിമ ഹിറ്റായതോടെയാണ് സ്റ്റാറായി മാറിയത്. പിന്നീട് ജെമിനി, ദൂള്‍, പിതാമഹന്‍, അന്ന്യന്‍, രാവണന്‍ തുടങ്ങി ഒട്ടേറെ വമ്പന്‍ ചിത്രങ്ങള്‍ വിക്രമിന്‍റേതായി പുറത്തുവന്നു.

Sunday, November 7, 2010

രജനിയും കമലും ഒന്നിക്കുന്നു, സംവിധാനം ഷങ്കര്‍!



യന്തിരന്‍ കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശുകയാണ്. ഒരു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടുന്നത്. ഇന്ത്യയിലും വിദേശത്തും ത്രീ ഇഡിയറ്റ്സ്, ദബാംഗ് എന്നീ സിനിമകള്‍ കാഴ്ചവച്ച പ്രകടനത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുകയാണ് യന്തിരന്‍. ഈ വിജയാരവത്തിനിടയില്‍ ഇതാ പുതിയ വിശേഷം.

ഷങ്കറും രജനീകാന്തും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഉലകനായകന്‍ കമലഹാസനുമുണ്ട്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ബജറ്റ് 500 കോടി. എ ആര്‍ റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാകും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

ഈ ബ്രഹ്മാണ്ഡചിത്രത്തിന് പറ്റിയ കഥ അന്വേഷിക്കുകയാണ് ഇപ്പോള്‍ ഷങ്കര്‍. തമിഴകത്തിന്‍റെ രണ്ടു വമ്പന്‍ താരങ്ങള്‍ ഒന്നിക്കുമ്പോള്‍ ഇരുവരുടെയും ഇമേജിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു സിനിമയാണ് ഷങ്കറിന്‍റെ മനസില്‍. ലോകോത്തരമായ സാങ്കേതിക മേന്‍‌മ ഈ സിനിമയുടെയും പ്രത്യേകതയാവും.

രജനിയെയും കമലിനെയും ഒന്നിപ്പിക്കാന്‍ മണിരത്നം മുമ്പ് ശ്രമിച്ചിരുന്നു. എന്നാല്‍ കൃത്യമായ കഥ ലഭിക്കാഞ്ഞതിനാല്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല. മണിരത്നത്തിന്‍റെ ‘രാവണന്‍’ ദയനീയമായ പരാജയമാകുക കൂടി ചെയ്തതോടെ ആ സാധ്യത തീര്‍ത്തും മങ്ങി.

എന്തായാലും ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള ഷങ്കറിന്‍റെ പുതിയ ഉദ്യമത്തെക്കുറിച്ചുള്ള വാര്‍ത്തകളെ ആഹ്ലാദത്തോടെയാണ് സിനിമപ്രേമികള്‍ സ്വീകരിക്കുന്നത്. ഷങ്കര്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കമലഹാസന്‍ തീരുമാനിച്ചതോടെ മറ്റൊരു പ്രൊജക്ടിന്‍റെ സാധ്യത മങ്ങുകയാണ്. 200 കോടി മുതല്‍മുടക്കില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാന്‍ കമല്‍ ആലോചിച്ചിരുന്നു. അതില്‍ നിന്ന് കമല്‍ പിന്‍‌മാറുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാലോകം.